കോതമംഗലം: പുതുതലമുറയെ നാശത്തിലേക്കു തള്ളിവിടുന്ന ലഹരിയുടെ വ്യാപനം തടയുന്നതിനു ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ഉൗന്നുകൽ ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളിയിൽ നടന്ന കെസിബിസി മദ്യവിരുദ്ധസമിതി കോതമംഗലം രൂപത രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരേയുള്ള ബോധവത്കരണം സ്കൂൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് ജയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജയിംസ് ഐക്കരമറ്റം ആമുഖപ്രസംഗവും ഫൊറോന വികാരി ഫാ. മാത്യു അത്തിക്കൽ മുഖ്യപ്രഭാഷണവും നടത്തി. ഇടുക്കി രൂപത പ്രസിഡന്റ് സിൽബി ചുനയംമാക്കൽ, സിസ്റ്റർ ലിജ എസ്ഡി, എം.ഡി. റാഫേൽ, ജോയ്സ് മുക്കുടം, ജോണി കണ്ണാടൻ, ജോസഫ് മ്രാല, മാത്യൂസ് നിരവത്ത്, മോൻസി മങ്ങാട്ട്, ഷൈനി കച്ചിറ, ജോബി എടാട്ടുകുന്നേൽ, സിജോ കൊട്ടാരത്തിൽ, ജോസഫ് ആന്റണി, ജോസ് കൈതമന, സുനിൽ സോമൻ, ജോജോ അബ്രാഹം, മാർട്ടിൻ കീഴേമാടൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഇടുക്കി, കോതമംഗലം രൂപതകളിലെ 16 മദ്യവിരുദ്ധപ്രവർത്തകരെ ആദരിച്ചു.