x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടമലക്കുടിയുടെ ആവശ്യങ്ങളുമായി യുവാവ് സെക്രട്ടേറിയറ്റില്‍

സ്വന്തംലേഖകന്‍
Published: September 11, 2026 02:25 AM IST | Updated: September 11, 2026 02:25 AM IST

ചന്ദനം മുഖ്യമന്ത്രിക്കൊപ്പം സെക്രട്ടേറിയറ്റിലെ ഓഫീസില്‍.

തിരുവനന്തപുരം: ഇടമലക്കുടിയുടെ ആവശ്യങ്ങള്‍ ഭരണകര്‍ത്താക്കളെ നേരിട്ട് അറിയിക്കാന്‍ സെക്രട്ടേറിയറ്റിലെത്തിയ യുവാവിനെ നെഞ്ചോടു ചേര്‍ത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും.

ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറക്കുടി സ്വദേശിയായ എന്‍.ചന്ദനം എന്ന യുവാവാണു കഴിഞ്ഞ ദിവസം ഇടമലക്കുടിയുടെ ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കണ്ടത്.

ഗതാഗതം, വൈദ്യുതി ലഭ്യത, ഭക്ഷണം, ശുദ്ധജല ലഭ്യത തുടങ്ങിയ കാര്യങ്ങളില്‍ ഭരണകര്‍ത്താക്കളുടെ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നു ചന്ദനം മന്ത്രിമാരോട് അഭ്യര്‍ഥിച്ചു. സഞ്ചരിക്കുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തണം.

സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നത് വൈകുന്നതിന് പല കാരണങ്ങളുമുണ്ട്. ഇത് കണ്ടെത്തണമെന്നും അദ്ദേഹം മന്ത്രിമാരോട് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനു പുറമേ മന്ത്രിമാരായ കെ.എ. തുളസി, കെ.എം. ഷാജി, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ് തുടങ്ങിയവരുമായും ചന്ദനം കൂടിക്കാഴ്ച നടത്തി.

ബിരുദധാരിയായ ചന്ദനം ഇടമലക്കുടിയുടെ വികസനകാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തികൂടിയാണ്. ഇടമലക്കുടിയിലെ ഗോത്ര സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ അറിയിക്കാന്‍ സ്വന്തം പണം മുടക്കിയാണ് ചന്ദനം ഇടമലക്കുടിയില്‍നിന്നും തിരുവനന്തപുരത്തെത്തി മന്ത്രിമാരെ കാണുകയും നിവേദനം നല്‍കുകയും ചെയ്തത്.

എല്ലാ കാര്യങ്ങളിലും അടിയന്തര പ്രാധാന്യത്തോടെ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയാണ് മുഖ്യമന്ത്രി ചന്ദനത്തെ സെക്രട്ടേറിയറ്റിലെ തന്‍റെ ഓഫീസില്‍ നിന്നും യാത്രയാക്കിയത്.

Tags : Secretariat Edamalakkudy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up