ചന്ദനപ്പള്ളി തിരുനാളിൽ ഇക്കുറി അരങ്ങുണർത്തുന്നത് ഇടവകക്കാരുടെ സ്വന്തം നാടകം
Saturday, May 4, 2024 4:04 AM IST
ചന്ദനപ്പള്ളി: ചന്ദനപ്പള്ളി സെന്‍റ് ജോർജ് മലങ്കര തീർഥാടന കത്തോലിക്കാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച് ഇക്കുറി അരങ്ങിലെത്തുന്നത് ഇടവകാംഗങ്ങളുടെ സ്വന്തം നാടകം.

നാളെ രാത്രി 8.30ന് "ഗിലയാദ്യയുടെ വീരപുത്രൻ' എന്ന ബൈബിൾ നാടകം അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇടവകാംഗങ്ങൾ. ഇത്തവണ തിരുനാളിനു സ്വന്തം നാടകമായാലോ എന്ന ആശയം പൊതുയോഗത്തിൽ മുന്നോട്ടുച്ചത് ഇടവക വികാരി കൂടിയായ ഫാ. ബെന്നി നാരകത്തിനാലായിരുന്നു.

നിറഞ്ഞ കൈയടിയോടെ ഇടവകാംഗങ്ങൾ അതിനോടു യോജിച്ചു. അഭിനയിക്കാൻ ഒരു മടിയും കൂടാതെ ഇടവകാംഗങ്ങൾ മുന്നോട്ടു വന്നതോടെ ഫാ. ബെന്നി നാരകത്തിനാൽ ചുമതല ഏറ്റെടുക്കുകയായിരുന്നു.

നാടകത്തോടു മുന്പു താത്പര്യമുണ്ടായിരുന്ന മുതിർന്നവരുടെ പിന്തുണ കൂടി ലഭിച്ചതോടെ ഇരട്ടി സന്തോഷമായി. ഇതിനായി സെന്‍റ് ജോർജ് കാത്തലിക് ആർട്സ് എന്ന നാടകസമിതിയും രൂപവത്കരിച്ച് റിഹേഴ്സലും തുടങ്ങി. ദിവസവും നാലും അഞ്ചും മണിക്കൂർ വരെ റിഹേഴ്സൽ നീണ്ടു നിൽക്കും. നാടക രചനയും സംവിധാനവും നിർവഹിച്ചത് രാജു എൽ. പോൾ ഏനാത്ത് ആണ്. ഗാനരചന ഇടവക വികാരി ഫാ. ബെന്നി നാരകത്തിനാലും നിർവഹിച്ചു.

ആദ്യമായി അഭിനയിക്കുന്നതിന്‍റെ പരിഭ്രമമൊന്നും ആർക്കും ഇല്ല. ബൈബിൾ പഴയ നിയമത്തിലെ ന്യായാധിപൻമാർ 11-ാം അധ്യായത്തെ ആസ്പദമാക്കിയാണ് നാടകരചന. ഒരു കാലത്ത് സ്വന്തമായി നാടകങ്ങൾ അവതരിപ്പിച്ചിരുന്ന നാട്ടിൻപുറങ്ങളിലെ ആര്‍ട്‌സ് ക്ലബുകളില്‍നിന്നും മറ്റും നാടകം പടിയിറങ്ങുന്ന കാലത്താണ് ചന്ദനപ്പള്ളി കത്തോലിക്കാ ഇടവക പുതിയ പരീക്ഷണവുമായി എത്തിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

രംഗസജ്ജീകരണത്തിലും കലാസംവിധാനത്തിലും അഭിനയത്തിലും സംവിധാനത്തിലുമൊക്കെ ഒരു പോലെ മികവ് പുലർത്താനാണ് ശ്രമിക്കുന്നതെന്ന് സംവിധായകൻ രാജു പറഞ്ഞു. നാടകത്തില്‍ കാലത്തിനനുസരിച്ച് സാങ്കേതികപരമായ ചെറിയ മാറ്റങ്ങളും നടത്തേണ്ടി വന്നിട്ടുണ്ട്. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഇത്തരം ശ്രമങ്ങള്‍ കൂടിയേ തീരൂവെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.

വസ്ത്രങ്ങൾ, സാങ്കേതിക സഹായങ്ങൾ, രംഗ സജ്ജീകരണം ഇവയ്ക്കൊക്കെയായി വലിയൊരു തുക വേണ്ടി വരും. പ്രവാസി കൂട്ടായ്മയാണ് ഇതിനു സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്. നാല് സ്ത്രീ കഥാപാത്രങ്ങൾ ഉൾപ്പെടെ മൊത്തം 12 പേരാണ് അഭിനയിക്കുന്നത്. പഠനകാലത്തും മറ്റു സ്കൂളിലും കോളജിലുമൊക്കെ ചെറിയ വേഷങ്ങൾ ചെയ്ത പരിചയം മാത്രമാണ് ഇവരിൽ പലർക്കുമുള്ളത്.

പ്രധാന കഥാപാത്രമായ ഗിലയാദുകാരനായ ജഫ്താ എന്ന സേനാനിയെ അവതരിപ്പിക്കുന്നത് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ അഡ്വ. തോമസ് ജോസ് അയ്യനേത്താണ്. കൂടാതെ ജിബു തോമസ്, സാമുവൽ ലാലച്ചൻ, ഫിലിപ്പ് മാത്യു, പൊന്നച്ചൻ, വിൽസൺ, ലിജോ ഡാനിയൽ, ജോൺസൺ ബിജു, കരോൾ ഫ്രാൻസിസ്, സിന്ധു ബിജു, ബെറ്റ്സി കുഞ്ഞുമോൻ, ബിന്ദു സുമേഷ്, തോംസൺ തോമസ് എന്നിവരും അഭിനയിക്കുന്നു.