നാട്ടുകാരുടെ ഉറക്കം കെടുത്തി മുപ്ലിവണ്ടുകൾ
Wednesday, May 8, 2024 4:09 AM IST
മല്ലപ്പള്ളി: വരള്‍ച്ചയുടെ രൂക്ഷതയ്ക്കിടെ പെരുകിയ മുപ്ലിവണ്ട് (കരിംചെള്ള്) നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കൊറ്റനാട്, കോട്ടാങ്ങല്‍ പഞ്ചായത്തു പ്രദേശങ്ങളിലാണ് മുപ്ലിവണ്ടിന്‍റെ ശല്യം രൂക്ഷമാകുന്നത്. വീടുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

കൂടാതെ ഇത് പുറപ്പെടുവിക്കുന്ന സ്രവംമൂലം ശ്വാസംമുട്ടലും പൊള്ളലും ഉണ്ടാകുന്നുണ്ട്. വൈകുന്നേരങ്ങളില്‍ റോഡിലൂടെ നടക്കാനാകുന്നില്ല. ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പ്രദേശത്തെ സ്‌കൂളുകള്‍ അടക്കമുള്ള പൊതുസ്ഥാപനങ്ങളിലും ഇവയുടെ ശല്യം ബുദ്ധിമുട്ടാകുന്നുണ്ട്.

റാന്നി വലിയകാവ് വനത്തോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കൊതുകിന്‍റെയും അട്ടയുടെയും ശല്യവും രൂക്ഷമായിട്ടുണ്ട്. റബർ ചിരട്ടകളിലും അലസമായി ഉപയോഗിക്കുന്ന പാത്രങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുകയാണ്.

കൊതുക് പെരുകുന്നത് തടയാൻ മുൻകാലങ്ങളിൽ നടന്നുവന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നില്ല. പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തിനു ബുദ്ധിമുട്ടാകുന്ന തരത്തിൽ വളർന്നുവരുന്ന ക്ഷുദ്രജീവികളുടെ ആക്രമണത്തിനെതിരേ നടപടി ഉണ്ടാകണമെന്ന് ചുങ്കപ്പാറ - നിർമല പുരം ജനകീയ വികസന സമിതി ആവശ്യപ്പെട്ടു.

ഭാരവാഹികളായ ജോസി ഇലഞ്ഞിപ്പുറം, സോണി കൊട്ടാരം, തോമസുകുട്ടി വേഴമ്പത്തോ ട്ടം , ഫിലിപ്പ് മോടിയിൽ, കെ.പി. തോമസ്, രാജൻ, രാജു,ബാബു പുലി തിട്ട എന്നിവർ പ്രസംഗിച്ചു.