22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
22 വർഷത്തിനു  ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
ഗുജറാത്തിലെ ഗോദ്രയിൽനിന്ന് ജോർജ് കള്ളിവയലിൽ
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആരു ജയിച്ചാലും ഇവിടെ പാവങ്ങൾക്കും സാധാരണക്കാർക്കും ദുരിതംതന്നെയാണ്. സാധനങ്ങൾക്കെല്ലാം തീവിലയാണ്. വരുമാനം കുറവും. എങ്ങനെയെങ്കിലും ഞങ്ങൾക്കും ജീവിക്കേണ്ടെ സാറേ. ഇവിടെ ആരാണ് സ്ഥാനാർഥിയെന്നുപോലും തെരക്കിയില്ല.’’- ഗോദ്ര റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവറായ മുഹമ്മദ് സലീം പറഞ്ഞു.

ഗോദ്ര ഒരു ഇടത്തരം തിരക്കുള്ള നഗരപ്രദേശമാണെങ്കിലും താരതമ്യേന ചെറുതും തിരക്ക് കുറഞ്ഞതുമായ ഭാഗമാണു ഗോദ്ര റെയിൽവേ സ്റ്റേഷൻ. റെയിൽവേ പോലീസിന്‍റെ ചെറിയ സംഘം ഉണ്ടെങ്കിലും മറ്റു വലിയ സുരക്ഷാക്രമീകരണങ്ങൾ ഇപ്പോൾ ഇവിടെയില്ല. മുംബൈയിലെ ബാന്ദ്രയിൽനിന്ന് ഹരിദ്വാറിലേക്കു പോകുന്ന ഡെറാഡൂണ്‍ എക്സ്പ്രസ് ട്രെയിൻ ഇന്നലെ ഉച്ചയ്ക്ക് ഗോദ്രയിലെത്തിയപ്പോഴും പഴയ രീതികളിൽ മാറ്റമില്ല. അന്പതിൽ താഴെ യാത്രക്കാരാണ് ഇവിടെനിന്ന് കയറാനും ഇറങ്ങാനും ഉണ്ടായത്. മുസ്‌ലിംകളായ കച്ചവടക്കാർ പതിവുപോലെ പാവു ബജി പോലുള്ള ഭക്ഷണം വിൽക്കുന്നുണ്ട്. രണ്ടു ബണ്ണും കിഴങ്ങുകറിയും ചേർത്ത ഒരു പ്ലേറ്റിന് 20 രൂപയാണു വില.

റെയിൽവേ സ്റ്റേഷനിൽനിന്ന് അല്പം അകലെയുള്ള ഗോദ്ര ബസ്‌സ്റ്റാൻഡിലും ഇന്നലെ വലിയ തിരക്കുണ്ടായിരുന്നില്ല. മുസ്‌ലിംകളും ഹൈന്ദവരും ഏതാനും ക്രൈസ്തവരും ബസുകൾ കയറാൻ ഉണ്ടായിരുന്നെങ്കിലും അവരാരും പരസ്പരം സംസാരിക്കുന്നതേയില്ല. ഉള്ളിലെവിടെയോ അകൽച്ചയും സംശയവും ബാക്കി നിൽക്കുന്നതുപോലെ തോന്നും. എന്നാൽ പ്രത്യക്ഷത്തിൽ ഏതെങ്കിലും സമുദായങ്ങൾ തമ്മിൽ സ്പർധയോ അകൽച്ചയോ ഇല്ലെന്നും പൊതുവേ സമാധാനമാണെന്നുമായിരുന്നു ബസ്‌സ്റ്റാൻഡിലെ മിക്ക കച്ചവടക്കാരുടെയും പ്രതികരണം. വോട്ടർമാർക്കിടയിൽ പൊതുവെ പ്രകടമായ നിസംഗതയും ഉള്ളിലെ ഭയപ്പാടും ഗോദ്ര ടൗണിലും സമീപങ്ങളിലെ ചെറുഗ്രാമങ്ങളിലും കാണാനാകും.

രാജ്യത്തെ നടുക്കിയ 2002ലെ ഗുജറാത്ത് കലാപമുണ്ടായി 22 വർഷങ്ങൾക്കുശേഷവും ന്യൂനപക്ഷ വിഭാഗങ്ങൾ ഭയത്തിൽനിന്നു മോചിതരായിട്ടില്ല. സ്വൈരമായി പണിയെടുത്തു ജീവിക്കാനുള്ള തത്രപ്പാടിലാണ് ജനം. മതവും രാഷ്‌ട്രീയവും പരസ്യമായി ചർച്ച ചെയ്യുന്നതുപോലും ഒഴിവാക്കുകയാണ് ഏതാണ്ടെല്ലാവരും. ഇന്നലെ വെള്ളിയാഴ്ച നിസ്കാരം കഴിഞ്ഞ് കൂട്ടത്തോടെ മസ്ജിദിൽനിന്ന് പുറത്തേക്കു വന്ന നൂറിലേറെ വരുന്ന മുസ്‌ലിംകളും പലതും തുറന്നുപറയാൻ കഴിയില്ലെന്നാണ് പ്രതികരിച്ചത്. ചുരുക്കം ചിലർ മാത്രമാണ് ഒറ്റയ്ക്കു മാറ്റി നിർത്തി സത്യം പറഞ്ഞത്.

ഗോദ്രയിലെ മുസ്‌ലിംകൾക്ക് രാഷ്‌ട്രീയനേതാക്കളെ പൊതുവെ ഭയമാണ്. കലാപത്തെ അതിജീവിച്ചവരും നാടുവിട്ടു പലായനം ചെയ്യാന്‍ വിസമ്മതിച്ചവരുമായ അനേകർ വലിയ ഭയപ്പാടിലാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് അൻസാരിയെന്ന ചെറുകിട കച്ചവടക്കാരൻ പറഞ്ഞു. ഗോദ്രയിലെ ന്യൂനപക്ഷ ജനതയ്ക്ക് ഒരിക്കലും സമാധാനമില്ലെന്നും ഇനിയൊരു അക്രമംകൂടി താങ്ങാനാകില്ലെന്നും അൻസാരി പറയുന്നു.

വീടിനു പുറത്തിറങ്ങിയാൽ അന്തരീക്ഷം കൂടുതൽ മോശമാകുമെന്നു തോന്നിയതിനാലാണ് പ്രദേശം വിട്ടുപോകേണ്ടെന്നു തീരുമാനിച്ചതെന്ന് 2002ലെ കലാപത്തെ അതിജീവിച്ച സുബേദാബീബി പറഞ്ഞു. കാണാതായ ഭർത്താവ് മുഹമ്മദ്ഭായ് ഇസ്മയിലും മൂത്ത മകൻ യാക്കൂബും മടങ്ങിവരുന്നതും കാത്ത് 22 വർഷമായി സുബേദാബീബി ഇപ്പോഴും പ്രതീക്ഷ വിടാതെ കഴിയുകയാണ്. ഭർത്താവിനെയോ അദ്ദേഹത്തിന്‍റെ മൃതദേഹമോ പിന്നീട് കണ്ടിട്ടില്ല. എന്നാൽ മുഹമ്മദ്ഭായിയും മകൻ യാക്കൂബും കൊല്ലപ്പെട്ടുവെന്ന് ഒരു അയൽവാസി പിന്നീട് പറഞ്ഞു. ഗോദ്ര കൂട്ടക്കൊലയിൽ ബീബിയുടെ 23 ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. അടുത്ത ബന്ധുക്കളുടെ മക്കളടക്കം ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു.

2002ൽ നടന്ന കിരാതമായ ഗുജറാത്ത് വംശഹത്യയിൽ 952 പേർ മരിച്ചതായി സർക്കാർ പിന്നീട് സ്ഥിരീകരിച്ചിരുന്നു. അന്നു കാണാതായ 228 പേർ മരിച്ചതായി കണക്കാക്കിയതിനെ തുടർന്നാണിത്. സുബേദാബീബിയുടെ ഭർത്താവും മകനും ഈ ലിസ്റ്റിലുണ്ട്. കാണാതായവരെ ഏഴു വർഷത്തിനുശേഷവും കണ്ടുകിട്ടിയില്ലെങ്കിൽ മരിച്ചതായി കണക്കാക്കാമെന്ന വ്യവസ്ഥയിലാണിത്. എന്നാൽ മരിച്ചതായി സ്ഥിരീകരിച്ചവരുടെ മരണസർട്ടിഫിക്കറ്റ് ലഭിക്കാൻ പോലും സമയം വേണ്ടിവന്നുവെന്ന് മറ്റൊരു ബന്ധു ചൂണ്ടിക്കാട്ടി.

“ഞാനിപ്പോൾ നീതി പ്രതീക്ഷിക്കുന്നില്ല, എനിക്കതു വേണ്ട. കൊല്ലപ്പെട്ട എന്‍റെ ഭർത്താവിനെ തിരികെ കൊണ്ടുവരാൻ അതിനു കഴിയില്ല.’’ എന്നാണ് സുൽത്താന ഫിറോസ് ഷേക് എന്ന സ്ത്രീ ഗോദ്രയിലെ വീട്ടിലിരുന്നു പറഞ്ഞത്. തങ്ങളുടെ കുടുംബാംഗങ്ങളെ കൊന്നവർ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുകയാണെന്ന് അവർ പറഞ്ഞു. തന്‍റെ ഭർത്താവിനെയും കൂടെയുണ്ടായിരുന്ന ഏതാനും ബന്ധുക്കളെയും മതഭ്രാന്തരായ ജനക്കൂട്ടം തീവച്ചു കൊല്ലുന്നത് നേരിട്ടു കണ്ടതിന്‍റെ നടുക്കത്തിലും വേദനയിലും നിന്ന് സുൽത്താന ഫിറോസ് ഇന്നും മോചിതയായിട്ടില്ല.

2008ലെ മണ്ഡല പുനർനിർണയത്തോടെ ഗോദ്ര ലോക്സഭാ സീറ്റ് ഇല്ലാതായി. പകരം ഗോദ്ര ഉൾപ്പെട്ട ജില്ലയായ പഞ്ച്മഹലാണ് പുതിയ ലോക്സഭാ മണ്ഡലം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെനിന്ന് ബിജെപിയുടെ രത്തൻസിംഗ് മംഗൻസിംഗ് റാത്തോഡ് വൻ ഭൂരിപക്ഷത്തിലാണു ജയിച്ചത്. റാത്തോഡിന് 7.32 ലക്ഷം വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത കോണ്‍ഗ്രസ് സ്ഥാനാർഥി ഖാന്ത് വെചത്്ഭായി കുബേർഭായിക്കു ലഭിച്ചത് വെറും 3.03 ലക്ഷം വോട്ടുകളാണ്. മൊത്തം പോൾ ചെയ്തതിന്‍റെ 67.6 ശതമാനം ബിജെപി സ്വന്തമാക്കി.

രാജ്പാൽസിംഹ് മഹേന്ദ്രസിംഹ് ജാദവാണ് ഇത്തവണത്തെ ബിജെപി സ്ഥാനാർഥി. ഗുലാബ്സിംഹ് സോംസിഹ് ചൗഹാൻ കോണ്‍ഗ്രസിനുവേണ്ടി മത്സരരംഗത്തുണ്ട്. ബിജെപിക്ക് വലിയ മേൽക്കൈയുള്ള മണ്ഡലത്തിൽ അട്ടിമറി സാധ്യതകൾ കുറവാണെന്നാണ് ജിതേഷ്കുമാർ ഗന്‍‍ശ്യാംഭായി എന്നയാൾ പറഞ്ഞത്.