15 തെങ്ങും 40 കമുകും നട്ടു; രണ്ടു വർഷം കഴിഞ്ഞപ്പോൾ കാട്ടാന ബാക്കിവച്ചത് മൂന്ന് തെങ്ങ്
Wednesday, May 1, 2024 8:23 AM IST
സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ രണ്ടു വർഷം മുന്പ് നട്ടത് 15 തെങ്ങും 40 കമുകും. ഇപ്പോൾ അവശേഷിക്കുന്നത് മൂന്ന് തെങ്ങ്. ബാക്കി കാട്ടാനകൾ തിന്നും ഒടിച്ചും നശിപ്പിച്ചു. ഇത് നൂൽപ്പുഴ മാറോടിലെ കർഷകൻ ഗോപിയുടെ ദുരനുഭവം. പ്രദേശത്തെ മറ്റു കർഷകരുടെ സ്ഥിതിയും വിഭിന്നമല്ല.

30 സെന്‍റ് സ്ഥലമാണ് ഗോപിക്ക്. ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹം തെങ്ങ്, കമുക് തൈകൾ നട്ടതും പരിപാലിച്ചതും. ഗോപിയുടെ പറന്പിൽ വാഴ, കപ്പ കൃഷികളുമുണ്ട്. ഇതിനടുത്തുള്ള മൂന്ന് തെങ്ങുകളാണ് ആനകൾ ബാക്കിവച്ചത്. രാത്രി വാഴ, കപ്പ കൃഷികൾക്ക് കാവലുണ്ട്. ഇതാണ് മൂന്നു തെങ്ങെങ്കിലും അവശേഷിക്കുന്നതിനു സഹായകമായത്.

വനാതിർത്തിയിലെ കിടങ്ങും വേലിയും മറികടന്നാണ് ആനകൾ കൃഷിയിടത്തിൽ എത്തുന്നത്. ശക്തമായ വേനലിൽ വനം ഉണങ്ങി നിൽക്കുകയാണ്. ഭക്ഷണവും വെള്ളവും തേടിയാണ് ആനകൾ കാടിറങ്ങുന്നത്. വനത്തിൽ ഭക്ഷണ, ജല ലഭ്യത ഉറപ്പുവരുത്തുകയും അറ്റകുറ്റപ്പണി നടത്തി ട്രഞ്ച്, കിടങ്ങ് പ്രവർത്തനം കാര്യക്ഷമമാക്കുകയുമാണ് ആന ശല്യത്തിനു താത്കാലിക പരിഹാരമെന്ന് ഗോപി പറയുന്നു. ആന ഉൾപ്പെടെ വന്യജീവികൾ നാട്ടിൽ ഇറങ്ങുന്നതു തടയാൻ വനം വകുപ്പ് ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.