x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗമാരക്കാരിയെ പീഡിപ്പിച്ച യുവാവിന് 25 വർഷം കഠിന തടവും പിഴയും

വെബ് ഡെസ്ക്
Published: September 10, 2026 11:39 PM IST | Updated: September 10, 2026 11:39 PM IST

പ്രതീകാത്മക ചിത്രം

ചെറുതോണി: പ്രണയം നടിച്ച് കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 25 വർഷം കഠിനതടവും 2,20, 000 രൂപ പിഴയും. പൈനാവ് അതിവേഗ പോക്സോ കോടതി ജഡ്ജി ഡി.എസ്. നോബൽ ആണ് ശിക്ഷ വിധിച്ചത്. കൊല്ലം ജില്ലയിലെ ശൂരനാട് ആനയടി പുത്തൻപുരയിൽ ആർ.അമലിനെയാണ് ശിക്ഷിച്ചത്.

ഇടുക്കി ജില്ലക്കാരിയായ കുട്ടിയെ സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട പ്രതി രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ വീട്ടിൽ പല തവണയും മറ്റൊരു ദിവസം വാഗമണ്ണിലെത്തിച്ചും പീഡിപ്പിച്ചെന്നാണ് കേസ്.

ഇതിനിടെ യുവാവിന്‍റെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ കുട്ടി അയാളോട് അകലാൻ ശ്രമിച്ചു. എന്നാൽ ഇയാൾ കുട്ടിയെ നിരന്തരമായി ശല്യം ചെയ്തുകൊണ്ടിരുന്നു. ഇതേത്തുടർന്നാണ് പീഡനവിവരം പുറത്തുവന്നത്.

പിഴത്തുക പെൺകുട്ടിക്കു നൽകണം. പിഴ ഒടുക്കാത്തപക്ഷം അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിട്ടിയോട് ശിപാർശ ചെയ്തു. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ കോടതിയിൽ ഹാജരായി.

Tags : Imprisonment NattuVishasham DistrictNews

Recent News

Corehub Up