കൊടുംചൂട് തേയിലക്കർഷകർക്കു പ്രഹരമായി: ഉത്പാദനം അഞ്ചിലൊന്നായി കുറഞ്ഞു
Monday, April 29, 2024 6:40 AM IST
കൽപ്പറ്റ: ചുട്ടുപൊള്ളുന്ന വെയിൽ വയനാട്ടിലെയും സമീപ ജില്ലയായ നീലഗിരിയിലെയും തേയിലക്കർഷകർക്ക് പ്രഹരമായി. പച്ചത്തേയില ഉത്പാദനം അഞ്ചിലൊന്നായി കുറഞ്ഞെന്നു രണ്ടു ജില്ലകളിലെയും കർഷകർ പറയുന്നു. ഉത്പാദനം ഇത്രകണ്ടു താഴ്ന്നിട്ടും പച്ചത്തേയില വില വർധിക്കുന്നില്ല. കിലോഗ്രാമിന് 13-14 രൂപയാണ് ഇപ്പോൾ വില.

സാധാരണഗതിയിൽ ഒരേക്കറിൽ 4,000 തേയിലച്ചെടികളാണ് നടുന്നത്. ചെടികൾ പൂർണ വളർച്ചയെത്തുന്ന മുറയ്ക്ക് മാസം 800 കിലോഗ്രാം വരെ ചപ്പ് ലഭിക്കും. വേനൽ കനത്തതോടെ തോട്ടങ്ങളിൽ മാസം ശരാശരി 150 കിലോഗ്രാം പച്ചത്തേയിലയാണ് ഉത്പാദനം.

ഉത്പാദനം മൂന്നിൽ ഒന്നുവരെ കുറഞ്ഞ മുൻ വർഷങ്ങളിൽ വേനലിൽ പച്ചത്തേയില കിലോഗ്രാമിനു 16-18 രൂപ വില ലഭിച്ചിരുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന തേയിലപ്പൊടിക്ക് മതിയായ ഡിമാന്‍റ് ലഭിക്കാത്തതാണ് പച്ചത്തേയില വില ഉയരാത്തതിനു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പച്ചത്തേയില വിറ്റുവരവ് കുറയുന്പോൾ ഉത്പാദനച്ചെലവ് ഉയരുകയാണ്. വരവും ചെലവും പൊരുത്തപ്പെടാത്ത അവസ്ഥയിൽ തേയിലക്കൃഷി അവസാനിപ്പിക്കുന്ന കർഷകരുടെ എണ്ണം കൂടുകയാണ്. അപ്പർ നീലഗിരിയിലെ കുന്നൂർ, ഉൗട്ടി പ്രദേശങ്ങളിൽ തേയിലത്തോട്ടങ്ങൾ വിറ്റൊഴിവാക്കുകയാണ് കർഷകർ. വയനാട്ടിലും ലോവർ നീലഗിരിയിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലും തേയിലക്കൃഷി നിർത്തി കാപ്പിക്കൃഷി ആരംഭിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്.

വയനാട്ടിൽ വടുവൻചാൽ, ചുള്ളിയോട്, അന്പലവയൽ, മേപ്പാടി, പേരിയ പ്രദേശങ്ങളിലാണ് ചെറുകിട തേയില കൃഷിക്കാർ കൂടുതലുള്ളത്. വയനാട് സ്മോൾ സ്കെയിൽ ടീ ഗ്രോവേഴ്സ് അസോസിയേഷന്‍റെ കണക്കനുസരിച്ച് ജില്ലയിൽ ഏകദേശം 6,000 ചെറുകിട തേയില കർഷകരാണുള്ളത്. 50 സെന്‍റ് മുതൽ ഭൂമിയിലാണ് ഇവർ തേയില കൃഷി ചെയ്യുന്നത്.

നിലവിൽ തേയിലക്കൃഷിയിൽനിന്നു ഒന്നും മിച്ചംപിടിക്കാൻ ഇല്ലാത്ത അവസ്ഥയിലാണ് കർഷകർ. ചപ്പ് കിലോഗ്രാമിനു എട്ടു രൂപയാണ് വിളവെടുപ്പ് കൂടി. ഇതിനൊപ്പം മറ്റ് ഉത്പാദനച്ചെലവും കൂട്ടുന്പോൾ നഷ്ടത്തിലെത്തുകയാണ് കൃഷി. ചപ്പ് കിലോഗ്രാമിനു 24 രൂപയെങ്കിലും വില ലഭിച്ചാലേ കൃഷി ആദായകരമാകൂവെന്ന് കർഷകർ പറഞ്ഞു.

പച്ചത്തേയില കിലോഗ്രാമിനു 2021 ഓഗസ്റ്റിൽ 23 ഉം സെപ്റ്റംബറിൽ 27 ഉം ഒക്ടോബറിൽ 24 ഉം നവംബറിൽ 23 ഉം രൂപ വില ലഭിച്ചിരുന്നു. 2006ൽ പച്ചത്തേയില കിലോഗ്രാമിനു 9-12 രൂപ വിലയുണ്ടായിരുന്നു. എന്നിരിക്കേയാണ് നിലവിലെ 13-14 എന്ന വില. ഇക്കാലയളവിൽ രാസവങ്ങളുടെയും കളനാശിനികളുടെയും വില പല മടങ്ങാണ് വർധിച്ചത്.

കൂലിച്ചെലവും കൂടി. രണ്ടു പതിറ്റാണ്ടിനിടെ തൊഴിലാളികൾക്കു ലഭിക്കുന്ന കൂലി ഇരട്ടിയോളം കൂടിയെങ്കിലും അവരുടെ ജീവിത നിലവാരം പഴയപടിയാണ്. നിത്യോപയോഗ സാധനങ്ങളുടെയടക്കം വിലക്കയറ്റമാണ് ഇതിനു മുഖ്യ കാരണം.

ഇന്ത്യൻ തേയിലപ്പൊടിക്ക് മെച്ചപ്പട്ട ഡിമാന്‍റും വിലയും ലഭിക്കാതിരിക്കുന്നതിനു കാരണങ്ങൾ നിരവധിയാണെന്നു കൃഷിക്കാർ പറയുന്നു. ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ജനങ്ങൾക്ക് നീലഗിരിയിലടക്കം ഉത്പാദിപ്പിക്കുന്ന കടുപ്പം കൂടിയ തേയിലാണ് ഇഷ്ടം.

എങ്കിലും ഈ രാജ്യങ്ങൾ ഇന്ത്യയിൽനിന്നു കാര്യമായ അളവിൽ തേയില വാങ്ങുന്നില്ല. കടുപ്പം കുറഞ്ഞ തേയിലയ്ക്ക് യൂറോപ്യൻ രാജ്യങ്ങളിലാണ് ആവശ്യക്കാർ കൂടുതൽ. കെനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നു കുടുപ്പം കുറഞ്ഞ തേയില അസം, ഡാർജിലിംഗ് തേയിലയെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ യൂറോപ്യൻ മാർക്കറ്റിൽ എത്തുന്നുണ്ട്. റഷ്യ, യുക്രൈൻ യുദ്ധവും ഇന്ത്യയിൽനിന്നുള്ള തേയില കയറ്റുമതിയെ ബാധിച്ചതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.