കാലാതീതനായ കാലായിലച്ചൻ
കാലാതീതനായ കാലായിലച്ചൻ
ജോസഫ് വർഗീസ് കുരീത്തറ സിഎംഐ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണത്തോടെ ഒരാൾ വിട പറയുമ്പോൾ, അതേ മരണം തന്നെയാണ് വ്യക്തികളെയും അയാൾ നൽകിയ സംഭവനകളെയും കുറിച്ചുള്ള അവലോകനം നടത്താൻ സാഹചര്യമൊരുക്കുന്നതും.

ഒത്തിരിയേറെ ആളുകൾ മരണശേഷമാണ് ലോകത്തിൽ അംഗീകരിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതും. നാൽപത്തിയൊന്ന് ദിവസങ്ങൾക്കു മുമ്പ് 86-ാം വയസിൽ ചെത്തിപ്പുഴയിൽ നിര്യാതനായ തോമസ് കാലായിൽ എന്ന സിഎംഐ വൈദികൻ ഇന്ത്യയിൽ പലയിടങ്ങളിലുമായി പഠിപ്പിക്കുകയും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രിയങ്കരനായ അധ്യാപകനായിത്തീരുകയും ചെയ്തിരുന്നു.

വിശുദ്ധ ഗ്രന്ഥ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം അധ്യാപനം ആരംഭിച്ച തോമസച്ചൻ വിദ്യാഭ്യാസ സാംസ്കാരിക ചരിത്ര മേഖലകളിൽ വ്യാപരിക്കുകയും അവിടെയൊക്കെ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത പുണ്യചരിതനാണ്. ക്രൈസ്തവ ദൈവശാസ്ത്രവും വിശുദ്ധ ഗ്രന്ഥവും മലയാള ഭാഷയിൽ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിന് പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ടായിരുന്നു. “കതിരൊളി’ എന്ന മാസികയിൽ തന്നെ നൂറിലധികം ലേഖനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

മുന്നൂറിലധികം ലേഖനങ്ങളും ഒരു ഡസനോളം പുസ്തകങ്ങളും വിവിധ ഭാഷകളിലും വിവിധതലങ്ങളിലുമുള്ള വായനക്കാർക്കായി അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

ആധുനിക മാർത്തോമ്മാ നസ്രാണി സഭയുടെ പിതാവായ പുണ്യശ്ലോകനായ പ്ലാസിഡ് പൊടിപ്പാറയച്ചന്‍റെ ശിഷ്യനായിരിക്കുകയും വിവിധ കാലങ്ങളിലായി അദ്ദേഹത്തോടൊപ്പം ജീവിക്കുകയും ചെയ്ത കാലായിലച്ചൻ, സാഹിത്യ ലോകത്തിനു നൽകിയ വലിയ സംഭവനകളിലൊന്ന് പ്ലാസിഡച്ചന്‍റെ കൃതികളെല്ലാം എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചുവെന്നതാണ്.

പ്ലാസിഡച്ചന്‍റെ കൃതികൾ അഞ്ചു വാല്യങ്ങളിലായി മൂവായിരത്തിലധികം താളുകൾ ശേഖരിക്കുകയും ക്രോഡീകരിക്കുകയും ഒരോ പുസ്തകത്തെക്കുറിച്ചും പ്രൗഢ ഗംഭീരമായ ആമുഖങ്ങളെഴുതുകയും ചെയ്തുവെന്നത് കാലായിലച്ചന്‍റെ വിലമതിക്കാനാവാത്ത സംഭവനകളിലൊന്നാണ്.

മാർത്തോമ്മാ നസ്രാണികളുടെ ചരിത്രം പഠിക്കുന്നവർക്ക് പ്ലാസിഡച്ചനെ പഠിക്കാതിരിക്കാനാവില്ല. പ്ലാസിഡച്ചനെ പഠിക്കുന്നവർ കാലായിലച്ചനെ സ്മരിക്കാതിരിക്കാനാവില്ല. സുറിയാനിയിലും ലത്തീനിലും ഇംഗ്ലീഷിലും മലയാളത്തിലും നിപുണനായിരുന്ന കാലായിൽ തോമസച്ചന്‍റെ മുഴുവൻ കൃതികളും ശേഖരിക്കുകയും പ്രകാശനം ചെയ്യുകയുമെന്നത് ശ്രമകരമായ ഒരു കാര്യം തന്നെയാണ്. ഒരാൾ തന്‍റെ ശ്വാസം നിലയ്ക്കുമ്പോൾ മരിക്കുന്നു.

ഒരു ഗുരു തന്‍റെ ശിഷ്യരുടെ മരണത്തോടെ വിസ്മരിക്കപ്പെടുന്നു. എന്നാൽ എഴുത്തുകാരായ അധ്യാപകർ അക്ഷരമുള്ളിടത്തോളം അക്ഷയരായിരിക്കുന്നു. തോമസച്ചൻ കാലാതീതനാണെന്നതിൽ യാതൊരു സംശയവുമില്ല. കാരണം, വിശുദ്ധ ചാവറയച്ചനും പ്ലാസിഡച്ചനും നടന്ന മഹോന്നതപാതയിൽ തന്നെയാണ് കാലായിൽ തോമസ് മല്പാനും ചരിച്ചിരുന്നത്.