ഇക്കോ ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിഞ്ഞിരുന്നവർ പിച്ചയെടുത്ത് പ്രതിഷേധിച്ചു ഇക്കോ ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിഞ്ഞിരുന്നവർ പിച്ചയെടുത്ത് പ്രതിഷേധിച്ചു
Tuesday, May 7, 2024 5:45 AM IST
മാനന്തവാടി: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച് തോൽപ്പെട്ടി, കുറുവ ദ്വീപ് ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്നവർ കാട്ടിക്കുളത്ത് പിച്ചയെടുത്തും പട്ടിണിക്കഞ്ഞിവെച്ചും പ്രതിഷേധിച്ചു. ടൂറിസം കേന്ദ്രങ്ങൾ ഉടൻ തുറക്കാൻ നടപടിയില്ലെങ്കിൽ കളക്ടറേറ്റിൽ അനശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത സമരസമിതി.

ഏറ്റവും കൂടുതൽ സഞ്ചാരികൾ ജില്ലയിലെത്തുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത് ഈ കേന്ദ്രങ്ങളെ ആശ്രയിച്ചു കഴിയുന്ന നൂറു കണക്കിന് കുടുംബങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രങ്ങൾ തുറക്കാൻ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് തോൽപ്പെട്ടി, കുറുവ ദ്വീപ് ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്നവർ കാട്ടിക്കുളത്ത് പിച്ചയെടുത്ത് പട്ടിണിക്കഞ്ഞി വച്ച് പ്രതിഷേധിച്ചത്.

കർണാടകയിലെ നാഗർഹോളയിൽ നൂറുകണക്കിന് സഞ്ചാരികൾ യാതൊരു നിയന്ത്രണവും ഇല്ലാതെ സന്ദർശനം നടത്തുന്പോൾ കടുത്തനിയന്ത്രണങ്ങളോടെ ജില്ലയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രങ്ങൾ പൂർണമായും അടച്ചത് നിരവധിയാളുകളെയാണ് ബാധിച്ചത്. ഇതിൽ പ്രതിഷേധിച്ച് കളക്ടറേറ്റിന് മുന്പിൽ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു.

സമരം വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂണിറ്റ് പ്രസിഡന്‍റ് കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കെ.ബി. ഹംസ അധ്യക്ഷത വഹിച്ചു. പി.വി. വേണുഗോപാൽ, അലി ബ്രാൻ, കെ. സജീവൻ, ആശാ കൃഷ്ണൻകുട്ടി, ടി.വി. വിജയലക്ഷ്മി, വിനീത സുനിൽ, എ.എം. അനീഫ എന്നിവർ പ്രസംഗിച്ചു.