ജലസ്രോതസുകൾ വറ്റുന്നു: നെൽ കർഷകർ പ്രതിസന്ധിയിൽ
Tuesday, May 7, 2024 5:45 AM IST
സുൽത്താൻ ബത്തേരി: കടുത്തവേനലിൽ ജലസ്രോതസുകൾ വറ്റിവരണ്ട് നെൽകൃഷി സംരക്ഷിക്കാനാകാതെ കർഷകർ. ജില്ലയിലെ മിക്കയിടങ്ങളിലും പുഞ്ചകൃഷി ജലദൗർലഭ്യത കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്. പലയിടത്തും ഇക്കൊല്ലം കൃഷിക്കാശ്രയിച്ചിരുന്ന ജലസ്രോതസുകൾ നേരത്തേ തന്നെ വറ്റിയ അവസ്ഥയാണ്.

മുന്നോട്ടുള്ള നാളുകളിൽ പുഞ്ചകൃഷി എങ്ങനെ സംരക്ഷിക്കുമെന്ന ആകുലതയിലാണ് കർഷകരുള്ളത്. ജില്ലയിലെ വിവിധയിടങ്ങളിൽ വേനൽ മഴ ലഭിച്ചെങ്കിലും വറ്റിവരണ്ട തോടുകളുംപുഴകളും പുനരുജ്ജീവിപ്പിക്കാൻ ഇത് മതിയാകില്ല.

ശക്തമായ വേനൽമഴ ഇനിയും ലഭിച്ചില്ലെങ്കിൽ വിളവെടുപ്പിനാകാതെ പുഞ്ചകൃഷി കരിഞ്ഞുണങ്ങുമെന്നാണ് കർഷകർ പറയുന്നത്. ജില്ലയിലെതന്നെ ഏറ്റവുംവലിയ പാടശേഖരങ്ങളിലൊന്നായ കണ്ണങ്കോട് പാടശേഖരത്തിൽ ഇക്കൊല്ലം ജലക്ഷാമം അതിഗുരുതരമാണ്. ഇവിടുത്തെ 38 കർഷകർ ചേർന്ന് അന്പതേക്കറോളം പാടത്ത് പുഞ്ചകൃഷി ചെയ്യുന്നുണ്ട്. വിത്തെറിയുന്ന സമയത്ത് നെൽകൃഷിക്കാവശ്യമായ ജലസ്രോതസുണ്ടായിരുന്നു. എന്നാൽ വേനൽ കടുത്തതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു.

കൃഷിക്കായി ഇവർ ആശ്രയിച്ചിരുന്ന തോടുകളെല്ലാം ഇപ്പോൾ വറ്റിയ സ്ഥിതിയാണ്. വയലുകളിൽ ഇപ്പോൾ ജലാംശമില്ലാതെ വരണ്ടുണങ്ങിയ കാഴ്ചയാണുള്ളത്. കല്ലൂർ പുഴയിൽനിന്ന് സർക്കാർ പദ്ധതിയിൽ വെള്ളം പാടത്തേക്ക് പന്പുചെയ്താണ് കൃഷി മുന്നോട്ടുകൊണ്ടുപോയിരുന്നത്.

എന്നാൽ കഴിഞ്ഞമാസം ആദ്യം മുതലേ പുഴ വറ്റിത്തുടങ്ങിയിരുന്നു. ഇപ്പോൾ തീർത്തും വെള്ളമില്ലാതായതോടെ പുഴയിൽ നിന്നുള്ള പന്പിങ്ങും മുടങ്ങിയ അവസ്ഥയാണ്. നീരൊഴുക്കില്ലാതായ പുഴയിൽ ചിലയിടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം ചെറിയ നീർച്ചാലുകൾ കീറി പന്പ് ഹൗസിന്‍റെ സമീപത്തേക്ക് വെള്ളമെത്തിച്ചാണ് അൽപമെങ്കിലും ജലം പാടത്തെത്തിക്കാൻ കഴിയുന്നത്.

കുറച്ചുസമയം ഇത്തരത്തിൽ പന്പ് ചെയ്യുന്പോൾതന്നെ വെള്ളം തീരും. പലകർഷകരും സമീപത്തെ കുഴൽക്കിണറുകളിൽ നിന്ന് വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ജലനിരപ്പ് താഴ്ന്ന് കുഴൽക്കിണറിലും ആവശ്യത്തിന് വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ട്. ശക്തമായ വേനൽമഴ ഇനിയും ലഭിച്ചില്ലെങ്കിൽ പാടശേഖരമാകെ കരിഞ്ഞുണങ്ങുമെന്നാണ് കർഷകർ പറയുന്നത്.

എല്ലാ വർഷവും നഞ്ചയും പുഞ്ചയും കൃഷി ചെയ്യുന്ന കണ്ണങ്കോട് പാടശേഖരത്തിൽ ആദ്യമായാണ് ഇത്രരൂക്ഷമായ ജലക്ഷാമംനേരിടുന്നത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇക്കൊല്ലം ജലസ്രോതസുകൾ വേനലാരംഭത്തിലേ വറ്റിത്തുടങ്ങിയെന്ന് കർഷകർ പറയുന്നു. തോടുകൾ ഇങ്ങനെ വറ്റിവരണ്ട് കിടക്കുന്പോൾ പുഞ്ചകൃഷിയുടെ അവസ്ഥ പരിതാപകരമാണ്.

കഴിഞ്ഞ വർഷങ്ങളിൽ ആവശ്യത്തിന് മഴയും തോടുകളിൽ വെള്ളവുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് മൂന്നോ അതിലധികമോ മഴ ലഭിച്ചിരുന്നു. ഇത്തവണ അതുണ്ടാകുന്നില്ല.