കേരളത്തിൽ ആദ്യമായി ഉഷ്ണതരംഗം
കേരളത്തിൽ ആദ്യമായി ഉഷ്ണതരംഗം
Sunday, April 28, 2024 1:38 AM IST
ഡി. ദിലീപ്

തിരുവനന്തപുരം: പിടിവിട്ടു കുതിക്കുന്ന കൊടുംചൂടിൽ കേരളം വെന്തുരുകുന്പോൾ തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ഉഷ്ണതരംഗം സ്ഥിരീകരിച്ചു. വോട്ടെടുപ്പു ദിനമായ വെള്ളിയാഴ്ചയാണ് കേരളത്തിലാദ്യമായി പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടത്.

ജില്ലയിൽ ഇന്നലെയും ചൂടിന്‍റെ കാഠിന്യമേറ്റുന്ന ഇതേ കാലാവസ്ഥാ പ്രതിഭാസം സ്ഥിരീകരിച്ചു. ബുധനാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗം തുടരാനും കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗം അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രതിദിനം രേഖപ്പെടുത്തുന്ന കൂടിയ താപനിലയുടെ ദീർഘകാല ശരാശരിക്കും മുകളിൽ, 4.5 ഡിഗ്രി സെൽഷസ് വരെ താപനിലയിൽ വർധനയുണ്ടാകുന്പോഴാണ് കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നത്. പാലക്കാട് ജില്ലയിലെ കൂടിയ പകൽ താപനില വേനൽക്കാലത്ത് ശരാശരി 36-37 ഡിഗ്രിയാണ്. ഇതിൽനിന്നും വലിയ വർധനയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉണ്ടായിരിക്കുന്നത്.

ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയ കൂടിയ താപനില 41.4 ഡിഗ്രി സെൽഷസാണ്. വേനൽ കടുത്തതോടെ ഈ മാസം ആദ്യം മുതൽ തന്നെ പാലക്കാട്ട് കൂടിയ താപനില പല ദിവസങ്ങളിലും 40 ഡിഗ്രിക്ക് അടുത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി താപനില 41 ഡിഗ്രിക്കും മുകളിലേക്കുയർന്നത്. അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് ജില്ലയിൽ നിലവിലുള്ളതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


ഒന്നിലേറെ ജില്ലകളിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ചാൽ അതിന്‍റെ ആഘാതം കേരളത്തിലെ മുഴുവൻ ജില്ലകളിലും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കേരളം മുഴുവൻ ഉഷ്ണതരംഗം നിലനിൽക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിക്കും.

പാലക്കാടിനൊപ്പം ചൂട് പിടിക്കുന്ന തൃശൂർ, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത പ്രവചിക്കപ്പെട്ടതോടെ ഈ സാഹചര്യത്തിലേക്കാണ് കേരളം നീങ്ങുന്നതെന്നാണ് സൂചന. 2016 ൽ ഒറ്റപ്പെട്ട ദിവസങ്ങളിൽ സമാനമായ സാഹചര്യം ഉണ്ടായെങ്കിലും നീണ്ടു നിൽക്കാത്തതു കാരണം ഉഷ്ണതരംഗം പ്രഖ്യാപിച്ചിരുന്നില്ല.

ഇക്കുറി പാലക്കാട് പക്ഷേ ചൂട് കുത്തനെ ഉയരുന്നത് തുടരുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നുള്ള കണക്കുകളും നിഗമനത്തിന് പിൻബലമേകുന്നുണ്ട്.

ഈ കണക്കുകൾ പ്രകാരം ഇന്നലെ പാലക്കാട് ജില്ലയിലെ ഏഴിടങ്ങളിൽ പകൽതാപനില 40 ഡിഗ്രി സെൽഷസിനും മുകളിലെത്തി. അടയ്ക്കപുതൂരിൽ 40.1 ഡിഗ്രിയും കൊല്ലങ്കോട് 42.7 ഡിഗ്രിയും മലന്പുഴയിൽ 42.9 ഡിഗ്രിയും മംഗളം ഡാം പരിസരത്ത് 40.5 ഡിഗ്രിയും മങ്കരയിൽ 43.4 ഡിഗ്രിയും മണ്ണാർക്കാട് 41.9 ഡിഗ്രിയും ഒറ്റപ്പാലത്ത് 42.3 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.