മുഖ്യമന്ത്രിയും മകളും വരെ അഴിമതിയിൽപെട്ടെന്നു മോദി
മുഖ്യമന്ത്രിയും മകളും വരെ  അഴിമതിയിൽപെട്ടെന്നു മോദി
Tuesday, April 16, 2024 3:01 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി സഹകരണ ബാങ്ക് വിഷയത്തിലും മാസപ്പടി കേസിലുമാണ് മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചത്. മുഖ്യമന്ത്രിയും മകളും വരെ അഴിമതിയിൽ പെട്ടെന്ന് മാസപ്പടി കേസ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

മാസപ്പടി കേസ് അന്വേഷണത്തിനു തടയിടാൻ സംസ്ഥാന സർക്കാൻ ശ്രമിക്കുകയാണ്. സഹകരണ ബാങ്ക് വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുകയാണ്. ഒരു ലക്ഷം കോടിയുടെ കൊള്ളയാണ് നടന്നത്.

സിപിഎം ജില്ലാ സെക്രട്ടറിയുടെ പേരിൽ വരെ തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നും കരുവന്നൂർ കേസ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്കു പണം തിരിച്ചു നൽകുമെന്ന് മുഖ്യമന്ത്രി കള്ളം പറയുകയാണ്.


ഇതോടൊപ്പംതന്നെ സാന്പത്തിക പ്രതിസന്ധി വിഷയത്തിലും സംസ്ഥാന സർക്കാരിനെ മോദി വിമർശിച്ചു. ഈ കൊള്ളകൾ കാരണമാണ് സംസ്ഥാനത്ത് സാന്പത്തിക പ്രതിസന്ധിയുണ്ടായത്. ശന്പളം കൊടുക്കാൻ പോലും സംസ്ഥാന സർക്കാരിനു കഴിയുന്നില്ല. സാന്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനമാണ്.

എന്നാൽ, കേന്ദ്രമാണ് കാരണമെന്ന് കള്ളം പറയുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. വിഷയം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ പോയ സംസ്ഥാനത്തിനു തിരിച്ചടി കിട്ടിയെന്നും മോദി അഭിപ്രായപ്പെട്ടു.

അഴിമതി നടത്തിയ എല്ലാവരെയും തുറുങ്കിലടയ്ക്കും. അഴിമതി നടത്തിയവരിൽനിന്നു പണം തിരികെ പാവങ്ങൾക്ക് എത്തിക്കും. അഴിമതിക്കാരെ പേടിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.