x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വടാട്ടുപാറയിൽ അരനൂറ്റാണ്ടിലേറെയായ കൈവശഭൂമികൾക്ക് പട്ടയം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ്

വെബ് ഡെസ്ക്
Published: September 11, 2026 03:49 AM IST | Updated: September 11, 2026 03:49 AM IST

പ്രതീകാത്മക ചിത്രം

കോതമംഗലം: വടാട്ടുപാറയിൽ അരനൂറ്റാണ്ടിലേറെയായ കൈവശഭൂമികൾക്ക് പട്ടയം നല്കണമെന്ന് കേരള കോൺഗ്രസ് വടാട്ടുപാറ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ 50 വര്‍ഷമായി വടാട്ടുപാറ ഒന്നാം വാര്‍ഡിലെ (പഴയ അഞ്ചാം വാര്‍ഡ്) കുടുംബങ്ങൾ പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല. ജോയിന്‍റ് വെരിഫിക്കേഷന്‍ വരെ നടത്തിയിട്ടും നാളിതുവരെ 500ഓളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല.

പട്ടയമില്ലാത്തതിനാല്‍ ലോണുകള്‍ എടുക്കുന്നതിനോ, വന്യമൃഗശല്യം മൂലം കൃഷി നാശം സംഭവിച്ചാല്‍ നഷ്ടപരിഹാരം കിട്ടുന്നതിനോ സാധിക്കുന്നില്ല. വടാട്ടുപാറയിലെ മറ്റു ചില വാർഡുകളിലെ കര്‍ഷകര്‍ക്കും പട്ടയം ലഭിക്കാനുണ്ട്.
നിയോജകമണ്ഡലം പ്രസിഡന്‍റ് എ.ടി. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ജോബി കാരാംചേരി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോമി തെക്കേക്കര, ബാബു പോള്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് കോറമ്പേല്‍, പി.ഐ. പൈലി തുടങ്ങിയവരും പങ്കെടുത്തു.

Tags : District News Nattuvishesham Kerala Congress title deeds lands

Recent News

Corehub Up