വ്യത്യസ്തങ്ങളായ കൂർക്ക വിഭവങ്ങൾ കൂടി ഒരുക്കിയതോടെ കൂർക്ക ചന്ത സൂപ്പറായി.
കൂർക്കയും ബീഫും കൂർക്കയും നെയ്ച്ചാളയും ഉൾപ്പെടെയുള്ള വിഭവങ്ങൾ ഒരുക്കിയത് ഏറെ പേർക്ക് ഇഷ്ടമായെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.കെ. ആൽഫ്രെഡ് പറഞ്ഞു. വരവൂർ ഗോൾഡ് എന്ന് വിളിപ്പേരുള്ള ഇവിടത്തെ കൂർക്ക . ഏക്കർ കണക്കിന് പാടങ്ങളിലാണ് പഞ്ചായത്തിൽ കൃഷി ചെയ്യുന്നത്. 33 ജെഎൽജി ഗ്രൂപ്പുകൾ ചേർന്ന് 70 ഏക്കറിലാണ് ഇത്തവണ കൂർക്ക കൃഷിയ്തത്. കഴിഞ്ഞ വർഷം രണ്ട് ലക്ഷം രൂപയോളമാണ് കൂർക്ക ഫെസ്റ്റ് വഴി വിറ്റുവരവ് ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത പറഞ്ഞു.
ഓണക്കാലത്തും വരവൂർ പഞ്ചായത്ത് കർഷകർക്കായി ചെങ്ങാലിക്കോടൻ സ്പെഷൽ ഓണച്ചന്തയും ചെങ്ങാലിക്കോടൻ വാഴവിത്ത് വിപണനമേളയും സംഘടിപ്പിച്ചിരുന്നു. അത് വൻ വിജയമാവുകയും ചെയ്തിരുന്നു. ഇത്തവണ നടത്തിയ കൂർക്ക സ്പെഷൽ ചന്തയും വൻവിജയമാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
പേരും പെരുമയും ഉള്ളതുകൊണ്ടുതന്നെ വരവൂരിലെ കൂർക്കയ്ക്ക് നല്ല വില ലഭിക്കുമെന്നതും കർഷകർക്ക് കൂർക്കക്കൃഷിയോടുള്ള പ്രിയം വർധിപ്പിക്കുന്നു. വരവൂരിലെ നടുത്തറ, പിലാക്കാട്, വരവൂർ വളവ്, കുമരപനാൽ,നടുവട്ടം എന്നിവിടങ്ങളിൽ 300 ഏക്കറോളം കൂർക്കകൃഷി ഉണ്ട്. കോട്ടയം, കൊച്ചി, പെരുമ്പാവൂർ, കോഴിക്കോട്, പട്ടാമ്പി മാർക്കറ്റുകളിലേക്കാണ് പ്രധാനമായും പോകുന്നത്.