സ്ഥാപനത്തില്‍നിന്നു തീയും പുകയും ഉയരുന്നു.
ഉള്ളൂര്‍: പട്ടത്ത് ഫര്‍ണിച്ചര്‍ കടയില്‍ വീണ്ടും തീപിടിത്തമുണ്ടായി. തിരുവനന്തപുരം നിലയത്തില്‍നിന്ന് മൂന്നും ചാക്കയില്‍ നിന്ന് ഒന്നും യൂണിറ്റെത്തി രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാണു തീ കെടുത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടുകൂടി ജോയി ഫര്‍ണിച്ചേഴ്സ് ആൻഡ് മാനുഫാക്ചറേഴ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലായിരുന്നു തീപിടിത്തമുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റ് 16ന് ഇവിടെ തീപിടിത്തമുണ്ടായി ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. അന്നു മെത്തയും അനുബന്ധ സാധനസാമഗ്രികളുമാണ് കത്തിനശിച്ചത്. ഇപ്പോഴുണ്ടായ തീപിടിത്തത്തില്‍ കത്തിയമര്‍ന്നതിൽ കൂടുതലും പാഴ്വസ്തുക്കളായിരുന്നു. കഴിഞ്ഞതവണ തീപിടിത്തമുണ്ടായപ്പോള്‍ ഒഴിച്ചിടാന്‍ ഫയര്‍ഫോഴ്സ് നിര്‍ദേശിച്ചിരുന്നെങ്കിലും മാറ്റിയിടാതെ വച്ചിരുന്ന സാധനങ്ങളാണ് ഇപ്പോള്‍ കത്തിയത്. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് സ്റ്റേഷന് ഓഫിസര്‍ ഷാജി, ഗ്രേഡ് എഎസ്ടിഒ ഷഹീന്, എഫ്ആര്‍ഒ മാരായ പ്രവീണ്‍, ഷമീര്‍ഖാന്‍, അഷ്ടമി അജയന്, വിനോദ് വി. നായര്‍, അനീഷ്, റഫീഖ്, സനീഷ്കുമാര്, കണ്ണന് ലാല്‍, ഹോം ഗാര്‍ഡ് വിപിന്‍, സേനാംഗങ്ങളായ നന്ദകുമാര്‍, സജി, സജന്, ചാക്ക സ്റ്റേഷനില്‍നിന്ന് സേനാംഗങ്ങളായ ശംഭു മാധവ്, സുധീഷ്, വിഷ്ണു, ബിജോയി, അരുണ്‍ എന്നിവര്‍ തീ കെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.
Tags : Fire NattuVishasham DistrictNews