അപൂര്‍വ ഉദ്യാനത്തിന്‍റെ കാഴ്ചയൊരുക്കി അനില്‍കുമാര്‍
Sunday, April 28, 2024 11:06 PM IST
ഡൊമിനിക് ജോസഫ്

മാന്നാര്‍: അനില്‍കുമാറിന്‍റെ വീട്ടുവളപ്പില്‍ കയറിയാല്‍ അദ്ഭുതവും ഒപ്പം കൗതുകവും ഏറും. മൂന്നു പതിറ്റാണ്ടോളം പ്രവാസിയായിരുന്ന മാന്നാര്‍ കുരട്ടിശേരി ശിവകൃപയില്‍ അനില്‍കുമാറിന്‍റെ പൂന്തോട്ടത്തിലാണ് അപൂര്‍വമായി മാത്രം കണ്ടുവരുന്ന നിരവധി ചെടികളും മരങ്ങളും കൗതുകം പകര്‍ന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്. ഗേറ്റ് കടന്നുചെന്നാല്‍ ആമ്പല്‍ കുളവും അതിനോട് ചേര്‍ന്ന് മനോഹരമായ പൂന്തോട്ടവും. വിവിധ രാജ്യങ്ങളില്‍നിന്നുകൊണ്ടുവന്ന ആമ്പലുകളാണ് കുളത്തിലുള്ളത്. വീടിനുചുറ്റും വിവിധങ്ങളായ മരങ്ങളുമുണ്ട്.

ആപൂര്‍വങ്ങളില്‍ അപൂര്‍വമായ സസ്യശേഖരങ്ങളാണ് അനിലിന്‍റെ വീട്ടുവളപ്പിലുള്ളത്. വിവിധ രാജ്യങ്ങളില്‍നിന്നുകൊണ്ടുവന്ന് നട്ടുവളര്‍ത്തിയ മരങ്ങളാണ് ഇവിടെയുള്ളവയില്‍ ഏറെയും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വാഴകള്‍, പ്ലാവുകള്‍, ആമ്പലുകള്‍, താമര, ആകാശ വെള്ളരി, കൃഷ്ണനാല്‍, കര്‍പ്പൂര മരം, അശോക വനത്തിലെ ശിംശിപ തുടങ്ങിയ മരങ്ങള്‍ പുരയിടത്തെ മനോഹരമാക്കുന്നു. മറ്റെങ്ങും കാണാത്ത ഇത്തരം അപൂര്‍വമരങ്ങള്‍ കാണുവാന്‍ നിരവധിയാളുകള്‍ ഇവിടെയെത്താറുണ്ട്. അശോകവനത്തിലെ ശിംശിപ മരം അടുത്തിടെ പൂവിട്ടിരുന്നു. രാമായണത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഈ വൃക്ഷം ബര്‍മയില്‍നിന്നാണ് കൊണ്ടുവന്നത്. രാവണന്‍ തട്ടിക്കൊണ്ടുപോയ സീത ഈ മരച്ചുവട്ടിലാണത്രെ ശ്രീരാമനെ പ്രതീക്ഷിച്ച് ഇരുന്നത്. ഇരപിടിയന്‍ ചെടി എന്നറിയപ്പെടുന്ന പിച്ചര്‍ ചെടിയാണ് ഇവിടുത്തെ മറ്റൊരു കൗതുകം.

മുഖ്യമായും നെപ്പന്തേസീ, സറാസേനിയേസീ എന്നീ സസ്യകുടുംബങ്ങളിലെ കീടഭോജികളായ ഇരപിടിയന്‍ ചെടികള്‍ പിച്ചര്‍ ചെടികള്‍ എന്നാണ് അറിയപ്പെടുന്നത്. ഈ സസ്യങ്ങളുടെ നീണ്ട ഇലയുടെ അഗ്രത്ത് കുടം പോലെയാണ്. ഇതിന് അടപ്പും ഉണ്ട്. ഇതിനുള്ളില്‍ പ്രാണിയെ ദഹിപ്പിക്കാനുള്ള ഒരു മണമുള്ള ദ്രാവകമാണ്.

ദ്രാവകത്തിന്‍റെ മണത്തില്‍ ആകൃഷ്ടരായി വരുന്ന പ്രാണികള്‍ അതിനുള്ളിലേക്ക് വീഴുകയും അടപ്പ് അടയുകയും ചെയ്യും. ദ്രാവകത്തില്‍കിടന്ന് പ്രാണികള്‍ ദഹിച്ചാണ് ഈ ചെടികള്‍ക്ക് ഭക്ഷണമായി മാറുന്നത്.

വളരെ കുഞ്ഞുപ്രാണികളെ പിടികൂടാനുള്ള കഴിവും വലിപ്പവും മാത്രമേ ഇവയ്ക്കുള്ളു.
ചകിരിച്ചോര്‍ നിറച്ച ചട്ടിക്കുള്ളിലാണ് അനില്‍കുമാര്‍ ഇതിനെ നട്ടുപിടിപ്പിച്ചത്. നാടന്‍ മത്സ്യങ്ങളെ വളര്‍ത്തുന്ന മല്‍സ്യക്കുളവും ഇതിനോടൊപ്പമുണ്ട്. മാന്നാര്‍ നായര്‍ സമാജം ബോയ്‌സ് ഹൈ്‌കൂള്‍ അധ്യാപികയായ ഭാര്യ അജിതയാണ് അനില്‍കുമാറിന്‍റെ അപൂര്‍വ ഉദ്യാനം പരിപാലിക്കുന്നത്.