വിവാദപ്പെട്ടിയിൽ തെരഞ്ഞെടുപ്പു കമ്മീഷനും
വിവാദപ്പെട്ടിയിൽ  തെരഞ്ഞെടുപ്പു കമ്മീഷനും
Sunday, April 28, 2024 1:38 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: കൊടുംചൂടുകാലത്ത് വോട്ടർമാരെ ബുദ്ധിമുട്ടിച്ച് വോട്ടിംഗ് ശതമാനം കുറയാൻ ഇടയാക്കിയതിൽ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടികളും വിവാദത്തിൽ.

അടിസ്ഥാനസൗകര്യമൊരുക്കാതെ മണിക്കൂറുകൾ ക്യൂ നിർത്തി വോട്ടർമാരെ ബുദ്ധിമുട്ടിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. പോളിംഗ് ശതമാനത്തിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ചര ശതമാനത്തോളം വോട്ടിംഗ് കുറഞ്ഞതിൽ തെരഞ്ഞെടുപ്പു കമ്മീഷനും പ്രതിസ്ഥാനത്തുണ്ട്.

എന്നാൽ, വടകര അടക്കമുള്ള ചില ബൂത്തുകളിൽ വോട്ടെടുപ്പു വൈകിയത് കൃത്യത ഉറപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമാണെന്ന വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ രംഗത്തെത്തി. വോട്ടിംഗിലെ വീഴ്ച ഉദ്യോഗസ്ഥതല അനാസ്ഥയും പോളിംഗ് മെഷീനിലെ കാലതാമസവും മൂലമാണെന്നാണ് പ്രധാന ആരോപണം.

ഇലക്‌ട്രോണിക്സ് വോട്ടിംഗ് മെഷീനിൽ സ്ഥാനാർഥിക്കു നേർക്കുള്ള ബട്ടണ്‍ അമർത്തിയ ശേഷം ബീപ് ശബ്ദം കേൾക്കാൻ ഏറെ വൈകിയത് ഇവിഎമ്മുകൾ നേരത്തേ പ്രോഗ്രാം ചെയ്തതു മൂലമാണെന്നാണു വിലയിരുത്തൽ.


സാധാരണ ഒരു മിനിറ്റിനുള്ളിൽ ഒരു വോട്ടറുടെ വോട്ടിംഗ് നടപടി പൂർത്തിയാകേണ്ടിടത്ത് മൂന്നു മിനിറ്റിലേറെ എടുത്തുവെന്നാണ് വിലയിരുത്തൽ. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു മെഷീനിൽനിന്നു ബീപ് ശബ്ദം കേൾക്കാനുണ്ടായ കാലതാമസം.

എന്നാൽ, ബീപ് ശബ്ദം വരാനുള്ള കാലതാമസവുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷനു പരാതി ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് സിഇഒ. ഉദ്യോഗസ്ഥർ ആസൂത്രിതമായി വോട്ടിംഗ് സമയം വൈകിച്ചുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം ആരോപിച്ചിരുന്നു.

സംസ്ഥാന സർക്കാർ സർവീസ് ഉദ്യോഗസ്ഥരിൽ ഏറെയും സിപിഎം അനുകൂല സർവീസ് സംഘടനയായ എൻജിഒ യൂണിയൻ നേതാക്കളാണ്. ഇവരുടെ ആസൂത്രിത ഇടപെടലാണ് തെരഞ്ഞെടുപ്പു നടപടി വൈകാൻ ഇടയാക്കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

എന്നാൽ, ആസൂത്രിത ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.