സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകളില്ല
Tuesday, May 7, 2024 3:53 AM IST
കോഴഞ്ചേരി: സംസ്ഥാന സര്‍ക്കാരിന്‍റെ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ ആവശ്യത്തിനു മരുന്നുകള്‍ ഇല്ലെന്ന പരാതി വ്യാപകം. പൊതു മാര്‍ക്കറ്റിലെ വിലയില്‍നിന്നും 20 മുതല്‍ 25 ശതമാനം വരെ വിലകുറച്ചാണ് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറില്‍നിന്നും മരുന്നുകള്‍ വിതരണം ചെയ്തിരുന്നത്.

ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് "ഇന്‍സുലിന്‍' പൊതുവിപണിയില്‍ നിന്നും 25 ശതമാനം വിലക്കുറവിലായിരുന്നു ഉപഭോക്താക്കള്‍ക്ക് നല്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത്തരം ജീവന്‍രക്ഷാ മരുന്നുകള്‍ പോലും സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കുന്നില്ല.

സപ്ലൈകോ, നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ വിലകുറച്ച് മരുന്നുകള്‍ നല്കുന്നതുകൊണ്ടുതന്നെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലെ വില പിടിച്ചുനിർത്താനാകുമായിരുന്നു. സഹകരണ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ ചെറിയ ലാഭം എടുത്താണ് മരുന്നുകള്‍ വിൽക്കുന്നത്. എന്നാല്‍ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ ഇത്തരത്തിലുള്ള ഒരു ലാഭവും എടുക്കാതിരുന്നത് രോഗികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു.

അപസ്മാരരോഗികള്‍ക്ക് ഏറെ ആവശ്യമായ "ഗാര്‍ഡിനാല്‍' തുടങ്ങിയ മരുന്നുകളും അര്‍ബുദ രോഗികള്‍ക്കുള്ള മരുന്നുകളും സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ ഇപ്പോള്‍ ലഭ്യമല്ല. സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍ പല സ്വകാര്യ മെഡിക്കല്‍ സ്റ്റോര്‍ ഉടമകളും മുന്‍കാലത്ത് നല്കിയിരുന്ന വിലക്കുറവ് ഇപ്പോള്‍ നല്കുന്നുമില്ല.

'ഇന്‍സുലിന്‍' ഉള്‍പ്പെടെയുള്ള പ്രമേഹ രോഗികള്‍ക്ക് ഏറെ അത്യാവശ്യമായ മരുന്നുകള്‍ പോലും സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ ഇല്ലാത്തത് സ്വകാര്യ മരുന്നു കച്ചവടക്കാര്‍ക്ക് ഗുണകരമാകുകയാണ്.

മാവേലി മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ ലഭ്യമല്ലാത്തത് ബോധപൂര്‍വമായ സര്‍ക്കാരിന്‍റെ ഇടപെടല്‍ മൂലമാണെന്ന് ഉപഭോക്താക്കള്‍ കുറ്റപ്പെടുത്തുന്നു. മാവേലി, നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പൊതു വിതരണവകുപ്പിന്‍റെയും സഹകരണവകുപ്പിന്‍റെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.