Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അങ്ങയുടെ ശ്രദ്ധയില്‍ പെട്ടല്ലോ!
Sunday, September 11, 2022 12:46 AM IST
അനന്തപുരി/ദ്വിജന്
വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലും അനുബന്ധമായി ഉണ്ടായ തീരശോഷണംകൊണ്ടും ഭവനരഹിതരായവർക്കു വീടൊരുക്കുന്നതിന് പ്രതിമാസം 5500 രൂപ വീതം നല്കുന്ന സര്‍ക്കാര്‍ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസംഗം കടലിന്റെ മക്കളെയും അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം സമരം ചെയ്യുന്നവരെയും വല്ലാതെ നിന്ദിക്കുന്നതും മനസില്‍ മുറിവുണ്ടാക്കുന്നതുമായി. സര്‍ക്കാരിന്റെ വാഗ്ദാനങ്ങളെപ്പറ്റി സംശയിക്കുന്നവരോട് ഈ സ്ഥാനത്തിരുന്നു താന്‍ മറുപടി പറയുന്നില്ലെന്ന് അങ്ങു പറഞ്ഞത് എന്തര്‍ഥത്തിലാണ്?
സംസ്ഥാനത്തെ മിക്കവാറും വിഷയങ്ങളിൽ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച കാര്യങ്ങളെക്കുറിച്ച് പത്രക്കാരോ നിയമസഭാംഗങ്ങള്‍ പോലുമോ ചോദിക്കുമ്പോള്‍ ശ്രദ്ധയില്‍ പെട്ടില്ലെന്നു പറയാറുള്ള വല്ലാത്ത ധീരനായ അങ്ങ് ഈ സ്ഥാനത്തിരുന്ന് ഞാനൊന്നും പറയുന്നില്ല എന്നു പറഞ്ഞതുതന്നെ സമരക്കാരുടെ വിജയമാണെന്നു വിലയിരുത്തും. അല്ലെങ്കില്‍ അവരോടുള്ള ഭയം. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന്റെ പേരില്‍ കടലും തീരവും വീടും ജീവനോപാധികളും നഷ്ടപ്പെടുന്നവര്‍ എന്തും കേള്‍ക്കാൻ വിധിക്കപ്പെട്ടവരാണോ? കേരളത്തിലെ 33 നിയോജകമണ്ഡലങ്ങളിലായി അധിവസിക്കുന്ന അവരെ ഒക്കത്ത് വച്ചതുകൊണ്ട് അങ്ങേക്കും പാര്‍ട്ടിക്കും വലിയ കാര്യമില്ലായിരിക്കാം.
സഹായംതന്നെ പക്ഷേ...
നാലുവര്‍ഷമായി ആരും നോക്കാനില്ലാതെ സിമന്റ് ഗോഡൗണില്‍ കഴിയുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ കൊടുക്കാന്‍ സര്‍ക്കാര്‍ തിരുമനസായത് ഈ സമരം ആരംഭിച്ചതുകൊണ്ടല്ലേ? 5500 രൂപ കൊടുത്താല്‍ തലസ്ഥാനത്ത് വീട് വാടകയ്ക്കു കിട്ടുമോ? വാടകവീടു കിട്ടുന്നതിന് അഡ്വാന്‍സ് നല്‍കേണ്ടേ? വിഴിഞ്ഞത് ഒരു ജനത നടത്തുന്ന കേവലം രാഷ്ട്രീയസമരമല്ല. അവര്‍ തിരുവോണത്തിന് ശൂന്യമായ ഇലയില്‍ ഗ്ലാസ് കമഴ്ത്തിവച്ചു സമരം നടത്തിയത് ആരെയും തോല്‍പ്പിക്കാനല്ല, അവരുടെ ജീവിതാവസ്ഥയാണ് പ്രതിഫലിക്കുന്നത്.
അങ്ങ് ഭയപ്പെടുന്ന മറ്റു പലരുടെയും സമരങ്ങളെപ്പോലെ ഒരു കളക്ടറെ മാറ്റാനോ, ജെന്‍ഡർ ന്യുട്രല്‍ ഡ്രസ് കോഡിന് എതിരെയോ, ഏതെങ്കിലും നിയമനം പിഎസ്സിക്കു വിട്ടതിനെതിരെയോ അല്ല അവരുടെ സമരം. ജീവിക്കാനുള്ള അവകാശത്തിനായാണ് അവര്‍ സമരം ചെയ്യുന്നത്. അവരുടെ ജീവിതവും, അവര്‍ക്കു ജീവിതം കൊടുക്കുന്ന കേരളത്തിന്റെ തീരവും കടലും സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. പട്ടിണിക്കിട്ടോ, പട്ടിണിയുടെ വേദന പേറുന്നവര്‍ക്ക് ഏതാനും പിച്ചക്കാശു സഹായം കൊടുത്തോ അവരെ നിശബ്ദരാക്കാമെന്നു കരുതുന്നത് മൗഢ്യമാകും. പിണറായി വിജയനെ പാര്‍ട്ടിക്കാരും മുന്നണിക്കാരും ഭയപ്പെടുന്നതുപോലെ ഈ ജനം എന്തിന് ഭയപ്പെടണം. അങ്ങ് പറയുന്നതുപോലെ മടിയില്‍ കനമുള്ളവനല്ലേ ഭയപ്പെടേണ്ടതുള്ളൂ?
എന്തുകൊണ്ട് സമരം
നാലു വര്‍ഷമായി സിമന്റ് ഗോഡൗണില്‍ കഴിയുന്നവരെ എല്ലാവരും മറന്നപ്പോഴാണ് അവര്‍ സമരത്തിന്റെ നേതൃത്വത്തിലേക്കു വന്നത്. 2016 ൽ അധികാരത്തില്‍ വന്ന അങ്ങയുടെ സര്‍ക്കാര്‍ ഇത്രയും കാലം എവിടെയായിരുന്നു? സമരക്കാരുമായി എത്തിച്ചേര്‍ന്ന ധാരണയനുസരിച്ച് 5500 രൂപയ്ക്കപ്പുറമുള്ള ചില പാക്കേജുകള്‍കൂടി ഉണ്ടായിരുന്നു. തിരുവോണത്തിന് മുമ്പ് അവയെല്ലാം ഒന്നിച്ചു നടപ്പാക്കാം എന്ന് ധാരണയായതുമാണ്. അതെല്ലാം മരവിപ്പിച്ച് പെട്ടെന്ന് പണം മാത്രം വിതരണം ചെയ്യാന്‍ വന്നപ്പോള്‍ സംശയം തോന്നുക സ്വാഭാവികമല്ലേ?
നാടിന്റെ വികസനത്തിനുവേണ്ടി കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ പാക്കേജ് നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്താണ് 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി തുറമുഖ കരാര്‍ ഒപ്പിട്ടത്. തുറമുഖം നിര്‍മാണം ആരംഭിക്കുന്നതു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് ഉണ്ടാകാവുന്ന പ്രത്യക്ഷവും പരോക്ഷവുമായ നഷ്ടങ്ങള്‍ നികത്തുന്നതിനായി സര്‍ക്കാര്‍ 471 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. സ്ഥലം ഏറ്റെടുക്കലിനും വീടുനിര്‍മാണത്തിനായി 350 കോടിയും ജീവനോപാധിക്കായി 59 കോടിയുമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നീക്കിവച്ചത്. എന്നിട്ടും പദ്ധതിക്കായി കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ 2018 മുതല്‍ വലിയതുറയിലെ സിമന്റ് ഗോഡൗണിലാണ്. എന്തുകൊണ്ട്? എവിടെപ്പോയി 471 കോടിയുടെ പദ്ധതി.
കരാറനുസരിച്ച് 2015ല്‍ ആരംഭിച്ച പദ്ധതി 2019 ഡിസംബറില്‍ പൂര്‍ത്തിയാകേണ്ടതാണ്. പൂര്‍ത്തിയായില്ലെങ്കില്‍ സര്‍ക്കാരിലേക്ക് പിഴയൊടുക്കണം. ഇപ്പോള്‍ പറയുന്നത് ഒന്നാം ഘട്ടം പോലും 2024ൽ മാത്രമേ പൂര്‍ത്തിയാവൂ എന്നാണ്്. എങ്കില്‍ ഈ പാവം മനുഷ്യരുടെ ഭീതി അകറ്റുന്ന പഠനത്തിനുവേണ്ടി മൂന്നോ നാലോ മാസം പണി നിര്‍ത്തിവച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?
പഴയ പ്രയോഗങ്ങള്‍ മറന്നിട്ടില്ല
അങ്ങ് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ പ്രയോഗങ്ങളെ ഓര്‍മിപ്പിക്കാനാണ് ഈ സ്ഥാനത്തിരുന്ന് താന്‍ മറുപടി പറയുന്നില്ല എന്ന് പറഞ്ഞതെങ്കില്‍ അത്തരം വാക്കുകള്‍ ഇപ്പോഴും അങ്ങിലുണ്ടെന്ന് ഉറപ്പായി. തിരിച്ചു പറയില്ലെന്ന് ഉറപ്പുള്ളവരോട് ആ വാക്കുകളോ അതിലും ഹീനമായവയോ പറയാന്‍ അങ്ങേക്കു കഴിയുമെന്ന് ഉറപ്പ്.
തിരുവമ്പാടിയിലും കൊല്ലത്തും അങ്ങ് ഉപയോഗിച്ച വാക്കുകളൊക്കെ ആര്‍ക്കാണ് മറക്കാനാവുക? ആ സംസ്കാരം അങ്ങയുടെതാണ്. പുള്ളിപ്പുലിയുടെ പുള്ളികള്‍ മായില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? മുഖ്യമന്ത്രി ആയിരുന്നുകൊണ്ട് അവ പറയാന്‍ അങ്ങു മടിക്കുന്നത് പ്രതിച്ഛായാ ഉപദേശകർ നിർദേശിക്കുന്നതുകൊണ്ടാകുമെങ്കിൽ നല്ല കാര്യം.
തെരുവുനായ ശല്യം
കേരളത്തില്‍ നായശല്യം രൂക്ഷമായിരിക്കുന്നു. ഏതായാലും ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിരത്തുകളിലാകെ നായകള്‍ വിഹരിക്കുകയാണ്. കേരളത്തില്‍ 2.89 ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണു കണക്ക്. ജനങ്ങള്‍ക്കു ഭയംകൊണ്ട് പുറത്തിറങ്ങാനാവാതായി. 2022 ഓഗസ്റ്റ് ഒന്നുവരെ കേരളത്തില്‍ 1,83,931 പേര്‍ക്ക് നായയുടെ കടി ഏറ്റതായാണു കണക്ക്. 21 പേരാണ് ഈ വര്‍ഷം മരിച്ചത്. അവരില്‍ ആറു പേര് പേയ്വിഷബാധയ്ക്ക് സര്‍ക്കാര്‍ കൊടുത്ത വാക്സിൻ കുത്തിവച്ചവരാണ്. 2017ല്‍ പേവിഷബാധ മൂലം വെറും മൂന്നുപേര്‍ മരിച്ച സംസ്ഥാനത്താണ് 2022 ല്‍ ഇതുവരെ 21 പേര് മരിച്ചത്. പേവിഷബാധയുടെ ചികിത്സകള്‍ക്കായി സര്‍ക്കാര്‍ ഒരു വര്‍ഷം 20 കോടി രൂപയാണ് ചെലവാക്കുന്നത്.
പേപ്പട്ടിയുടെ കടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മണിക്കൂറിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകര്‍ എത്തുന്നത് എങ്ങനെ? ജനങ്ങളെ കടിച്ചുകൊല്ലുന്ന നായകള്‍ക്കെതിരേ ഉണ്ടാകുന്ന നടപടികള്‍ കോടതിയില്‍ എത്തിക്കുന്നതില്‍ വാശി കാണിക്കുന്നവര്‍ ആര്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍? വാക്സിൻ എടുത്തവർ പോലും മരണപ്പെട്ടത് ഗുണനിലവാരം കുറഞ്ഞ മരുന്ന് വാങ്ങിയതുകൊണ്ടാണോ? ആരോഗ്യമന്ത്രിയെ നിയമസഭയില്‍ അങ്ങേക്ക് തിരുത്തേണ്ടിവന്നത് എന്തു കൊണ്ട്? മന്ത്രി എന്തേ അങ്ങനെ സഭയില്‍ പറഞ്ഞു? അവര്‍ക്ക് ഒന്നും മനസിലാകുന്നില്ലെന്നോ?
ഇടതു മതേതരത്വം
ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡി ലിറ്റ് നൽകണം എന്ന ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ശിപാര്‍ശ നിരസിച്ച് വിപ്ലവം കാണിച്ച കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും സിന്‍ഡിക്കറ്റും യുഎഇ ഭരണാധികാരിക്കെന്നല്ല കാന്തപുരം എ.പി. അബുബേക്കര്‍ മുസലിയാര്‍ക്കും കൂടെ വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്കാന് നീക്കം നടത്തുന്നു. എന്തേ മുഖ്യമന്ത്രീ ഇങ്ങനെയൊക്കെ? കേരളത്തിലെ ഇടതുപക്ഷ മതേതരത്വത്തിന്റെ മുഖം വ്യക്തമാക്കുന്ന തലത്തിലേക്ക് ഡിലിറ്റ് ദാനവും കടക്കുന്നുവോ? സംഗതി വിവാദമായതോടെ കാന്തപുരവും വെള്ളാപ്പള്ളിയും ഡിലിറ്റ് വേണ്ടെന്ന് പറഞ്ഞു. അതാണ് ഇടതു മതേതരത്വം.
മാഗ്സസെ അവാര്‍ഡ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കേരളത്തില്‍ മികച്ച നേതൃത്വം കൊടുത്തു എന്ന പേരില്‍ കെ.കെ. ഷൈലജ ടീച്ചര്‍ക്ക് ലഭിച്ച മാഗ്സസെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍നിന്നും സിപിഎം അവരെ വിലക്കി. ഏഷ്യയിലെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന ഈ അവാര്‍ഡിനായി തന്നെ തെരഞ്ഞെടുക്കുകയും താന്‍ സമ്മതം കൊടുക്കുകയും ചെയ്തതാണ് എന്ന് ഷൈലജ സമ്മതിച്ചു. തന്റെ പ്രൊഫൈലും അതുപോലുള്ള വിവരങ്ങളും അവര്‍ക്കു കൊടുക്കുകയും ചെയ്തത്രേ. അതിനു ശേഷമാണ് പാര്‍ട്ടി ഇടപെട്ടതും അവാര്‍ഡ് സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ചതും - അവര്‍ വെളിപ്പെടുത്തി.
കോവിഡ് കാലത്തെ പ്രവര്‍ത്തനമികവ് ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ലെന്നും കൂട്ടായ്മയുടെ വിജയമായതുകൊണ്ട് ഒരു വ്യക്തി അതിനുള്ള അവാര്‍ഡ് വാങ്ങുന്നത് ശരിയല്ലെന്ന് കരുതിയതുകൊണ്ടുമാണ് അവാര്‍ഡ് വാങ്ങുന്നതില്‍നിന്നും പാര്‍ട്ടി ഷൈലജയെ വിലക്കിയത് എന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയുടെ ന്യായം. എങ്കില്‍ ഇനി ഏതെങ്കിലും മന്ത്രിക്ക് തന്റെ വകുപ്പിന്റെ നേട്ടങ്ങള്‍ക്ക് അവാര്‍ഡ് വാങ്ങാനാവുമോ? കേരളത്തില്‍ ക്രമസമാധാന പാലനത്തിന് അവാര്‍ഡ് കിട്ടിയാല്‍ ആഭ്യന്തരമന്ത്രിക്ക് വാങ്ങാനാകുമോ? രമോണ്‍ മാഗ്സസെ വലിയ കമ്യുണിസ്റ്റ് വിരുദ്ധനായിരുന്നെന്നും ധാരാളം കമ്യൂണിസ്റ്റുകാരെ കൊന്നിട്ടുള്ള അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കുന്നത് ശരിയല്ലെന്നുള്ളതുകൊണ്ടാണ് ഷൈലജയെ തടഞ്ഞതെന്നും യെച്ചൂരി ന്യായീകരിച്ചു.
ഈ പദവിയില്‍ ഇരുന്ന് ഞാന്‍ ഒന്നും പറയുന്നില്ലെന്ന് പറഞ്ഞാല്‍ പോരാ മുഖ്യമന്ത്രീ, അങ്ങ് പറയണം. ജനങ്ങളുടെ മനസിലെ സന്ദേഹങ്ങള്‍ അകറ്റും വിധം പറയണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
Latest News
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം 21ന്
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
Latest News
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം 21ന്
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top