അവകാശ സംരക്ഷണം: ഉൗരുമൂപ്പൻ കൗണ്‍സിൽ പ്രവർത്തനം തുടങ്ങി
Saturday, May 4, 2024 6:54 AM IST
കൽപ്പറ്റ: പട്ടികവർഗക്കാരുടെ അവകാശ സംരക്ഷണത്തിനും നീതി നിഷേധത്തിനെതിരേ ശക്തമായ സമരങ്ങൾ നടത്തുന്നതിനും വയനാട്ടിലെ ഉൗരുമൂപ്പൻമാർ സംഘടിക്കുന്നു. ഇതിന്‍റെ ഭാഗമായി ഉൗരുമൂപ്പൻ കൗണ്‍സിൽ രൂപീകരിച്ചു. ജില്ലാ, വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്ക്തലത്തിൽ കൗണ്‍സിൽ പ്രവർത്തനം ആരംഭിച്ചു. മുനിസിപ്പൽ-പഞ്ചായത്ത്, കോളനിതല ഘടക രൂപീകരണം മൂന്നു മാസത്തിനകം പൂർത്തിയാക്കും.

വിവിധ രാഷ്ട്രീയ വിശ്വാസമുള്ളവർ ഉൾപ്പെടുന്നതെങ്കിലും തീർത്തും സ്വതന്ത്രമായാണ് ഉൗരുമൂപ്പൻ കൗണ്‍സിൽ പ്രവർത്തിക്കുകയെന്ന് ജില്ലാ രക്ഷാധികാരി പള്ളിയറ രാമൻ, പ്രസിഡന്‍റ് ബി.വി. ബോളൻ, വൈസ് പ്രസിഡന്‍റ് കെ.വി. രാമൻ, മറ്റു ഭാരവാഹികളായ വി. രാഘവൻ, ബീന ശ്രീകുമാർ, ചീക്കല്ലൂർ വാസുദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പട്ടികവർഗക്കാരുടെ ഭൂരാഹിത്യത്തിനും ഉൗരുകളിലെ അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനാണ് കൗണ്‍സിൽ പ്രഥമ പരിഗണന നൽകുക.
ആദിവാസികൾക്കെതിരായ നയങ്ങളോടും നടപടികളോടും ശക്തമായി പ്രതികരിക്കും. ലഹരി വിപത്തിനെക്കുറിച്ചുള്ള ബോധവത്കരണം ഉൗരുകളിൽ നടത്തും. വിദ്യാലയങ്ങളിൽനിന്നു പട്ടികവർഗ കുട്ടികൾ കൊഴിഞ്ഞുപോകുന്നതു തടയുന്നതിനു ഫലപ്രദമായി ഇടപെടും.

പട്ടികവർഗക്കാരുടെ ഭൂരാഹിത്യം പരിഹരിക്കുന്നതിൽ മാറിമാറി വരുന്ന സർക്കാരുകൾ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. ജില്ലയിൽ നൂറുകണക്കിനു ഭൂരഹിത പട്ടികവർഗ കുടുംബങ്ങളുണ്ട്. നിരവധി കുടുംബങ്ങളാണ് നിയമപരമായി അവർക്ക് അവകാശപ്പെട്ട വനഭൂമിയിൽ വർഷങ്ങളായി ഭൂസമരം നടത്തുന്നത്.

ആദിവാസികൾക്കു ഭൂമി പതിച്ചുകൊടുക്കുന്നതിൽ സുപ്രീം കോടതി ഉത്തരവുണ്ടെങ്കിലും സാങ്കേതിക തടസങ്ങൾ നീക്കി വിതരണം നടത്താൻ സർക്കാരും ജില്ലാ ഭരണകൂടവും തയാറാകുന്നില്ല. കേരള വനം വികസന കോർപറേഷനു കീഴിലായിരുന്ന മരിയനാട് എസ്റ്റേറ്റിൽ ഭൂസമരം അനിശ്ചിതമായി നീളുകയാണ്.

തോട്ടത്തിൽ സ്ഥിരം തൊഴിലാളികളായിരുന്നതിൽ പട്ടികവർഗ ഇതര വിഭാഗങ്ങളിലുള്ളവർക്ക് ആനുകൂല്യം നൽകുന്നതിലും ഭൂമി അളന്നുതിരിച്ച് ആദിവാസി കുടുംബങ്ങൾക്കു വിതരണം ചെയ്യുന്നതിലും ഉത്തരവാദപ്പെട്ടവർ വിമുഖത കാട്ടുകയാണ്. മരിയനാട് തോട്ടത്തിൽ 800 ഓളം കുടുംബങ്ങളാണ് കുടിൽ കെട്ടി സമരം ചെയ്യുന്നത്.

മരിയനാട് ഭൂപ്രശ്നത്തിൽ ഇടപെടുന്നതിന്‍റെ ഭാഗമായി ജില്ലാ കളക്ടറെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതായും കൗണ്‍സിൽ ഭാരവാഹികൾ പറഞ്ഞു.