ഫണ്ട് ലഭിച്ചില്ല; മന്ത്രിക്ക് നിവേദനം നല്‍കി
Thursday, May 9, 2024 7:32 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിന് ബജറ്റ് പ്രകാരം ലഭിക്കേണ്ട 46867592 രൂപ സര്‍ക്കാര്‍ അനുവദിക്കാത്തതിനാല്‍ തുക നഷ്ടപ്പെട്ടമായി. ഇതേത്തുടര്‍ന്നു പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ചുമതലയുള്ള ഷബീര്‍ കറുമുക്കില്‍ തദ്ദേശ വകുപ്പ് മന്ത്രിക്ക് ഇ മെയിലിലൂടെ നിവേദനം നല്‍കി.

വികസന ഫണ്ട് ജനറല്‍ വിഭാഗത്തില്‍ 10642008 രൂപയും എസ്‌സിപി ഫണ്ടിനത്തില്‍ 2224034 രൂപയും മെയിന്‍റനന്‍സ് ഗ്രാന്‍ഡ് റോഡ് ഇനത്തില്‍ 16860650 രൂപയും നോണ്‍റോഡ് ഇനത്തില്‍ 2046300 രൂപയും സിഎഫ്സി ടൈഡ് ഇനത്തില്‍ 6445600 രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ട് (തനത്) ഇനത്തില്‍ 8649000 രൂപയും അടങ്ങുന്നതാണ് നഷ്ടപ്പെട്ടത്.

ഇതുകൂടാതെ വിവിധ പദ്ധതികളുടെ ബില്ലുകള്‍ യഥാസമയം ട്രഷറിയില്‍ സമര്‍പ്പിച്ചിട്ടും ബില്ലുകള്‍ പാസാക്കാതെ മടക്കിയതിലൂടെ 1,66,65360 രൂപയുടെ പദ്ധതി വിഹിതവും സാമ്പത്തിക വര്‍ഷത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്തിന് നഷ്ടമാകും.

ഇതിനെതിരേ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ഭരണസമിതി പെരിന്തല്‍മണ്ണ സബ് ട്രഷറിയുടെ മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആകെ അലോട്ട്മെന്‍റ് ലഭ്യമാകാത്തതും ട്രഷറിയില്‍ നിന്ന് ബില്‍ പാസാക്കാതെ തിരികെ നല്‍കിയതും അടക്കം പഞ്ചായത്തിന് ആറു കോടിയിലധികം രൂപയുടെ നഷ്ടമാണ് വരുന്നത്. ആയത് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ലഭ്യമാക്കുന്നതിനാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.

ഈ തുക ലഭ്യമായിട്ടില്ലെങ്കില്‍ പഞ്ചായത്തില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുമെന്നും അനുകൂല നടപടിയുണ്ടാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.