Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
അംഗീകാരത്തിന്റെ കൈയൊപ്പ് ചാർത്തി ലൂണാർ ഐസക്ക്
നാടോടുമ്പോൾ നടുവേ ഓടണമെന്ന ചൊല്ല് അന്വർത്ഥമാക്കിയ ക്രാന്തദർശിയായ സംരംഭകൻ. ഏതു പ്രതിസന്ധിഘട്ടത്തിലും ഒഴുക്കിനെതിരെ നീന്തി വിജയം കൈവരിക്കാമെന്നു തെളിയിച്ച കർമയോഗി. നിശ്ചയദാർഢ്യത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതീകം.
ആരെയും ആകർഷിക്കുന്ന ഹൃദ്യമായ സംസാരവും നയ ചാതുരിയും. ജീവിതാനുഭവങ്ങളുടെ ഉലയിലൂതി പതം വന്ന മനസിന്റെ ഉടമ. വിപണിയിലെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് വിപണി കീഴടക്കി വ്യവസായ ലോകത്ത് ഉയരങ്ങൾ സ്വന്തമാക്കിയ സംരംഭക പ്രതിഭ... അതാണ് തൊടുപുഴ ലൂണാർ റബേഴ്സ് ചെയർമാൻ ഐസക്ക് തോമസ് കൊട്ടുകാപ്പള്ളിൽ.
കൃഷിയിടത്തിൽനിന്ന് വ്യവസായത്തിലേക്ക്
കൃഷിയിടത്തിൽ നിന്നാണു തുടക്കം. അതിനിടയിൽ പഠനം തുടർന്നു. 1970ൽ എൻജിനിയറിംഗ് ബിരുദം നേടിയ ശേഷം മുംബൈയിൽ പ്രീമിയർ ഓട്ടോമൊബൈൽസിൽ അസിസ്റ്റന്റ് എൻജിനിയറായി ഒരുവർഷം ജോലി ചെയ്തശേഷം ഓട്ടോമൊബൈൽ വർക്ഷോപ്പ് തുടങ്ങാനായിരുന്നു ആഗ്രഹം. എന്നാൽ മുൻ കേന്ദ്രമന്ത്രിയും അന്നത്തെ വ്യവസായ കമ്മീഷണറുമായിരുന്ന എസ്. കൃഷ്ണകുമാറുമായി നടത്തിയ കൂടിക്കാഴ്ച ജീവിതത്തിന്റെ അലകും പിടിയും മാറ്റി.
സംസ്ഥാനത്തെ ആയിരം പഞ്ചായത്തുകളിൽ മിനി ഇൻഡസ്ട്രിയൽ പ്രോഗ്രാം എന്ന പേരിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതി അദ്ദേഹം മുന്നോട്ടുവച്ചതോടെ ഐസക്ക് ജോസഫിൽ ഒളിഞ്ഞുകിടന്ന സംരംഭകൻ ഉണരുകയായിരുന്നു. അതോടെ ഒളമറ്റം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വ്യവസായ യൂണിറ്റ് ആരംഭിക്കുന്നതിന് അപേക്ഷ നൽകി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം സിഡ്കോയിൽ നിന്നു വായ്പ അനുവദിക്കുകയും ചെയ്തു.
പേരിലും പുതുമ
1975ൽ ആദ്യമായി ആരംഭിച്ച വ്യവസായത്തിന് അമേരിക്കൻ ഉപഗ്രഹമായ വൈക്കിംഗിന്റെ പേരാണ് നൽകിയത്. ഏഴുവർഷങ്ങൾക്കുശേഷം 1982ൽ തുടങ്ങിയ സംരംഭത്തിനു നൽകിയ പേരിനും പ്രത്യേകതയുണ്ടായിരുന്നു. റഷ്യൻ ഉപഗ്രഹമായ ലൂണാറിന്റെ പേരാണ് അതിനു നൽകിയത്. ലൂണാർ റബേഴ്സ് ആദ്യം തുടങ്ങിയത് ഹവായ് ചപ്പൽസിലാണ്. ആദ്യത്തെ മൂന്നുവർഷങ്ങൾ ദുർഘട ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. പ്രതീക്ഷിച്ച ലാഭമൊന്നും നേടാനായില്ല. എന്നാൽ അഞ്ചുവർഷം പിന്നിട്ടതോടെ ഉത്പന്നത്തിന് ആവശ്യക്കാർ ഏറിവന്നു. ലൂണാർ എന്ന പേര് അറിയപ്പെട്ടുതുടങ്ങി. വിതരണക്കാർ അന്വേഷിച്ചു വരാനും തുടങ്ങി.
വളർച്ചയുടെ പാതയിൽ
ഒരു ഉത്പന്നത്തിന്റെ വിജയം കുടികൊള്ളുന്നത് സമർഥമായ വിപണനത്തിലാണ്. ലൂണാർ ഉത്പന്നങ്ങൾക്ക് കേരളത്തിനു പുറത്ത് വിപണനത്തിനുള്ള കിളിവാതിൽ തുറന്നു കിട്ടിയത് കർണാടകത്തിലാണ്. പിന്നീട് തമിഴ്നാട്, ആന്ധ്ര, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലേക്ക് വിപണനം വ്യാപിപ്പിച്ചു. അതു വിജയിച്ചതോടെ കോയമ്പത്തൂരിലും മൈസൂരുവിലും മുണ്ടക്കയത്തും പുതിയ ഫാക്ടറികൾ ആരംഭിച്ചു.
മൈസൂരുവിൽ ഇളയസഹോദരൻമാരായ ജോൺസൺ ജോസഫും ബാസ്റ്റിൻ ജോസഫും കോയമ്പത്തൂരിൽ ഇളയമകൻ ജെസ് ഐസക്കും മുണ്ടക്കയത്ത് ഭാര്യാസഹോദരൻമാരായ വിൻസെന്റ് കെ. നടയ്ക്കലും എൻ.കെ. കുര്യാക്കോസ് നടയ്ക്കലുമാണ് ഫാക്ടറിയുടെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്. ലൂണാർ റബേഴ്സിന്റെ വൈസ് ചെയർമാനായി പ്രവർത്തിക്കുന്നത് മൂത്തമകൻ ജൂബി ഐസക്കാണ്.
അടുത്തപടിയായി ദുബായ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റി അയയ്ക്കാൻ തുടങ്ങി. ആറു രാജ്യങ്ങളിൽ ഇന്നു വില്പനയുണ്ട്. 500 കോടിയാണ് കമ്പനിയുടെ ഈ വർഷത്തെ ടാർജറ്റ്. ഇതു 1,000 കോടിയായി ഉയർത്തുകയെന്നതാണ് സ്വപ്നസമാനമായ ലക്ഷ്യം. അതിനായി ഉൽപന്നങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുകയും ഗുണമേന്മ ഉറപ്പാക്കുകയും ചെയ്യും.
പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ
പ്രശസ്തവ്യക്തികളെയും വൻജനപ്രീതിയുള്ള ചലച്ചിത്രതാരങ്ങളെയും ബ്രാൻഡ് അംബാസിഡറാക്കി ഉത്പ്പന്നത്തിന് ജനപ്രീതിയും വില്പനയും വിശ്വാസ്യതയും വർധിപ്പിക്കുന്ന രീതിയാണ് ഇന്നുള്ളത്. എന്നാൽ ഇക്കാര്യത്തിൽ ഒരു ബദൽ സമീപനമാണ് ലൂണാർ സ്വീകരിക്കുന്നത്. ലൂണാറിന്റെ പരസ്യങ്ങളിൽ കാണുന്നത് ഭംഗിയുള്ള രണ്ട്കാലുകൾ മാത്രമാണ്.
പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ എന്ന അടിക്കുറിപ്പ് മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ഉത്പന്നത്തെ മറന്ന് പ്രശസ്ത വ്യക്തിയിലേക്ക് ജനശ്രദ്ധ തിരിയുന്ന പ്രവണത മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ലൂണാർ.
ഏറ്റവും മികച്ച ഉത്പ്പന്നം ഏറ്റവും കുറഞ്ഞ ചെലവിൽ നിർമിച്ച് ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയ്ക്ക് നൽകുകയും അതിനുള്ളിൽ നിന്നു സംരംഭകൻ ലാഭം നേടുകയും ചെയ്യുന്ന പ്രക്രിയ, അതാണ് ലൂണാർ ലക്ഷ്യമിടുന്നത്.
ടീം ബിൽഡിംഗ്
ലൂണാർ വളർച്ചയുടെ ഓരോ നാഴികക്കല്ലും പിന്നിടുമ്പോൾ അതിനുപിന്നിൽ ടീം ബിൽഡിംഗിന് നിർണായകമായ സ്ഥാനമുണ്ട്. വള്ളംകളി പോലെ ഒരേ ലക്ഷ്യത്തിലേക്ക്, ഒരേ വേഗതത്തിലും ആവേശത്തോടെയും തുഴയാൻ കഴിഞ്ഞാലേ ലക്ഷ്യംകൈവരിക്കാനാകൂ. അതിനാൽ കമ്പനിയിൽ നിയമനങ്ങൾ നടത്തുമ്പോൾ ഉന്നതവിദ്യാഭ്യാസ യോഗ്യതയ് പ്പം പ്രായോഗികമായി കാര്യങ്ങൾ നിർവഹിക്കാൻ കഴിവുള്ളവർക്ക് മുൻഗണന നൽകുന്ന രീതിയാണ് സ്വീകരിക്കുന്നത്.
സംരംഭകരാകാൻ ക്ലാസുകൾ
സംരംഭകത്വത്തിന്റെ നല്ലപാഠങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകാനും ലൂണാറിന്റെ സാരഥി ഐസക്ക് ജോസഫ് സമയം കണ്ടെത്തുന്നു. കുട്ടിക്കാനം മരിയൻ, തൊടുപുഴ ന്യൂമാൻ, മൂലമറ്റം സെന്റ് ജോസഫ്സ്, മാന്നാനം കെഇ, രാജഗിരി, ചങ്ങനാശേരി എസ്ബി, വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജ്, മുട്ടം എൻജിനിയറിംഗ് കോളജ് തുടങ്ങി നിരവധി കോളജുകളിൽ നടത്തിയ പ്രഭാഷണങ്ങൾ ഫലദായകമായെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഒരു പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ നിന്ന അംബാനിക്ക് ലോകനിലവാരമുള്ള വ്യവസായി ആയി മാറാൻ കഴിഞ്ഞെങ്കിൽ ഇച്ഛാശക്തിയും ലക്ഷ്യബോധവുമുളള ആർക്കും അസാധാരണമായ ഉയരങ്ങൾ താണ്ടാൻ കഴിയുമെന്ന സന്ദേശമാണ് ഐസക്ക് ജോസഫ് പുതുതലമുറയ്ക്ക് നൽകുന്നത്.
അവാർഡുകൾ, അംഗീകാരങ്ങൾ
കേരളത്തിലെ നലംതികഞ്ഞ വ്യവസായ സംരംഭകൻ എന്ന ഖ്യാതി നേടിയെടുത്ത ഐസക്ക് ജോസഫിനെതേടി നിരവധി അവാർഡുകളും അംഗീകാരങ്ങളും എത്തിയിട്ടുണ്ട്.
കേരള ഇൻഡസ്ട്രിയൽ അവാർഡ്, ദീപിക ബെസ്റ്റ് ബിസിനസ്മെൻ അവാർഡ്, വ്യാപാരി വ്യവസായി ഏകോപന സമിതി അവാർഡ്, ലയൺസ് ക്ലബ് അവാർഡ്, മംഗളം ബെസ്റ്റ് ബിസിനസ്മെൻ അവാർഡ് ഉൾപ്പെടെ എൺപതോളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ലൂണാർ ഉത്പ്പന്നങ്ങൾക്ക് ജനങ്ങൾ നൽകുന്ന വിശ്വാസ്യതയും അംഗീകാരവുമാണ് ഏറ്റവും വലിയ അവാർഡെന്ന് കുളമാവ് ഗ്രീൻബർഗ് റിസോർട്ട് എംഡി കൂടിയായ ഐസക്ക് ജോസഫ് പറയുന്നു.
പ്രതിസന്ധികൾ കൂടപ്പിറപ്പ്
പ്രതികൂല സാഹചര്യങ്ങൾ ബിസിനസിന്റെ കൂടപ്പിറപ്പാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നോട്ട്നിരോധനം, ജിഎസ്ടി, നിപ്പ, പ്രളയം, കോവിഡ് എന്നിങ്ങനെ വിവിധ പ്രതിസന്ധികളെ തരണം ചെയ്താണ് വ്യവസായമേഖല മുന്നോട്ടുപോകുന്നത്. കോവിഡ് വന്നതോടെ വ്യവസായശാലകൾ അടച്ചിടേണ്ട സ്ഥിതിയാണുണ്ടായത്.
സാഹസിക മനോഭാവത്തോടെ വ്യവസായ രംഗത്തേക്ക് ഇറങ്ങുന്നവർക്ക് വായ്പകൊടുക്കാൻ പോലും ബാങ്കുകൾ വിമുഖത കാണിക്കുകയാണ്. വലിയ വ്യവസായങ്ങൾ യാഥാർഥ്യമാകണമെങ്കിൽ ബാങ്കുകളുടെ ഉറച്ച പിന്തുണ കൂടിയേ തീരൂ. ഇതര സംസ്ഥാനങ്ങളിൽ വായ്പയെടുക്കുന്ന കുറഞ്ഞ തുക പത്തുകോടിയാണ്. ഇവിടെ പത്തുകോടി ചോദിച്ചാൽ ബാങ്ക് മാനേജർമാർ ബോധംകെട്ട് വീണേക്കാം.
കേരളത്തിലെ മറ്റൊരു പ്രശ്നം കാര്യങ്ങൾ നടപ്പാക്കുന്നതിലെ മന്ദഗതിയാണ്. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിൽ നിന്നും ഒരു കടലാസ് പാസായി കിട്ടണമെങ്കിൽ മാസങ്ങളെടുക്കും. എല്ലാ തലങ്ങളിലും ഇങ്ങനെയുള്ള കാലതാമസമുണ്ട്. ഡൽഹിയിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഒന്നോ രണ്ടോ ദിവസം മതി. കർണാടകത്തിൽ അപേക്ഷ സമർപ്പിച്ച് 15-ാം ദിവസം കണക്ഷൻ ലഭിക്കും. ഇവിടെയാണെങ്കിൽ കുറഞ്ഞത് മൂന്നുമാസമെടുക്കും. ഈ സ്ഥിതിവിശേഷം കേരളത്തിന്റെ മണ്ണിൽ നിന്നും മാറണം.
ആഗോളതലത്തിലെ മാറ്റങ്ങളും നമ്മുടെ നിയമവ്യവസ്ഥയിലെ മാറ്റങ്ങളും അനുദിനം വ്യവസായങ്ങളെ ബാധിക്കുന്ന പരിതസ്ഥിതിയിൽ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും സമൂഹത്തിന്റെയും പിന്തുണയില്ലാതെ ചെറുകിട വ്യവസായങ്ങൾക്ക് വളരാനോ നിലനിൽക്കാനോ സാധിക്കുകയില്ല.
ഇനി ചില വീട്ടുകാര്യങ്ങൾ
പാലാ കൊട്ടുകാപ്പള്ളി പരേതരായ ഡോ. ജോസഫ്- റോസമ്മ ദമ്പതികളുടെ മകനായി 1946 ജൂൺ രണ്ടിനാണ് ഐസക്ക് ജോസഫ് ജനിച്ചത്. ഭാര്യ മേരിയമ്മ കാഞ്ഞിരപ്പള്ളി നടയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ
1.
ജൂബി ഐസക്ക്. ഭാര്യ ടീന പള്ളിവാതുക്കൽ കാഞ്ഞിരപ്പള്ളി. നീഘ അന്ന ജൂബി, മിഖ മറിയം ജൂബി, റെയ്റോസ് ജൂബി, താര ടെസ ജൂബി, ടിയ അൽഫോൻസ ജൂബി എന്നിവരാണ് മക്കൾ.
2.
ജൂലി. ഭർത്താവ് സിബിൽ ജോസ് തരകൻ, തൃശൂർ. എയ്ഞ്ചല മറിയം സിബിൽ, ഏബൽ സിബിൽ, അബിഗേൽ ആൻ സിബിൽ, ആഗ്നൽ തെരേസ സിബിൽ, ജോൺ പോൾ സിബിൽ, എസാക്ക് സിബിൽ എന്നിവരാണ് മക്കൾ.
3.
ജെസ് ഐസക്ക്. ഭാര്യ മരിയ ഒല്ലൂർ ചിന്നൻ ആൻഡ് സൺസ് ജ്വല്ലറി ഉടമ ആലപ്പാട്ട് മേച്ചേരിൽ റോയി- റാണി ദമ്പതികളുടെ മകളാണ്. മക്കൾ: സന ട്രീസ ജെസ്, ഐസക്ക് ജെസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിജയവഴിയിൽ വയനാട്ടുകാരൻ വ്യവസായി
ഉറപ്പുള്ള മനസാണ് കൈമുതൽ
യുവത്വത്തിന്റെ എല്ലാ പ്രസരിപ്പോടുംകൂടി വ
ജേക്കബ് മിറ്റത്താനിക്കൽ: പൈനാപ്പിളിന്റെ നാട്ടിൽ നിന്നൊരു നന്മമരം
എല്ലാക്കാലത്തും ഓർക്കാൻ പര്യാപ്തമായ നന്മകൾ സമ്മാനിക്കുന്നവർ വിരളമാണ്. ചില ജ
പെർഫെക്ട് ബിൽഡേഴ്സ്... എല്ലാം ഇവിടെ പെർഫെക്ടാണ്...
കെട്ടിടനിർമാണ രംഗത്തെ വേറിട്ട മുഖമായി തൃപ്പുണിത്തുറ പുതിയകാവ് കേന്ദ്രമായി പ്
ക്രാന്തദർശിയായ ഫാ. ജോസഫ് മേലോട്ടുകൊച്ചിയിൽ
ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാനാവില്ല ഫാ. ജോസഫ് മേലേട്ടുകൊച്ചിയിൽ എന്ന നാമധേ
ഉണ്ണിയേട്ടൻ: വിജയതീരമണിഞ്ഞ നാവികൻ
പെരിന്തൽമണ്ണയിലെ വ്യാപാരമേഖലയിൽ കഠിനാധ്വാനം കൊണ്ടും കർമോത്സുകത കൊണ്ടും വ്യ
നിർമാണമേഖലയിൽ തനതുവ്യക്തിമുദ്ര പതിപ്പിച്ച ബെന്നി കുറ്റിക്കണ്ടം
നിർമാണ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ചങ്ങനാശേരി കുറ്റിക
Man With The Midas Touch
Joy Alukkas started his first jewellery showroom in UAE in the year 1987, he has not looked back sin
മനുഷ്യസ്നേഹിയായ വികസന നായകൻ, അഡ്വ. തോമസ് ഉണ്ണിയാടൻ
പ്രവൃത്തികൾകൊണ്ട് പേര് അന്വർഥമാക്കിയ വ്യക്തിത്വം. കേരളത്തിന്റെ തനത് കലാരൂപ
എൻടിസി: സേവനത്തിനു നാട് നൽകിയ സൽപ്പേര്
ആറു പതിറ്റാണ്ടിനു മുമ്പ് തൃശൂരിനു സമാനമായ വ്യാപാര വാണിജ്യകേന്ദ്രമായിരുന്നു അ
വിദ്യാഭ്യാസരംഗത്തെ താരോദയം
ഉന്നത വിദ്യാഭ്യാസരംഗത്ത് തൃശൂർ ജില്ലയിലെന്നല്ല, മധ്യകേരളത്തിലെ തന്നെ താരോദയ
ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പര്യായമായി ലാവിഷ് ഇലക്ട്രിക്കൽസ്
തൃശൂരിന്റെ ബിസിനസ് പാരമ്പര്യത്തിന് തിലകക്കുറിയാണ് ലിങ്ക്ലൈൻസ് ഇലക്ട്രിക്ക
ലാറ്റക്സിലെ 'റോയൽ’ ടച്ച്...!
റോയൽ ലാറ്റക്സ്... റബർ മേഖലയിൽ രണ്ടു പതിറ്റാണ്ടു പിന്നിട്ട വിശ്വസ്തതയുടെ പേരാണ
പാരമ്പര്യമൂല്യങ്ങളും സത്യസന്ധതയും: കൊശമറ്റം ഫിനാൻസിന്റെ വിജയ സൂത്രവാക്യം
ജനങ്ങളിൽ ആഴത്തിൽ പതിഞ്ഞ വിശ്വാസം കൈമുതലും മൂലധനവുമാക്കി 171 വർഷത്തെ പാരമ്പ
മലയാളിയുടെ അരിവിചാരങ്ങളിലുണ്ട് മദേഴ്സ് റൈസും വർക്കി പീറ്ററും
അന്നവിചാരം മലയാളിക്കു മുന്നവിചാരം തന്നെയാണ്. ഭക്ഷണക്രമത്തിൽ അരിയും അരിയുത്
ഡോ. കെ. ജോസഫ് മനോജ്: കാരുണ്യവഴികളിലെ നക്ഷത്രം
"നമ്മെ നമ്മളാക്കുന്നതു സമൂഹമാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ആദ്യപ്രതിബദ്ധത സ
ടഫി: ഇന്റർലോക്കിട്ടു നേടിയ വിജയം
ബിസിനസിൽ നൂതന ആശയങ്ങൾക്കും അതിന്റെ വിജയകരമായ സാക്ഷാത്കാരത്തിനും മൂല്യമേറ
ഗ്രേസി തോമസ്: സ്ത്രീ സംരംഭകർക്ക് ആത്മവിശ്വാസത്തിന്റെ പാഠപുസ്തകം
കയ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്നു സംസ്ഥാനത്തെ മുൻനിര ഗാർമെന്റ്
ആത്മവിശ്വാസത്തോടെ ജോളി; വിജയപാതയിൽ ബ്ലാസ്റ്റ്ലൈൻ ഇന്ത്യ പ്രൈവറ്റ്ലിമിറ്റഡ്
വിവിധ രാജ്യങ്ങളിലുംഇന്ത്യയ്ക്കകത്തു വിവിധ സംസ്ഥാനങ്ങളിലുമായി പടർന്നു പന്തലി
പൊതുപ്രവർത്തനത്തിലെ പെൺപെരുമ
ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചശേഷം നാടിനും നാട്ടുകാർക്കും വേണ്ടി സേവനം
ജി.കെ അഥവാ ബിസിനസ് വിജയത്തിന്റെ പര്യായം
"ബിസിനസിൽ പ്രധാനം തിയറി മാത്രമല്ല; പ്രായോഗികമായ അറിവുകൂടി ആർജിച്ചശേഷമാണു
ജനങ്ങളുടെ സ്വീകാര്യത ഏറ്റുവാങ്ങി വിജയവഴിയിൽ ഐസിഎൽ ഫിൻകോർപ്പ്
കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ജനങ്ങളുടെ സ്വീകാര്യത ഏറ്റുവാങ്ങി വിജയവഴിയിൽ ഐസിഎ
വിജയത്തിന്റെ പടവുകൾ കയറി സ്പിന്നർ
1992ൽ തൃശൂർ അത്താണിയിൽ പി.ജെ. ജോർജുകുട്ടി, പീജെ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം തുടങ്
പ്രജ്യോതി നികേതൻ കോളേജിന്റെ രജത ജൂബിലി 2020 മുതൽ ആഘോഷങ്ങൾ
""പ്രജ്യോതി നികേതൻ’’ (പ്ര = മുഖ്യം, ജ്യോതി = പ്രകാശം, നികേതൻ = ആസ്ഥാനം) മുഖ്യ പ്ര
സൂപ്പർഹിറ്റുകളുടെ സ്വർഗചിത്ര അപ്പച്ചൻ
മലയോരത്തെ കർഷക കുടുംബത്തിൽ നിന്നെത്തി മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളുടെ മ
കളിക്കളത്തിലെ ത്രില്ലുമായി പുളിമൂട്ടിൽ സിൽക്ക്സ് സാരഥി ഔസേപ്പ് ജോൺ
നിറപുഞ്ചിരിയുമായി ആരെയും സമീപിക്കുന്ന പ്രകൃതം. മധുരഭാഷണവും ഹൃദ്യമായ പെരുമാ
യുഎഇയിൽ നട്ടുവളർന്ന് ഇന്ന് വിവിധ രാഷ്ട്രങ്ങളിലൂടെ ജെആൻഡ്ജെ ഗ്രൂപ്പ്
ഷാർജയിലെ വ്യവസായമേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരുപിടി കന്പനികളുടെ ഉടമ
സ്നേഹം കൊണ്ടു കൊട്ടാരം നിർമിച്ച നോൾട്ട
സ്നേഹം കൊണ്ടു ഒരു കൊട്ടാരമുണ്ടാക്കിയ അഞ്ചു സഹോദരങ്ങൾ. തോമസ്, സിബി, ആന്റണി, മാത്യ
അധ്യാപനത്തിൽ നിന്ന് അറിവിന്റെ സംരംഭത്തിലേക്ക്
പുത്തൻ ജോലിസാധ്യതകളും അറിവിന്റെ പുതിയ മാനങ്ങളും കുരുന്നുകൾ ആർജിക്കുന്പോൾ
ലക്ഷ്വറിക്ക് പുതിയ നിർവചനവുമായി ബിൽടെക്
നിർമാണ മേഖലയിൽ ലക്ഷ്വറി എന്ന വാക്കിനു പുതിയ നിർവചനം നൽകുകയാണ് എറണാകുളം ആ
ആതുരശുശ്രൂഷയിൽ അറുപതിന്റെ നിറവ്; അനുപമ നേട്ടവുമായി കാരിത്താസ് ഹോസ്പിറ്റൽ
1962 ൽ കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിൽ, "നി
Latest News
കേജരിവാളിന്റെ ജാമ്യ ഹർജിയിൽ കോടതി വെള്ളിയാഴ്ച ഉത്തരവിറക്കും
"തെക്കേ ഇന്ത്യക്കാര് ആഫ്രിക്കക്കാരെ പോലെ, കിഴക്ക് ചൈനാക്കാരനെ പോലെ'; കോണ്ഗ്രസിനെ വെട്ടിലാക്കി സാം പിത്രോദ
റോഡ് പണിയിൽ അഴിമതി; കോൺട്രാക്ടർക്കും എഞ്ചിനിയർമാർക്കും തടവും പിഴയും
ആല്മരക്കൊമ്പ് പൊട്ടിവീണ് അപകടം; ചികിത്സയിലായിരുന്ന ടാക്സി ഡ്രൈവര് മരിച്ചു
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം; നേരിയ കുറവ്
Latest News
കേജരിവാളിന്റെ ജാമ്യ ഹർജിയിൽ കോടതി വെള്ളിയാഴ്ച ഉത്തരവിറക്കും
"തെക്കേ ഇന്ത്യക്കാര് ആഫ്രിക്കക്കാരെ പോലെ, കിഴക്ക് ചൈനാക്കാരനെ പോലെ'; കോണ്ഗ്രസിനെ വെട്ടിലാക്കി സാം പിത്രോദ
റോഡ് പണിയിൽ അഴിമതി; കോൺട്രാക്ടർക്കും എഞ്ചിനിയർമാർക്കും തടവും പിഴയും
ആല്മരക്കൊമ്പ് പൊട്ടിവീണ് അപകടം; ചികിത്സയിലായിരുന്ന ടാക്സി ഡ്രൈവര് മരിച്ചു
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം; നേരിയ കുറവ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top