വേനൽമഴയിൽ കനത്തനാശം: ജില്ലാ കളക്ടർ സന്ദർശനം നടത്തി
Friday, May 10, 2024 3:59 AM IST
തൊടുപുഴ: ബുധനാഴ്ച വൈകുന്നേരമുണ്ടായ വേനൽ മഴയിൽ തൊടുപുഴ മേഖലയിൽ വ്യാപക നാശം. നിരവധി ഇടങ്ങളിൽ വീടുകൾ ഭാഗികമായി തകർന്നും വൈദ്യുതി ലൈനുകൾ പൊട്ടിവീണും വ്യാപകമായ നാശമാണുണ്ടായത്. ഇടവെട്ടി പഞ്ചായത്തിലാണ് കൂടുതൽ വീടുകൾക്ക് നാശനഷ്ടമുണ്ടായത്. മരം വീണ് വീടുകൾക്ക് ഭാഗികമായി നാശ നഷ്ടമുണ്ടാകുകയും നിരവധി വീടുകളുടെ മേൽക്കൂര തകരുകയും ചെയ്തു.

ഇടവെട്ടി പാറേപ്പുരക്കൽ ഐഷ മുഹമ്മദിന്‍റെ വീടിന്‍റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. ആശാരിക്കുന്നത്ത് പൊങ്ങൻപാറയിൽ ദീലീപ് ദാസിന്‍റെ വീടിന്‍റെ മേൽക്കൂരയും കാറ്റിൽ നശിച്ചു. ശാസ്താംപാറ ഈന്തുങ്കൽ പാത്തുമ്മയുടെ വീടിനു മുകളിലേക്ക് മരം വീണും നാശനഷ്ടങ്ങളുണ്ടായി. വീടിന്‍റെ ഒരു വശം തകർന്നു.

ശാസ്താംപാറ പുലിമുറ്റത്ത് ജിസിന്‍റെയും കുമാരിവിലാസം ശ്രീലത കൃഷ്ണൻ കുട്ടിയുടെ വീടിനും കാറ്റിനെത്തുടർന്ന് നാശനഷ്ടങ്ങളുണ്ടായി. മീൻമുട്ടി വലിയ കണ്ടത്തിൽ ഫൈസലിന്‍റെ വീടിനു മുകളിലേക്കും മരം വീണു.

തൊടുപുഴ ബംഗ്ലാംകുന്ന് ഭാഗത്ത് ബിനുവിന്‍റെ വീടിനു മുകളിലേക്കു മരം വീണ് മേൽക്കൂര പൂർണമായും തകർന്നു. ആലക്കോട് പഞ്ചായത്തിലെ ചിലവ് -ഇഎംഎസ് റോഡിൽ ഷീല സജിയുടെ വീട്ടിലേക്ക് മരം വീണു നാശമുണ്ടായി. പുറപ്പുഴ ചേനപ്പറന്പ് ഭാഗത്ത് കുഴിത്തടത്തിൽ ബിജോയിയുടെ വീടിന്‍റെ മേൽക്കൂരയും കാറ്റിലും മഴയിലും തകർന്നു.

ഇടവെട്ടി പഞ്ചായത്തിൽ കെടുതികൾ നേരിട്ട വീടുകളിൽ ജില്ലാ കളക്ടർ ഷീബ ജോർജിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ഇടവെട്ടി പഞ്ചായത്തിൽ നാശനഷ്ടമുണ്ടായ വീടുകൾക്ക് എത്രയും വേഗം നഷ്ടപരിപഹാരം നൽകുമെന്ന് കളക്ടർ അറിയിച്ചു. നാശനഷ്ടം തിട്ടപ്പെടുത്തുവാൻ പഞ്ചായത്ത് അസി. എൻജിനിയറെയും കാരിക്കോട് വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു.

ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്‍റ് ബിൻസി മാർട്ടിൻ, തൊടുപുഴ തഹസിൽദാർ എ.എസ്. ബിജിമോൾ, കാരിക്കോട് വില്ലേജ് ഓഫീസർ എൻ.എസ്. ഷാജി, ത്രിതല പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.