നിർമാണ മേഖലയിൽ ലക്ഷ്വറി എന്ന വാക്കിനു പുതിയ നിർവചനം നൽകുകയാണ് എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിൽടെക്. എല്ലാവരും സ്വക്വയർ ഫീറ്റ് റേറ്റ് എന്നതിൽ കൂടുതൽ പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിലും ലക്ഷ്വറി കണ്സ്ട്രക്ഷൻ എന്ന പേരിൽ അറിയപ്പെടാനാണു ബിൽടെക് ആഗ്രഹിക്കുന്നത്. അതിന്റെ കാരണം എന്താണ് എന്ന് ചോദിച്ചാൽ അമരക്കാരനായ ബിനോയ് തോമസിനു പറയാൻ കൃത്യമായ കാരണങ്ങളുണ്ട്.
നിർമാണ രംഗത്ത് ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ് ലക്ഷ്വറി എന്നത്. ഏറ്റവും ചിലവേറിയത് എന്ന അർഥത്തിലാണ് ലക്ഷ്വറിയെ നമ്മൾ മനസിലാക്കിയിരിക്കുന്നത്. എന്നാൽ ബിൽടെക് പറയുന്ന ലക്ഷ്വറി അതല്ല. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയത് എന്നാണ് ഞങ്ങൾ അതിനെ നിർവചിക്കുന്നത്. സൗകര്യങ്ങൾ കൂടുന്നതനുസരിച്ച് തീർച്ചയായും ചെലവ് കൂടും. എന്നാൽ അതിനെ എങ്ങനെ ഏറ്റവും ഭംഗിയായും എന്നാൽ വലിയ ബാധ്യതയില്ലാതെയും ചെയ്യാം എന്നതാണ് ഉദേശിക്കുന്നത്.
പത്തോ ഇരുപതോ വർഷത്തെ കാലയളവ് കണക്കാക്കിയാണ് ഒരു വീട് പണിയുന്നത്. അപ്പോൾ അതിനു ഉതകുന്ന രീതിയിലുള്ള സൗകര്യങ്ങൾ നമ്മൾ ഏർപ്പെടുത്തേണ്ടതുണ്ട്. ഇന്ന് നമ്മൾ ലക്ഷ്വറി എന്ന് പറയുന്ന പലതും ഏതാനും നാളുകൾക്കുള്ളിതന്നെ ഒഴിച്ചുകൂടാൻ പറ്റാത്ത ആവശ്യങ്ങളായി മാറും. ഉദാഹരണം പറഞ്ഞാൽ എയർകണ്ടീഷൻ എന്നത് എട്ടുവർഷം മുൻപ് വരെ ലക്ഷ്വറിയായി കരുതപ്പെട്ട ഒന്നാണ്. എന്നാൽ ഇന്ന് നമുക്കറിയാം അത് ഒരു സാധാരണ ഇലക്ട്രോണിക് ഉപകരണമായി മാറിക്കഴിഞ്ഞു.
നേരത്തെ പണിതീർത്ത പല വീടുകളിലും പിന്നീട് എസി വയ്ക്കാനായി വയറിംഗ് ചെയ്യേണ്ടിവരും. അത് ചിലപ്പോൾ ഒരു അഭംഗിയായി അവിടെ നിലനിൽക്കുകയും ചെയ്യും. അതേസമയം വീട് വയ്ക്കുന്പോൾ തന്നെ എസി വാങ്ങിയില്ല എങ്കിലും അതു ഭാവിയിൽ വാങ്ങാനുള്ള സാധ്യത കണക്കിലെടുത്തു ഒരു ഇലക്ട്രിക് പോയിന്റ് കൊടുത്താൽ ഈ അഭംഗി അവിടെ ഉണ്ടാകുന്നില്ല.
ഇലക്ട്രോണിക് വെഹിക്കിൾസ് തരംഗമാകുന്ന ഈ കാലത്ത് അതിനു വേണ്ടുന്ന ചാർജിംഗ് ഫെസിലിറ്റിയുള്ള എത്ര വീടുകൾ ഉണ്ട്. ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയണം എന്ന പഴഞ്ചൊല്ലാണ് നിർമാണ മേഖലയിൽ ലക്ഷ്വറി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
നിർമാണമേഖലയിൽ സമഗ്രതയുടെ സൗന്ദര്യം അടയാളപ്പെടുത്തിയ നേട്ടങ്ങളുടെ നെറുകയിലാണ് ഇന്നു ബിൽടെക് പ്രൈവറ്റ് ലിമിറ്റഡ് കന്പനി. കേരളത്തിലെ പ്രോപ്പർട്ടി ഡവലപ്മെന്റ്, സൊലൂഷൻ രംഗത്തു മികവിന്റെ പര്യായമായി മാറിയ ബിൽടെകിന്റെ സാരഥി ബിനോയ് തോമസിനോടു പ്രഫഷനിൽ നിർബന്ധം എന്തിലാണ് എന്നു ചോദിച്ചാൽ ഉത്തരം ഇങ്ങനെ- ഏറ്റെടുക്കുന്ന പ്രൊജക്ടുകൾ ’പെർഫെക്ട് ഓകെ’ യാവണം.
കേരളത്തിലെ നിർമാണ മേഖലയിൽ ഒരു പതിറ്റാണ്ടോളമായി സജീവസാന്നിധ്യമായ ഐഎസ്ഒ സർട്ടിഫൈഡ് കന്പനിയാണു ബിൽടെക്. പ്രോപ്പർട്ടി ഡവലപ്മെന്റ് രംഗത്തു പ്രൊജക്ടിന്റെ രൂപകല്പന മുതൽ താക്കോൽ കൈമാറുന്നതു വരെയുള്ള മുഴുവൻ സേവനങ്ങളും ഗുണഭോക്താവിനു ലഭ്യമാക്കുന്നുവെന്നതു ബിൽടെകിന്റെ പ്രത്യേകതയാണ്.
ഓരോ ഗുണഭോക്താവിന്റെയും പ്രോപ്പർട്ടിയിലെ നിക്ഷേപം അവർക്കു ഭാവിയിൽ കൂടുതൽ പ്രയോജനകരമാക്കുന്ന രീതിയിലാണു ബിൽടെകിന്റെ സേവനം. പ്രോപ്പർട്ടി ഡെവലപ്പർക്കുള്ള എല്ലാ മേന്മകളും സേവനങ്ങളും ബിൽടെക്കിൽ നിന്നു ലഭിക്കുന്നു.
നാട്ടിലുള്ളവർക്കും പ്രവാസികൾക്കും റസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ നിർമാണ മേഖലയിലെ ആവശ്യങ്ങൾ കേരളത്തിലും പുറത്തും പൂർണമായി ഒരു കുടക്കീഴിൽ മികവോടെ നിർവഹിച്ചു നൽകുന്നതാണു ബിൽടെകിനെ ശ്രദ്ധേയമാക്കുന്നത്.
കണ്സ്ട്രക്ഷൻ പ്രൊജക്ടുകളുടെ രൂപകല്പന മുതൽ അപ്രൂവൽ, കണ്സപ്റ്റ്, ഡ്രോയിംഗ്, ത്രീഡി വിഷ്വലൈസേഷൻ, പ്രോപ്പർട്ടി ഡവലപ്മെന്റ് തുടങ്ങി, സിവിൽ, ഇന്റീരിയർ നിർമാണ ജോലികളെല്ലാം കന്പനി കാര്യക്ഷമതയോടും സമയബന്ധിതമായും നിർവഹിച്ചു നൽകുന്നതിന്റെ പെരുമ ബിൽടെക്കിനെ നിർമാണ രംഗത്തെ വിശ്വസ്തസ്ഥാപനമാക്കി. ഗുണഭോക്താക്കളുമായുള്ള ഊഷ്മളവും നിരന്തരവുമായ സൗഹൃദം ബിൽടെകിനെ അനേകർക്കു സ്വീകാര്യമാക്കുന്നു.
യുണീക് ബിൽടെക്
എന്തിനും ഏതിനും താരതമ്യം മാനദണ്ഡമാക്കുന്ന മലയാളിക്കു നിർമാണ രംഗത്തു യുണീക് അനുഭവം സമ്മാനിക്കുകയാണു ബിൽടെക്. നിർമിതി വലുതോ ചെറുതോ ആകട്ടെ, യുണീക് ആവുകയാണു പ്രധാനമെന്നതാണു ബിൽടെകിന്റെ പോളിസി.
കന്പനി ഏറ്റെടുക്കുന്ന ഏതു പ്രൊജക്ടിലും അനന്യമായ സവിശേഷതകൾ ചൂണ്ടിക്കാട്ടാനുണ്ടാകും. പ്രീമിയം പ്രൊജക്ടുകളാണു ബിൽടെക് കൂടുതലായി ഏറ്റെടുക്കുന്നത്. നിർമാണഘട്ടങ്ങളിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കും. ഉപഭോക്താക്കളുടെ മനസറിഞ്ഞു സംതൃപ്തമായ ഡിസൈനും നിർമാണ രീതിയും ഉറപ്പാക്കും.
ഉപഭോക്താക്കളുടെ സന്തോഷത്തിനും സംതൃപ്തിക്കും മുൻതൂക്കം നൽകുന്നതിനാൽ ഓരോ പ്രോജക്ടും വിശദമായി പഠിച്ച് എസ്റ്റിമേറ്റും വിശദാംശങ്ങളും മുൻകൂട്ടി അവരെ അറിയിക്കും. ഉപഭോക്താവിനൊപ്പമിരുന്നു പലവട്ടം ആശയവിനിമയവും വിലയിരുത്തലുകളും നടത്തിയശേഷമാകും പ്രൊജക്ടിന്റെ ആരംഭം.
ഗ്രീൻഹോം, ഊർജ സംരക്ഷണത്തിനുള്ള പ്രൊവിഷനുകൾ എന്നിവ ഉറപ്പാക്കുന്നിതിലും ബിൽടെക് പ്രത്യേകം ശ്രദ്ധിക്കുന്നുവെന്നു ബിനോയ് പറയുന്നു.
തലയെടുപ്പോടെ നിർമിതികൾ
ബിൽടെകിന്റെ കൈയൊപ്പു പതിഞ്ഞ മനോഹരവും ആകർഷകവുമായ നിർമിതികൾ കേരളത്തിന്റെ പലഭാഗങ്ങളിലുണ്ട്. പ്രീമിയം റസിഡൻഷ്യൽ പ്രൊജക്ടുകൾക്കു പുറമേ, പല പൊതു സേവന സ്ഥാപനങ്ങളിലും ബിൽടെകിന്റെ തലയെടുപ്പു കാണാം.
കൊച്ചി മെട്രോയുടെ എംജി റോഡ്, മഹാരാജാസ് സ്റ്റേഷനുകൾ, വിവിധ ദേവാലയങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവയും അത്തരം നിർമിതികളുടെ പട്ടികയിലുണ്ട്. കേരളത്തിനു പുറത്തേക്കും ബിൽടെകിന്റെ ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലാണു ബിനോയ്.
ആത്മവിശ്വാസത്തോടെ ആരംഭം
കൊമേഴ്സിൽ ബിരുദവും തുടർന്ന് എംബിഎയും നേടിയ ബിനോയ് തോമസ്, വിദ്യാഭ്യാസ രംഗത്തെ പ്രമുഖ മൾട്ടിനാഷണൽ കന്പനിയുടെ ദക്ഷിണേന്ത്യയിലെ മാനേജരായിരുന്നു. സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള ആഗ്രഹമാണു 2013 ജനുവരി 22 നു കൊച്ചി കേന്ദ്രമാക്കി ബിൽടെക് തുടക്കം കുറിക്കുന്നതിലേക്ക് എത്തിയത്.
കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ബിനോയ് തോമസിനു നിർമാണ മേഖലയിലേക്കു ചുവടുവയ്ക്കാൻ മുൻ പരിചയവും മുൻഗാമികളുടെ പ്രോത്സാഹനവും ഉണ്ടായിരുന്നില്ല. കരുത്തായത് ആത്മവിശ്വാസവും കഠിനാധ്വാനത്തിനുള്ള മനസും ഉറച്ച ലക്ഷ്യബോധവും. പ്രാരംഭഘട്ടത്തിൽ പ്രതിസന്ധികളേറെയെത്തി. തളരാതെ, പതറാതെ മുന്നേറാനും വിജയങ്ങൾ സ്വന്തമാക്കാനും പ്രചോദനമായതു മറ്റൊന്നല്ല.
കേരളത്തിലെ എല്ലാ ജില്ലകളിലും ബിൽടെക് പ്രൊജക്ടുകൾ പൂർത്തിയാക്കി കൈമാറിയിട്ടുണ്ട്. പ്രീമിയം ബിൽഡർമാരുടെ പ്രൊജക്ടുകളും ഏറ്റെടുക്കുന്നുണ്ട്. അതിശയിപ്പിക്കുന്ന വേഗത്തിൽ കേരളത്തിലെ നിർമാണ മേഖലയിൽ മികവിന്റെ അടയാളമായി ബിൽടെകും അതിന്റെ സാരഥി ബിനോയ് തോമസും മാറി.
ക്വാളിറ്റിയിൽ നോ കോംപ്രമൈസ്
പ്രൊജക്ടുകളുടെ എല്ലാ ഘട്ടങ്ങളിലും ഗുണമേന്മ പ്രധാനമാണെന്നാണു ബിനോയ് തോമസിന്റെ പക്ഷം. അതിൽ അണുവിട വിട്ടുവീഴ്ചയ്ക്കില്ല. ഉപയോക്താവ് മുടക്കുന്ന പണത്തിനു മൂല്യമുണ്ട്. അതിനുതകുന്ന പൂർണത അവർക്കു കിട്ടണം. ബിൽടെക് പ്രൊജക്ടുകളുടെ ഇന്റീരിയർ, സ്ട്രക്ച്ചറൽ, സിവിൽ ഡിവിഷനുകളിൽ ക്വാളിറ്റി ഉറപ്പാക്കാൻ ബിനോയിയും മറ്റു പ്രഫഷണലുകളും പ്രത്യേകം ശ്രദ്ധിക്കുന്നു.
നിർമാണ സാമഗ്രികൾ കന്പനികളിൽ നിന്നോ അംഗീകൃത ഡീലർമാരിൽ നിന്നോ നേരിട്ടു വാങ്ങും. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഉറപ്പാക്കുന്ന സുതാര്യതയും ബിൽടെകിന്റെ മുഖമുദ്രയാണ്.
പെർഫെക്ടാണ്, ടീം ബിൽടെക്
അനുഭവസന്പത്തുള്ള ആർക്കിടെക്ടുകളും പ്രഫഷണണലുകളും ആത്മാർഥതയുള്ള മറ്റു ജീവനക്കാരും ബിൽടെകിന്റെ കരുത്താണ്. ഓരോരുത്തർക്കും നിയതമായ ഉത്തരവാദിത്തങ്ങളുണ്ട്. ഓരോ പ്രോജക്ടും രണ്ടും മൂന്നും തവണ വിലയിരുത്തിയതിനുശേഷമാണ് നടപ്പിലാക്കുന്നത്. തുടക്കം മുതൽ എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിച്ചുറപ്പു വരുത്തുന്നതു ടീമിലുള്ള എല്ലാവരും ഒന്നിച്ചാണ്. രാജ്യത്തിനകത്തും പുറത്തു നിന്നുമായി പ്രവർത്തന പരിചയം നേടിയ നാൽപതോളം പ്രഫഷണലുകളുടെ ആത്മാർഥ സേവനം ബിൽടെക് ഉറപ്പാക്കുന്നു.
കുടുംബം
കട്ടപ്പന കുഴുപ്പിൽ തോമസും ഏല്യാമ്മയുമാണു ബിനോയ് തോമസിന്റെ മാതാപിതാക്കൾ. ഭാര്യ റോസ്. ചാർട്ടേഡ് അക്കൗണ്ടന്റാണ്. കന്പനിയിലെ സാന്പത്തിക കാര്യങ്ങളെല്ലാം നോക്കി നടത്തുന്നതു റോസാണ്.
അംഗീകാര നിറവിൽ
2018ൽ രാഷ്ട്രദീപിക ലിമിറ്റഡിന്റെ ബിസിനസ് ദീപിക യംഗ് ബിസിനസ്മെൻ അവാർഡ് ഉൾപ്പടെ വിവിധ അംഗീകാരങ്ങളും ഈ സംരംഭകനെ തേടിയെത്തി. ബിൽടെകിന്റെ സേവനം ഏറ്റുവാങ്ങിയ ഉപഭോക്താക്കളുടെ സംതൃപ്തമായ പ്രതികരണങ്ങളാണ് വലിയ അംഗീകാരമെന്നു ബിനോയ് തോമസിന്റെ സാക്ഷ്യം.