Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഉണരുന്ന യുവശക്തി
Sunday, January 19, 2020 11:44 PM IST
രാജ്യത്തെ ക്രിയാത്മകമായ ഒരു സംഭവവികാസം യുവശക്തി ഉണരുന്നതാണ്. രാജ്യത്തെ ഭരണത്തിലും കേന്ദ്ര സർക്കാരിന്റെ അജൻഡകളിലും തങ്ങൾ തൃപ്തരല്ലെന്ന സൂചന കഴിഞ്ഞ ഏതാനും ആഴ്ചകളായി അവർ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളാണു യുവാക്കളെ സമരത്തിനിറക്കിയിരിക്കുന്നതെന്നു ചിലർ പറയുന്നുണ്ടെങ്കിലും പൊതുവെ യുവജന പ്രക്ഷോഭത്തിൽ പ്രതിഫലിക്കുന്നതു രാജ്യത്തെ ജനങ്ങളുടെ വികാരം തന്നെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുവജന പ്രക്ഷോഭങ്ങൾ, സാധാരണക്കാരന്റെ പ്രശ്നങ്ങളിലേക്കു ശ്രദ്ധിക്കുന്നതിൽ കേന്ദ്ര സർക്കാരിനുണ്ടായ പരാജയത്തെയും സൂചിപ്പിക്കുന്നു.
യുവജന പ്രക്ഷോഭങ്ങൾ പൊതുവെ സമാധാനപരമായിരുന്നു എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. തങ്ങൾ ആരെന്നു വെളിപ്പെടുത്താൻ തയാറാകാത്ത ചില ഗ്രൂപ്പുകൾ അക്രമത്തിനു ശ്രമിച്ചു എന്നതു നേരാണ്. യൂണിവേഴ്സിറ്റികളിൽ തങ്ങൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയാണ് ഭൂരിഭാഗം വിദ്യാർഥികളുടെയും ആശങ്ക. വിദ്യാഭ്യാസ ചെലവുകൾ ഭീമമായി വർധിക്കുന്നതിലും അവർക്കു വേവലാതിയുണ്ട്.
പ്രക്ഷോഭത്തിനു ചില രാഷ്ട്രീയ ഘടകങ്ങളുണ്ടെങ്കിലും യുവജനങ്ങൾ ഇന്നു നേരിടുന്ന പ്രശ്നങ്ങളെ ആർക്കും അവഗണിക്കാനാവില്ല. പ്രത്യേകിച്ചും ചുരുങ്ങിവരുന്ന തൊഴിലവസരങ്ങളും അനിശ്ചിതമായ ഭാവിയും. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ വികസനം മൂലം കൂടുതൽ തൊഴിലവസരങ്ങളുണ്ടാകുമെന്നു പലരും കരുതിയെങ്കിലും വികസനമൊന്നും കാണാനില്ല. പകരം നിരാശയിലായ വിപണിയും തൊഴിൽനഷ്ടങ്ങളും പിരിച്ചുവിടലും ചെറുകിട വ്യവസായങ്ങളുടെ പൂട്ടലുമാണു കാണാൻ കഴിയുന്നത്.
ഈ പരാജയങ്ങൾ മറച്ചുവയ്ക്കാൻ മത-വർഗീയ വിഷയങ്ങൾ പുറത്തെടുക്കുന്നു. വിദ്വേഷം പ്രചരിപ്പിച്ചു സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ നോക്കുന്നു. കത്തുന്ന സാന്പത്തിക പ്രശ്നങ്ങൾ പ്രായോഗിക ബുദ്ധിയോടെ കൈകാര്യം ചെയ്തു സന്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണു വേണ്ടത്. ഘടനാപരമായ പരിഷ്കാരങ്ങൾ ആവശ്യമുള്ളിടത്തെല്ലാം നടപ്പാക്കണം.
ഈയിടത്തെ യുവജന പ്രക്ഷോഭത്തിൽ രാജ്യത്തുടനീളം കണ്ട ഒരു കാര്യം അവർ ഒന്നിച്ചാണു നിൽക്കുന്നത് എന്നതാണ്. ഇതിൽ ഭൂരിപക്ഷത്തിനും രാഷ്ട്രീയ അജൻഡ ഇല്ല. സമരത്തിൽ തങ്ങളുടെ അനുയായികളെ തിരുകിക്കയറ്റി രാഷ്ട്രീയ മുതലെടുപ്പ് നടത്താനും യുവജനമുന്നേറ്റത്തെ ദുർബലപ്പെടുത്താനും പല രാഷ്ട്രീയ പാർട്ടികളും ശ്രമിച്ചു എന്നതു നേരാണ്. എന്നാൽ, തങ്ങൾക്കു മത-വർഗീയ അജൻഡകൾ ഒന്നുമില്ലെന്നും മതേതരവാദികളായ ഇന്ത്യക്കാർ മാത്രമാണു തങ്ങളെന്നും എഴുതിയ പ്ലക്കാർഡുകൾ വിദ്യാർഥികൾ വഹിച്ചിരുന്നു.
എൻഡിഎയ്ക്കു മുന്നറിയിപ്പ്
സ്വാഭാവികമായും ഇത് എൻഡിഎയ്ക്കുള്ള ഒരു മുന്നറിയിപ്പാണ്. സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയത്തിൽ ഇപ്പോൾത്തന്നെ ഉലഞ്ഞിരിക്കുകയാണവർ. ഇന്ത്യയിൽ പ്രതിപക്ഷ മുക്ത ജനാധിപത്യം നടപ്പാക്കാൻ കച്ചകെട്ടിയിറങ്ങിയ എൻഡിഎ യുവജന പ്രക്ഷോഭങ്ങളിലെ ജനകീയ പങ്കാളിത്തം കണ്ട് അന്പരന്നു.
രാഷ്ട്രീയ പാർട്ടികൾ സാവധാനം ആലസ്യം വിട്ടുണരുകയും ഒരു വിഭാഗം മാധ്യമങ്ങൾ സർക്കാരിന്റെ തെറ്റായ നയങ്ങളെ തുറന്നു വിമർശിക്കാൻ തുടങ്ങുകയും ചെയ്തതോടെ കേന്ദ്ര സർക്കാരിനു ഭൂചലനം അനുഭവപ്പെട്ടു തുടങ്ങി എന്നത് അതിശയോക്തിയല്ല. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം വൈകാരിക-വർഗീയ പ്രശ്നങ്ങളിലേക്കു ജനശ്രദ്ധ തിരിച്ചുവിടാനാണു സർക്കാർ ശ്രമിച്ചത്. പ്രകടനങ്ങളും പിക്കറ്റിംഗും നടത്തി ചെറുപ്പക്കാർ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ചെറുപ്പക്കാരുടെ ആഹ്വാനം രാജ്യമെന്പാടുമുള്ള യുവജനത ഏറ്റെടുത്തു. രാജ്യത്തെ ജനങ്ങളുടെ പൊതുവായ മനോഭാവമാണ് ഇതിൽ പ്രതിഫലിക്കുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഏതെങ്കിലും നടപടി സ്വീകരിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു.
ഈ യുവജന മുന്നേറ്റം നാളെ ഒരു പ്രധാന രാഷ്ട്രീയ ശക്തിയായി മാറാം. അത് ഇപ്പോഴത്തെ വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾക്കു സന്തോഷകരമായ അനുഭവമാകില്ല. നിശബ്ദ ഭൂരിപക്ഷമായ പൊതുജനത്തിന് അസാമാന്യ ക്ഷമയുണ്ട്. രാജ്യത്തെ രാഷ്ട്രീയപാർട്ടികൾ യുവജനങ്ങളെ അവരുടെ സങ്കുചിത താത്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. ഉയർന്ന മൂല്യങ്ങൾ ധാർമികത, സത്യസന്ധത ഇവയൊക്കെയാൽ പ്രചോദിതരായ യുവജനങ്ങൾ പഴയകാല ദേശീയ നേതാക്കളുടെ മൂല്യങ്ങളിൽനിന്നു വ്യതിചലിച്ച ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കളെ സഹിഷ്ണുതയോടെ കണ്ടേക്കില്ല.
ചെറുപ്പക്കാർ വരട്ടെ
മിക്ക രാഷ്ട്രീയപാർട്ടികളിലും ചെറുപ്പക്കാരെ വളരാൻ അനുവദിക്കുന്നില്ല. മധ്യവയസ്കരും വയോധികരുമായ നേതാക്കൾ രാഷ്ട്രീയത്തിൽനിന്നു വിരമിക്കാൻ മടിക്കുകയാണ്. വാർധക്യംമൂലം മധുരപാനീയങ്ങളും കറികളിൽ ഉപ്പും കഴിക്കാൻ കഴിയാത്തവരാണ് ദേശീയ-സംസ്ഥാന പാർട്ടികളുടെ ഉന്നതാധികാര സമിതികളിലുള്ളത് എന്നൊരു ഫലിതം ഡൽഹിയിൽ പ്രചരിക്കുന്നുണ്ട്. ഉയർന്ന നേതൃപദവികളിലെത്താൻ ചുരുക്കം വനിതകളെയേ അനുവദിക്കാറുള്ളൂ. മുതിർന്ന നേതാക്കൾ നടത്തുന്ന പീഡനങ്ങൾക്കെതിരേ നീതിപൂർവമായ നടപടികൾ ഉണ്ടാകാറില്ല. മിക്കവാറും പാർട്ടികളിൽ, പ്രത്യേകിച്ചു വിപ്ലവ പാർട്ടികളിൽ, കുറ്റക്കാർ അപൂർവമായേ ശിക്ഷിക്കപ്പെടാറുള്ളു.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുന്ന നേതാക്കൾക്കെതിരേ രാജ്യത്താകമാനം ഉയർന്നുവരുന്ന യുവജന നേതാക്കളെ താത്പര്യത്തോടെയും പ്രതീക്ഷയോടെയും നോക്കാൻ ഏതെങ്കിലും പാർട്ടി നേതൃത്വത്തിനു കഴിയുമോ? രാജ്യത്താകമാനമുള്ള വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾക്ക് ഈ യുവാക്കളും യുവതികളും ഒരു ഭീഷണിയായി മാറാം.
എന്നാൽ, തങ്ങളുടെ കരിയർ ബലികഴിച്ചുകൊണ്ടു പോലും അനീതിക്കും അഴിമതിക്കുമെതിരേ പോരാടാൻ സന്നദ്ധരായ ഈ യുവജനങ്ങളുടെ മുന്നേറ്റം രാജ്യത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നുണ്ട്. കാരണം നീതിക്കും ശരിയായ നയങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഒക്കെ വേണ്ടി വംശാധിപത്യത്തിനും ഏകാധിപതികൾക്കുമൊക്കെ എതിരേ പോരാടാൻ ഇവർക്കു കഴിയും.
രാജ്യത്തെ എല്ലാ രാഷ്ട്രീയപാർട്ടികളും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. മിക്കതിലും ഉൾപ്പാർട്ടി തെരഞ്ഞെടുപ്പുകൾ ശരിയായ വിധത്തിൽ നടക്കാറില്ല. നോമിനേഷനുകളും സമവായങ്ങളും സത്യസന്ധരെയും ആദർശധീരരേയും പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽനിന്ന് അകറ്റിനിർത്തുന്നു.
പാർട്ടി സംവിധാനങ്ങളെ വെല്ലുവിളിക്കുക എളുപ്പമല്ല. എന്നാൽ, സർവകലാശാലകളിലെ യുവജന റാലികളിൽ കാണുന്ന വലിയ പ്രാതിനിധ്യം രാജ്യത്തെ സ്ഥിതിഗതികൾ മാറിവരികയാണെന്ന പ്രതീക്ഷ നൽകുന്നുണ്ട്.
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
Latest News
കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു
കരമന കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍
എം.കെ.രാഘവനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല, തനിക്കെതിരായ നടപടി ഗൂഢാലോചന: കെ.വി.സുബ്രഹ്മണ്യന്
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നരകോടി രൂപയുടെ സ്വർണം പിടികൂടി
മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല: ഗവര്‍ണര്‍
Latest News
കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു
കരമന കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍
എം.കെ.രാഘവനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല, തനിക്കെതിരായ നടപടി ഗൂഢാലോചന: കെ.വി.സുബ്രഹ്മണ്യന്
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നരകോടി രൂപയുടെ സ്വർണം പിടികൂടി
മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല: ഗവര്‍ണര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top