അക്ഷരമാല പഠിക്കാനും തർക്കം വേണോ?
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
ടോം ജോസ് തഴുവംകുന്ന്
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മാതൃഭാഷയിലുടക്കി ഒരു തർക്കമെന്നു മനസിലാകുന്നില്ല. ഭാഷയോടൊപ്പം ഒരു സംസ്കാരവും സംസ്കൃതിയും പൈതൃകവുമൊക്കെയുണ്ട്; അതിൽ മലയാളിക്ക് അഭിമാനിക്കാൻ വകയുണ്ട്. നമ്മുടെ വായനശാലകൾ മലയാളത്തിന്‍റെ ‘നിധിശേഖര’മാണ്. ലോകത്തിന്‍റെ നെറുകയിലെത്തിയതും മലയാള സാഹിത്യ മികവിലൂടെതന്നെയാണ്. കുട്ടികളെ പഠിപ്പിക്കേണ്ടത് "എഴുത്തുഭാഷ'യാണെന്ന് വിദഗ്ധർ വിലയിരുത്തുന്പോൾ ഈ പറഞ്ഞ എഴുത്തിനാവശ്യമായ അക്ഷരം എവിടെനിന്നു കിട്ടും?

അറിവിന്‍റെ ആകാശം മക്കളുടെ മുന്പിൽ "അക്ഷരാർഥത്തിൽ' തുറക്കുന്നത് അവർ കണ്ടതിലെയും കേട്ടതിലെയും അനുഭവിച്ചതിലെയും അക്ഷരങ്ങൾ അറിയുന്നതോടെയാണ്. മക്കൾ പ്ലേ സ്കൂളിലാകുന്പോഴേക്കും "ABCD' മുഴുവൻ കാണാതെ പറയുമെന്ന് അഭിമാനത്തോടെ പറയുന്ന അമ്മമാർക്ക് എന്തേ അവർ ചെറുപ്പത്തിൽത്തന്നെ മലയാള അക്ഷരമാല കാണാതെ പറയുമെന്ന് അഭിമാനിക്കാനാകാത്തത്?

കംപ്യൂട്ടറും വാട്സാപ്പും മെസേജുകളുംകൊണ്ട് മനസിന്‍റെ പ്രതികരണങ്ങൾ ദ്രുതവേഗത്തിലാകുന്പോഴും നാം കാണുന്ന ഇമോജികളുടെ പിന്നിലും വ്യക്തമായ ഒരു ഭാഷാർഥവും അതിനോടു ചേരുന്ന അക്ഷരങ്ങളുമുണ്ട്. ഒരു തംസപ് ഇമോജി കാണുന്പോൾ കൊള്ളാം ഗംഭീരം എന്നൊക്കെ നാം മനസിലാക്കും. ഇതു മലയാള വാക്കുകൾകൊണ്ടും പകരാം. മലയാള ഭാഷയുടെ പദസമുച്ചയംകൊണ്ടാണ് രചനയുടെ സൗകുമാര്യവും ആഴവും പരപ്പും വായനക്കാരിലെത്തുന്നത്. കാലത്തിന് അനുസരിച്ച് കോലവും മാറുമെന്ന ചിന്ത അക്ഷരങ്ങളെ സംബന്ധിച്ചു നല്ലതല്ല. വാക്കുകൊണ്ടോ സാന്നിധ്യംകൊണ്ടോ ലഭിക്കുന്ന ഉണർവ് ഇമോജികളിൽനിന്നു മനുഷ്യർക്കു ലഭിക്കുമോ? യാന്ത്രികമായ ഒരു ഉത്തരം എന്നതിനപ്പുറം ഇമോജിക്ക് ഹൃദ്യതയില്ലെന്നു തറപ്പിച്ചു പറയാം.

വ്യക്തമായി മലയാളം അഥവാ മാതൃഭാഷ പഠിച്ചിട്ടുള്ളയാൾക്ക് അന്യഭാഷയും പെട്ടെന്നു വഴങ്ങും. ‘മംഗ്ലീഷ്’ ഒരു പുതിയ ഭാഷയാണെന്ന വ്യാഖ്യാനത്തേക്കാൾ വികലമായ ഭാഷയ്ക്ക് ഒരു കമന്‍റ് എന്നേ പറയാനാകൂ. അക്ഷരമാലാ പഠനവും നമുക്കു കിട്ടാവുന്ന തൊഴിലും തമ്മിൽ കൂട്ടിയിണക്കരുത്.

മലയാളത്തിന്‍റെ വില ലോകമാകെ പരിഗണിക്കപ്പെടുന്പോഴും നമുക്കു മാത്രം ഭാഷയോടു പുച്ഛമാണ്. മലയാളം സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ മാറ്റിനിർത്തപ്പെടുന്നവരായി മാറുന്നില്ലേ? യുട്യൂബിൽ സദാ വ്യാപൃതരാകുന്ന ഇന്നത്തെ യുവതലമുറ ഒരു കാര്യം ശ്രദ്ധിക്കുന്നത് നന്ന്. മാതൃഭാഷകൊണ്ടു മാത്രം സുഖമായി ജീവിക്കുന്ന ജനതകളുടെ വിദേശരാജ്യങ്ങൾ എത്രയുണ്ടെന്നും അവിടത്തെ വികസന സ്വൈരജീവിതവും സ്വാശ്രയജീവിതവും അനുദിന പുരോഗതിയും യുവത യു ട്യൂബിൽ പരതണം.

കേരളം വളരാത്തത് നമുക്കുതന്നെ നമ്മുടെ നാടിനെ വേണ്ടെന്നുള്ളതുകൊണ്ടാണ്. വായന പലപ്പോഴും മൊബൈൽ സ്കീനിൽ നോക്കിയാകുന്നു. നിർമിതബുദ്ധിയും വിവിധങ്ങളായ ആപ്പുകളും രൂപപ്പെടുന്പോൾ പറയുന്നതെന്തും എഴുതിത്തരാൻ ചാറ്റ് ജിപിടി പോലുള്ള ആധുനികതയും കടന്നെത്തുന്പോൾ അക്ഷരമാല പഠിക്കുന്നവർ ‘പഴഞ്ചൻ’ ആയി മാറുന്നു.

ഏതുവിധേനയും അക്ഷരമാല പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ഏതു സ്ഥലത്താണ് മാതൃഭാഷയെ അവഗണിച്ചു പാഠ്യപദ്ധതിയുള്ളതെന്ന് വിദഗ്ധർ പഠിക്കണം. മക്കൾ ജനിച്ചുവീഴുന്പോഴേ ഈ നാട്ടിൽ ജീവിക്കാനാകില്ല എന്നു പറഞ്ഞ് ഇതരഭാഷയ്ക്കും പഠനത്തിനും അമിത പ്രാധാന്യം കൊടുത്തു മക്കളുടെ മുന്പിൽ സ്വയം വിലയിടിക്കുന്ന മലയാളി അവരുടെ തനിമയും പെരുമയും പാരന്പര്യവും മായ്ച്ചുകളയുന്നു. തലമുറ വേരറ്റുപോകുന്നു, കുടുംബങ്ങൾ ഇല്ലാതാകുന്നു, എല്ലാം മലയാളക്കരയുടെ ദീർഘവീക്ഷണമില്ലായ്മതന്നെ.

എന്തുകൊണ്ടാണ് കംപ്യൂട്ടറിൽ മലയാളം കീ ബോർഡ് വരാത്തത്? സദാ നേരവും സോഷ്യൽ മീഡിയയിൽ മെസേജുമായി വിലസുന്ന മലയാളി ഒരു കാര്യം ശ്രദ്ധിക്കുന്നതു നന്ന്. നിങ്ങളുടെ മെസേജുകൾ ഭൂരിഭാഗവും അക്ഷരത്തെറ്റുകളാൽ സമൃദ്ധമാണ്. വ്യാകരണവും ആശയ പൊരുത്തക്കേടുംകൊണ്ട് യഥാർഥ വസ്തുത മനസിലാക്കാതെയും പോകുന്നുവെന്നത് തിരിച്ചറിയ ുന്നുണ്ടോ?

പഴയകാലത്തു മലയാളവും വ്യാകരണവുമൊക്കെ പഠിച്ചവർ എങ്ങുമെത്താതിരുന്നിട്ടില്ലെന്നും ഓർക്കണം. മലയാളി മലയാള പാഠാവലി പഠിപ്പിക്കുന്നതിൽ ഇത്രമാത്രം ബുദ്ധിജീവി തർക്കം ആവശ്യമുണ്ടോ? അക്ഷരമില്ലാതെ ആശയവുമില്ല, വാക്കുമില്ല. ഭാഷയ്ക്ക് അക്ഷരമാണാദ്യം. എഴുതി ശീലിക്കേണ്ടതു നിർബന്ധം. അടിസ്ഥാനമില്ലാത്തവരുടെ പാണ്ഡിത്യം അപക്വവും വികലവുമായേക്കാം.