സ്കൂൾ സിലബസിൽ ഉൾപ്പെടുത്തി നീന്തൽ പരിശീലനം നൽകണം
Tuesday, May 7, 2024 5:45 AM IST
പുൽപ്പള്ളി: സ്കൂൾ വിദ്യാർഥികൾക്ക് സ്കൂൾ സിലബസിൽ ഉൾപ്പെടുത്തി നീന്തൽ പരിശീലനം നൽകണമെന്ന് ആവശ്യം ശക്തമാകുന്നു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സ്ഥിരം നീന്തൽക്കുളങ്ങൾ നിർമിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നാണ് ആവശ്യം.

മറ്റ് ജില്ലകളിൽ നിന്ന് വ്യത്യസ്തമായി പൊതു നീന്തൽ കുളങ്ങൾ സർക്കാർ തലത്തിൽ ജില്ലയിൽ ഇല്ല. അതുകൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൂടുൽ നീന്തൽ കുളങ്ങൾ നിർമിക്കണമെന്നാണ് ആവശ്യം. നീന്തൽ അടിയന്തര പഠന വിഷയമായി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻ കൈ എടുത്ത് നീന്തൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയാൽ ഏറേ ഗുണകരമായിരിക്കും. ജില്ലയിൽ പൊതുയിടങ്ങളിൽ കൂടുതൽ നീന്തൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചാൽ നീന്തൽ പരിശീലനം എളുപ്പമാകും.

പുഴകളിലും കുളങ്ങളിലും പരിശീലനങ്ങൾ നിയന്ത്രിച്ചതോടെ നീന്തൽ കുളങ്ങൾ സജ്ജീകരിച്ചു മാത്രമേ നീന്തൽ പഠിപ്പിക്കാനാവൂ. അതുകൊണ്ട് തന്നെ ഗ്രാമ, വില്ലേജ് തലങ്ങളിൽ കൂടുതൽ പരിശീലന കേന്ദ്രങ്ങൾ ഉണ്ടാകണം.

കുട്ടികളോടൊപ്പം മുതിർന്നവർക്കും ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിന് നീന്തൽ പരിശീലനത്തിന് കഴിയും. ഇതിനായി ജില്ലയിലെ ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്ത് ഭരണ നേതൃത്വങ്ങളുൾപ്പടെ ഒറ്റക്കെട്ടായി പ്രവർത്തിച്ച് എല്ലാ പഞ്ചായത്തുകളിലും പൊതു നീന്തൽക്കുളം നിർമിക്കുന്നതിന് സർക്കാർ നടപടി സ്വികരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.