Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഐ.സി. ചാക്കോ രാഷട്രീയഗുരു
Friday, August 5, 2022 11:52 PM IST
മാത്യു ആന്റണി/ സ്വാതന്ത്ര്യസമരവും ക്രൈസ്തവരും - 2
തിരുവിതാംകൂറിലെ സംയുക്ത രാഷ്ട്രീയസഭയുടെ "രാഷട്രീയ ഗുരു' എന്നാണ് ഐ.സി. ചാക്കോയെക്കുറിച്ച് അക്കമ്മ ചെറിയാൻ ആത്മകഥയായ "ജീവിതം ഒരു സമര’ത്തിൽ വിശേഷിപ്പിച്ചത്. പൗരസമത്വവാദ പ്രക്ഷോഭം വിജയംവരിച്ചപ്പോൾ ഇനി ജനങ്ങൾ ശ്രമിക്കേണ്ടത് ഉത്തരവാദഭരണത്തിനു വേണ്ടിയാണെന്ന് ഐ.സി. പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സർക്കാരുദ്യോഗം ഒരിക്കലും തന്റെ രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിക്കുന്നതിനു തടസമായിരുന്നില്ല. തിരുവിതാംകൂർ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട സഞ്ചാരസ്വാതന്ത്ര്യ പ്രമേയം ദിവാൻ രാഘവയ്യയുടെ ഗവൺമെന്റ് പലതരം അടവുകൾ പ്രയോഗിച്ച് പരാജയപ്പെടുത്തിയപ്പോൾ ഐ.സി. പ്രകടിപ്പിച്ച അമർഷത്തെക്കുറിച്ച് എം.എം. വർക്കി ആത്മകഥയിൽ അനുസ്മരിക്കുന്നുണ്ട്(പേജ് 188).
തിരുവിതാംകൂറിലെ ക്രൈസ്തവ, മുസ്ലിം, ഈഴവ സമുദായങ്ങളുടെ ഐതിഹാസികമായൊരു പ്രക്ഷോഭത്തിന് "നിവർത്തനം' എന്ന പേരിട്ടത് ഭാഷാപണ്ഡിതൻ കൂടിയായ ഐ.സി. ചാക്കോ(1875-1966) ആണ്. 1933 ജനുവരി 25ന് ക്രൈസ്തവ, മുസ്ലിം, ഈഴവ സമുദായ പ്രതിനിധികൾ തിരുവനന്തപുരം എൽഎംഎസ് ഹാളിൽ ഇ.ജെ. ജോണിന്റെ അധ്യക്ഷതയിൽ യോഗം കൂടി പ്രസിദ്ധമായ "നിവർത്തന പ്രമേയം' പാസാക്കി. യോഗം പാസാക്കിയ പ്രമേയത്തിൽ ഇങ്ങനെ പറയുന്നു; “ക്രിസ്ത്യൻ, ഈഴവ, മുസ്ലിം സമുദായങ്ങളുടെ വിവിധ രാഷട്രീയ സംഘടനകളുടെ പ്രതിനിധികളും സമുദായാംഗങ്ങളും തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി നിൽക്കുകയോ വോട്ടുചെയ്യുകയോ നാമനിർദേശം സ്വീകരിക്കുകയോ ചെയ്യുന്നതിൽനിന്നു മാറിനിൽക്കേണ്ടതാണ്. ബന്ധപ്പെട്ട സമുദായങ്ങൾക്ക് ജനസംഖ്യാനുപാതികമായി തെരഞ്ഞെടുപ്പിലൂടെ നിയമസഭയിൽ മതിയായ പ്രാതിനിധ്യം സർക്കാർ ഉറപ്പാക്കുന്നതുവരെ ആ നിലപാട് തുടരുകതന്നെ വേണം''.
ഭരണപരിഷ്കാരം വിഭാവനം ചെയ്യുന്ന നിയമസമിതികളിൽനിന്നു "വിട്ടകന്നു നിൽക്കുക' എന്നതായിയിരുന്നു പ്രമേയത്തിന്റെ അന്തഃസത്ത. എന്നാൽ സർ സി.പി. തന്റെ തുടരെത്തുടരെയുള്ള പരസ്യ പ്രസ്താവനകളിലൂടെ ഈ "വിട്ടകന്നു നിൽക്കൽ' നിസഹകരണം തന്നെയാണെന്നു പ്രചരിപ്പിക്കാൻ ശ്രമിച്ചുക്കൊണ്ടിരുന്നു. വ്യവസ്ഥാപിത ഗവൺമെന്റിനോടുള്ള നിയമവിരുദ്ധമായ തുറന്ന പോരിനെയാണ് നിസഹരണമെന്ന് വിവക്ഷിച്ചിരുന്നത്. അക്കാരണത്താൽ നിസഹകരണം എന്നു കേട്ടാൽ തന്നെ ചുവപ്പുകണ്ട കാളയെപ്പോലെ ഏതു ബ്രിട്ടീഷുകാരനും ക്രുദ്ധനാകുമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ മഹാത്മാഗാന്ധി നയിച്ച നിസഹകരണ പ്രസ്ഥാനത്തോട് നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരുന്ന വൈസ്രോയിയെ ഇവിടത്തെ പ്രക്ഷോഭണത്തിനെതിരായി ചിന്തിക്കാൻ സർ സി.പിയുടെ തുടരത്തുടരെയുള്ള പ്രസ്താവനകൾ വഴിവയ്ക്കുമോ എന്നു സമരാനുകൂലികൾ ഭയപ്പെട്ടു. അവർ ഐ.സി. ചാക്കോയെ സമീപിച്ചു പ്രതിവിധി അന്വേഷിച്ചു. തിരുവിതാംകൂറിൽ നിസഹകരണമല്ലെന്നും തങ്ങൾക്കു ദോഷകരമായ ഒന്നിൽനിന്ന് ഒഴിഞ്ഞുനിൽക്കുക മാത്രമാണെന്നും രാജാവിനോടു തങ്ങൾക്കു മത്സരമില്ലെന്നുമുള്ള പ്രക്ഷോഭത്തിന്റെ കാരണം കൃത്യമായി ഗ്രഹിച്ച ഐ.സി, ആ പ്രസ്ഥാനത്തിനു "നിവർത്തനം' എന്നൊരു പുതിയ പദം സൃഷ്ടിച്ചു. അഖിലേന്ത്യാ നേതാവായ ബാരിസ്റ്റർ ജോർജ് ജോസഫ് തന്റെ കത്തുകളും പ്രസ്താവനകളും പ്രസംഗങ്ങളും വഴി ബ്രിട്ടനിലും തിരുവിതാംകൂറിനു പുറത്തും ഈ വാക്കും ആശയവും പ്രചരിപ്പിച്ചു.
സാമുവൽ ആറോണും (1894-1975) മലബാറിലെ സ്വാതന്ത്ര്യസമരവും
സാമുവൽ ആറോൺ കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ 1894 മാർച്ച് 13നു ജനിച്ചു. മലബാറിൽ നിസഹകരണ പ്രസ്ഥാനം നിലനിന്ന കാലത്ത് 1920ൽ കെ. മാധവൻ നായരുടെയും കെ. കേളപ്പന്റെയും സ്വാധീനത്തിൽ അദ്ദേഹം ദേശീയ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. വ്യവസായിയും കർഷകനുമായിരുന്നു സാമുവൽ ആറോൺ. വ്യവസായ സംരംഭങ്ങൾക്കൊപ്പം തന്നെ ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യസമരസേനാനി സി.എഫ്. ആൻഡ്രൂസ് അദ്ദേഹത്തെ പ്രചോദിപ്പിച്ചു. തിലക് സ്വരാജ് ഫണ്ടിലേക്കുള്ള ധനശേഖരണവുമായി സഹകരിക്കണമെന്ന് കോൺഗ്രസ് സാമുവൽ ആറോണിനോട് അഭ്യർഥിച്ചു. നല്ലൊരു തുക സമാഹരിക്കുവാൻ ആറോണിനു കഴിഞ്ഞു. ഈ പണക്കിഴി 1920 ഓഗസ്റ്റ് 19ന് ഗാന്ധിജിയുടെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തിനു കൈമാറി. ബ്രിട്ടീഷുകാർ കോൺഗ്രസ് നിരോധിച്ചപ്പോൾ മൗലാനാ മുഹമ്മദ് അലിയുടെയും മറ്റ് ദേശീയ നേതാക്കളുടെയും പ്രസംഗം അച്ചടിച്ച് മലബാറിൽ വിതരണം ചെയ്തത് സാമുവൽ ആറോൺ ആയിരുന്നു.
1928ലെ പയ്യന്നൂർ കോൺഗ്രസിന്റെ സംഘാടകരിൽ ഒരാളായ അദ്ദേഹം യോഗത്തിൽ ജവഹർലാൽ നെഹ്റുവിനും മറ്റ് ദേശീയ നേതാക്കൾക്കുംവേണ്ട സഹായങ്ങൾ നൽകി. പിന്നീട് കോഴിക്കോട്ടുനിന്നു പയ്യന്നൂരിലേക്കു നടന്ന ഉപ്പു മാർച്ചിന്റെ അവസാനംവരെ പണവും മറ്റ് സൗകര്യങ്ങളും ഒരുക്കി. കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമായതിനാൽ ബ്രിട്ടീഷുകാർ അദ്ദേഹത്തിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അദ്ദേഹം രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടർന്നു. 1930 മേയിൽ കേരള പ്രവിശ്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണച്ചതിന്റെ പേരിൽ, ബ്രിട്ടീഷുകാർ അദ്ദേഹത്തെ കണ്ണൂരിൽനിന്നു പിടികൂടി വെല്ലൂർ ജയിലിലടച്ചു. അദ്ദേഹത്തിന്റെ വീടും സ്വത്തും കണ്ടുകെട്ടുകയും ചെയ്തു. 1931ൽ പ്രതിഷേധമാർച്ചിൽ പങ്കെടുത്തപ്പോൾ കോഴിക്കോട്ടുനിന്ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഭാര്യ ഗ്രേസി ആറോണും അറസ്റ്റിലാവുകയും ഇരുവരെയും ജയിലിലടയ്ക്കുകയും ചെയ്തു.
1931ൽ കണ്ണൂർ നഗരസഭാ ചെയർമാനായി സാമുവൽ ആറോൺ തെരഞ്ഞെടുക്കപ്പെട്ടു. 1932 മേയ് 15ന് അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ആറാം കേരള പ്രവിശ്യാ കോൺഗ്രസ് സമ്മേളനം കോഴിക്കോട്ടു നടന്നു. അക്കാലത്ത് കോൺഗ്രസ് സംഘടന നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. പോലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തു. പക്ഷേ, പന്ത്രണ്ടു പ്രതിനിധികളുടെ പേരിൽ മാത്രമേ കേസെടുത്തുള്ളൂ.
സാമുവൽ ആറോണിന് ഒന്നര വർഷത്തെ തടവുശിക്ഷ വിധിച്ചു. ഇതിനെത്തുടർന്നു കണ്ണൂർ നഗരസഭാ ചെയർമാൻ പദവിയിൽനിന്നു നീക്കംചെയ്തു. 1934ൽ വെസ്റ്റ്കോസ്റ്റ് മണ്ഡലത്തിൽനിന്ന് അദ്ദേഹം സെൻട്രൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ അദ്ദേഹം ശക്തമായി പിന്തുണയ്ക്കുകയും സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളും മിതവാദികളുമായ നേതാക്കൾക്ക് എല്ലാ സഹായവും നൽകുകയും ചെയ്തു. 1975ൽ അദ്ദേഹം നിര്യാതനായി.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
Latest News
യുപിയിൽ അമ്മയെയും ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
തിരുവനന്തപുരത്തെ അരുംകൊല; അക്രമികള്‍ കരമന അനന്തു വധക്കേസിലെ പ്രതികള്‍
ഡൽഹിയിൽ പൊടിക്കാറ്റ്: രണ്ടു പേർ മരിച്ചു; 23 പേർക്ക് പരിക്ക്
ലൈംഗീകാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ
കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
Latest News
യുപിയിൽ അമ്മയെയും ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
തിരുവനന്തപുരത്തെ അരുംകൊല; അക്രമികള്‍ കരമന അനന്തു വധക്കേസിലെ പ്രതികള്‍
ഡൽഹിയിൽ പൊടിക്കാറ്റ്: രണ്ടു പേർ മരിച്ചു; 23 പേർക്ക് പരിക്ക്
ലൈംഗീകാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ
കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top