x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിച്ഛേദന തീയതിക്കു മുന്പേ കണക്‌ഷൻ ഊരുന്നതായി പരാതി

വെബ് ഡെസ്ക്
Published: September 10, 2026 11:00 PM IST | Updated: September 10, 2026 11:00 PM IST

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളോ സാന്പത്തിക പരാധീനതകളോമൂലം വൈദ്യുതി ബില്ല് അവസാന തീയതിയിൽ അടയ്ക്കാൻ കഴിയാത്ത സ്ഥാപനങ്ങളിൽ നോട്ടീസ് പ്രകാരമുള്ള വിച്ഛേദന തീയതിക്കു മുന്പേ കണക്‌ഷൻ ഊരുന്നതായി പരാതി.

പത്തനംതിട്ടയിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നാണ് നഗരത്തിലെ ചില വ്യാപാരികൾക്ക് ഇത്തരം ദുരനുഭവങ്ങളുണ്ടാകുന്നത്.

മുൻകൂട്ടി അറിയിക്കാതെയും വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന ദിവസങ്ങളിലുമെത്തി ഫ്യൂസ് ഊരി ജീവനക്കാർ പോകുന്നതായാണ് പരാതി. ബില്ലിൽ പറഞ്ഞിരിക്കുന്ന വിച്ഛേദന തീയതിക്കു മുന്പേ പലയിടങ്ങളിലും ഇത്തരത്തിൽ ഫ്യൂസ് ഊരി പോകുന്ന പ്രവണതയുണ്ട്. സ്റ്റേഡിയം ജംഗ്ഷനിൽ ഒരു വനിതാ വ്യാപാരിക്കു കഴിഞ്ഞദിവസം ഇത്തരം ദുരനുഭവമുണ്ടായി. വ്യാപാര മേഖല കടുത്ത വെല്ലുവിളിയും സാന്പത്തിക പരാധീനതയും നേരിടുന്ന ഘട്ടത്തിൽ മാനുഷികപരമായി പെരുമാറാൻ ജീവനക്കാർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർദേശം നൽകണമെന്നു ഡിസിസി ജനറൽ സെക്രട്ടറിയും പത്തനംതിട്ട മർച്ചന്‍റ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എസ്.വി. പ്രസന്നകുമാർ ആവശ്യപ്പെട്ടു.

 

Tags : cutoff date NattuVishasham DistrictNews

Recent News

Corehub Up