Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
സെബി മാത്യു
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അപൂർവവുമാണ്. ഇതൊക്കെയാണെങ്കിലും ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തിൽ ഒരു തരത്തിലുള്ള അക്ഷരത്തെറ്റുകളും ഉണ്ടാക്കിയിട്ടില്ലാത്ത കോണ്‍ഗ്രസ് നേതാവാണ് മല്ലികാർജുൻ ഖാർഗെ.
വലിയൊരു ആളായി കടന്നുവന്ന് പദവിയിലേക്ക് അമർന്നിരുന്നതല്ല. മറിച്ച്, ഏറ്റവും താഴേത്തട്ടുമുതൽ പ്രവർത്തിച്ച് പടിപടിയായി ഉയർന്ന് കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയിലേക്കെത്തിയ വ്യക്തിത്വം.
അറുപതിലേറെ വർഷത്തെ പ്രവർത്തനംകൊണ്ടു കോണ്‍ഗ്രസിനോട് എന്നും ആത്മബന്ധം കാത്തുസൂക്ഷിച്ചും പാർട്ടിയുടെ ആദർശം മുറുകെ പിടിച്ചും എന്നും കോണ്‍ഗ്രസുകാരനായിരുന്ന നേതാവായിരുന്നു മപ്പണ്ണ മല്ലികാർജുൻ ഖാർഗെ. ഫാസിസ്റ്റ്- ഹിന്ദു അജൻഡകളോട് എന്നും കലഹം പ്രഖ്യാപിച്ചിട്ടുള്ള ഖാർഗെ സംഘപരിവാർ-ആർഎസ്എസ് സംഘടനകളുടെ മുഖ്യശത്രു കൂടിയാണ്. അംബേദ്കറെയും ബുദ്ധനെയുമാണ് പിന്തുടരുന്നതെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
കർണാടകയിലെ ബിദർ ജില്ലയിൽപ്പെട്ട വാരവട്ടി എന്ന ഗ്രാമത്തിലാണ് മപ്പണ്ണ ഖാർഗെയുടെയും സഭാവ ഖാർഗെയുടെയും മകനായ മല്ലികാർജുൻ ഖാർഗെയുടെ ജനനം. ഏഴാമത്തെ വയസിൽ കുടുംബം കലാബുരാഗിയി(ഗുൽബർഗ)ലേക്കു മാറി. പ്രദേശത്തുണ്ടായ ഒരു വർഗീയ സംഘർഷത്തെ തുടർന്നായിരുന്നു ഈ മാറ്റം. ഈ കലാപത്തിൽ സ്വന്തം അമ്മ ഉൾപ്പെടെയുള്ള ഉറ്റവരെയാണ് ഖാർഗെയ്ക്കു നഷ്ടപ്പെട്ടത്.
ഗുൽബർഗയിലുള്ള ന്യൂട്ടൻ വിദ്യാലയത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കി. സർക്കാർ കോളജിൽനിന്ന് ബിരുദം നേടി. ഗുൽബർഗയിലെ സേത് ശങ്കർലാൽ ലഹോട്ടി വിദ്യാലയത്തിൽനിന്ന് നിയമ ബിരുദവും നേടി. ഇക്കാലത്ത് സിനിമ തിയറ്ററുകളിൽ ഉൾപ്പെടെ ജോലി ചെയ്താണ് പഠനത്തിനും മറ്റാവശ്യങ്ങൾക്കുമുള്ള പണം കണ്ടെത്തിയിരുന്നത്.
സുപ്രീംകോടതി ജഡ്ജിയായിരുന്ന ശിവരാജ് പാട്ടീലിന്റെ കീഴിലായിരുന്നു നിയമപരിശീലനം. നാളുകളേറെ കഴിയും മുൻപേതന്നെ മികച്ച അഭിഭാഷകൻ എന്നു പേരെടുത്തു. ഫീസില്ലാ വക്കീൽ എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്. അഭിഭാഷകനായിരിക്കെ എന്നും അവശവിഭാഗങ്ങളുടെയും അവഗണിക്കപ്പെട്ടവരുടെയും അവകാശ സംരക്ഷണത്തിനുവേണ്ടി നിലകൊണ്ടു. തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടിയും അഭിഭാഷകനെന്ന നിലയിൽ പ്രയത്നിച്ചു.
വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെയായിരുന്നു മല്ലികാർജുൻ ഖാർഗെയുടെ രാഷ്ട്രീയ പ്രവേശം. ബിരുദ പഠനകാലത്ത് തന്നെ സജീവ സംഘടനാ പ്രവർത്തകനായി. തീപ്പൊരി പ്രസംഗങ്ങൾ കൊണ്ടുതന്നെ അക്കാലത്ത് വിദ്യാർഥികളുടെ ഇടയിൽ പേരെടുത്തു. പിന്നീട് കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയാകുന്നതാണ് ആദ്യത്തെ പദവി.
യുവാവായിരിക്കെ കബഡി, ഹോക്കി, ഫുട്ബോൾ താരമായിരുന്ന ഖാർഗെ നിരവധി ജില്ലാതല മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. ഈ കായിക ഇനങ്ങൾക്കെല്ലാം തന്നെ ക്രിക്കറ്റിനു ലഭിക്കുന്ന പ്രചാരണം ലഭിക്കണമെന്നത് ഖാർഗെ എക്കാലവും ഉയർത്തിപ്പിടിച്ച വാദമായിരുന്നു. നിരവധി ഭാഷകൾ കൈകാര്യം ചെയ്യുന്ന ഖാർഗെ ഒരു ബഹുഭാഷാ പണ്ഡിതനായിട്ടാണ് രാഷ്ട്രീയക്കാർക്കിടയിൽ അറിയപ്പെടുന്നത്. ഹിന്ദി, ഉറുദു, കന്നഡ, മറാത്തി, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ മറ്റുചില പ്രാദേശിക ഭാഷകളിലും പ്രാവീണ്യമുണ്ട്.
1961ലാണ് മല്ലികാർജുൻ ഖാർഗെ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ അംഗമാകുന്നത്. മികച്ച പാർട്ടി പ്രവർത്തനം കാഴ്ചവച്ചതിന്റെ ഫലമായി ആ വർഷംതന്നെ ഗുൽബർഗ കോണ്‍ഗ്രസ് പ്രാദേശിക കമ്മിറ്റി അധ്യക്ഷനായി. 1972ൽ തെരഞ്ഞെടുപ്പ് രംഗത്തെ കന്നിയങ്കത്തിനിറങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംൽഎയായി. 1976ൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി. 1978ൽ ഗുർമിത്കൽ നിയമസഭാ മണ്ഡലത്തിൽനിന്നു മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ മന്ത്രിസഭയിൽ തദ്ദേശഭരണ മന്ത്രിയായി ചുമതലയേറ്റു.
നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി പന്ത്രണ്ടു തവണ തെരഞ്ഞെടുപ്പിനെ നേരിട്ട ഖാർഗെ ഒറ്റത്തവണ (2019) മാത്രമാണ് പരാജയമറിഞ്ഞിട്ടുള്ളത്. തുടർച്ചയായി ഒൻപത് തവണയാണ് കർണാടക നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. സംവരണ സീറ്റായ ഗുർമിത്കൽ മണ്ഡലത്തിൽനിന്നായിരുന്നു കൂടുതൽ വിജയവും. ഒരു തവണ ചിതാപുരിൽനിന്ന് ജയിച്ചു.
2009ലും 2014ലും ഗുൽബർഗയിൽനിന്ന് ലോക്സഭയിലെത്തി. കർണാടക സംസ്ഥാന റവന്യൂ മന്ത്രിയായിരിക്കുന്പോൾ നിരവധി ഭൂപ്രശ്നങ്ങളിൽ ഇടപെട്ടു പരിഹരിച്ചു. ഭൂമിയില്ലാത്തവർക്ക് വ്യവസ്ഥാപിതമായി പട്ടയങ്ങൾ വിതരണം ചെയ്തു. മികച്ച പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചും അദ്ദേഹം കർണാടകയിലെ ജനങ്ങളുടെ മനസിലിടം പിടിച്ചു. 1999 ൽ തൊട്ടരികിലെത്തിയിട്ടാണ് മുഖ്യമന്ത്രി പദം അദ്ദേഹത്തിൽ നിന്നകന്നു പോയത്. 2004ലും 2013ലും ഇതാവർത്തിച്ചു.
രാധാഭായി ആണ് ഭാര്യ. പ്രിയങ്ക് ഖാർഗെ, രാഹുൽ ഖാർഗെ, മിലിന്ദ് ഖാർഗെ എന്നിങ്ങനെ മൂന്ന് ആണ് മക്കളും പ്രിയദർശിനി ഖാർഗെ, ജയശ്രീ എന്നീ രണ്ട് പെണ്മക്കളുമുണ്ട്. പ്രിയങ്ക് ഖാർഗെ കോണ്‍ഗ്രസ് എംഎൽഎയും മുൻ കർണാടക മന്ത്രിയുമാണ്. രണ്ട് ആണ് മക്കൾ വ്യവസായ രംഗത്താണ്.
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം
ഹരിഹരന്റെ വീട് ആക്രമിച്ചതില്‍ ഒന്നാംപ്രതി പി.മോഹനന്: സതീശന്
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 93.60 ശതമാനം വിജയം, മുൻവർഷത്തേക്കാൾ വർധന
പൊന്നാനി ബോട്ടപകടം; കപ്പല്‍ ജീവനക്കാര്‍ക്കെതിരേ കോസ്റ്റല്‍ പോലീസ് കേസെടുത്തു
രാജ്യസഭാ സീറ്റില്‍ എല്‍ഡിഎഫില്‍ തര്‍ക്കം; അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ്-എം; വിട്ടുകൊടുക്കേണ്ടെന്ന് സിപിഐ
Latest News
പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം
ഹരിഹരന്റെ വീട് ആക്രമിച്ചതില്‍ ഒന്നാംപ്രതി പി.മോഹനന്: സതീശന്
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 93.60 ശതമാനം വിജയം, മുൻവർഷത്തേക്കാൾ വർധന
പൊന്നാനി ബോട്ടപകടം; കപ്പല്‍ ജീവനക്കാര്‍ക്കെതിരേ കോസ്റ്റല്‍ പോലീസ് കേസെടുത്തു
രാജ്യസഭാ സീറ്റില്‍ എല്‍ഡിഎഫില്‍ തര്‍ക്കം; അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ്-എം; വിട്ടുകൊടുക്കേണ്ടെന്ന് സിപിഐ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top