സ്നേഹം കൊണ്ടു ഒരു കൊട്ടാരമുണ്ടാക്കിയ അഞ്ചു സഹോദരങ്ങൾ. തോമസ്, സിബി, ആന്റണി, മാത്യു, ബാബു എന്നിവരായിരുന്നു അവർ. കർഷകനായ പിതാവ് പഠിപ്പിച്ച സഹോദരസ്നേഹവും ഒത്തൊരുമയും സ്വന്തം ജീവിതത്തിലും കാണിച്ചപ്പോൾ സഹോദരങ്ങൾ ചേർന്നു ഒരുക്കിയ ബിസിനസ് വളർന്നു പന്തലിക്കുകയായിരുന്നു. 1986ൽ ഒരുമയോടെ അവരെടുത്ത തീരുമാനങ്ങൾ ചരിത്രമാവുകയായിരുന്നു.
വിതരണ മേഖലയിൽ തുടങ്ങിയ ബിസിനസ് ഇന്ന് വിദേശ രാജ്യങ്ങളിലടക്കം വിപണി കീഴടക്കിയപ്പോൾ ചങ്ങനാശേരി കൊട്ടാരം വീട്ടിലെ സഹോദരങ്ങൾ മലയാളികൾക്കാകെ അഭിമാനമാകുകയായിരുന്നു. സ്നേഹമുള്ള വാസസ്ഥലം കൊട്ടാരമാകുമെന്നു ജീവിതം കൊണ്ടു അവർ എഴുതി ചേർത്തു. അവരുടെ വീട് കൊട്ടാരമെന്നാണെങ്കിൽ അവർ സ്നേഹം കൊണ്ടു കെട്ടിയുയർത്തിയ ബിസിനസും കൊട്ടാരമാകുകയായിരുന്നു.
ഗുണമേന്മയിലൂടെ സ്വന്തം ഇരിപ്പിടം കീഴടക്കിയ ആ ബ്രാൻഡിെന്റ പേരാണ് നോൾട്ട. അവരുടെ സ്നേഹത്തിന്റെ, കൂട്ടായ്മയുടെ വിജയമാണ് നോൾട്ട. ബിസിനസിൽ ഗുണമേന്മയ്ക്കാണ് പ്രാധാന്യമെന്നു നോൾട്ട കാണിച്ചു തരുന്നു. അതു കേരളം ഏറ്റെടുത്തതോടെ വീടു വീടാന്തരം നോൾട്ട എന്ന സ്ഥിതിയായി. അതു അടുക്കളയിൽ നിന്നും ഉയരുന്ന അടുക്കളവിപ്ലവം മാത്രമല്ല, വിശ്വാസ്യതയുടെ ഉറപ്പുമാണ്.
അഞ്ചു സഹോദരന്മാരുടെ നേതൃത്വത്തിലാണ് നോൾട്ടയുടെ കുതിപ്പ്. നോൺസ്റ്റിക് കളക്ഷനുകൾ, ഗ്യാസ് സ്റ്റൗവ്, ഓപൽവെയർ, പ്രഷർ കുക്കറുകൾ, സെറാമിക് കളക്ഷനുകൾ, കിച്ചൻവെയർ കളക്ഷനുകൾ, സ്റ്റെയ്ൻലെസ് സ്റ്റീൽ കളക്ഷനുകൾ എന്നിങ്ങനെ വിപുലമായ ഉൽപന്നശേഖരവുമായി നോൾട്ട മുന്നേറ്റം തുടരുകയാണ്.
കൊട്ടാരം കെട്ടിയ സഹോദരങ്ങൾ
കർഷകനായ പിതാവും സഹോദരൻ മാത്യുവും ചേർന്നാണ് അക്കാലത്ത് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നത്. സഹോദരന്മാരുടെ ഒരുമയോടെയുള്ള പ്രവർത്തനശൈലി തുടർന്നുവന്ന തലമുറയും സ്വീകരിച്ചു. അവർ ഒരുമിച്ചുചേർന്ന് വിപണിയിൽ സൃഷ്ടിച്ച വിജയം വിസ്മയകരമാണ്.
ഓരോ സഹോദരങ്ങളും കമ്പനിയുടെ വിവിധ മേഖലകൾക്ക് ചുക്കാൻപിടിക്കുന്നു. മൂത്ത സഹോദരൻ തോമസ് ഫിനാൻസ് സംബന്ധമായ കാര്യങ്ങൾ നോക്കിനടത്തുന്നത്. രണ്ടാമൻ സിബി അഡ്മിനിസ്ട്രേഷനും നിയന്ത്രണവും ഏകോപിപ്പിക്കുന്നു, ആന്റണി മാർക്കറ്റിംഗ്, സോഴ്സിംഗ് എന്നിവയിലാണ് ശ്രദ്ധിക്കുന്നത്. മാത്യു കേരളത്തിന്റെ ഉത്തരമേഖലയുടെ ചുമതലയും ബാബു ദക്ഷിണ മേഖലയുടെ നിയന്ത്രണവും വഹിക്കുന്നു.
വിതരണ കമ്പനിയായി സ്ഥാപനത്തിന് തുടക്കമിടുമ്പോൾ ഇളയ മൂന്നു സഹോദരങ്ങളായിരുന്നു ചുക്കാൻപിടിച്ചിരുന്നത്. അന്നും ചാലകശക്തിയായി ജ്യേഷ്ഠസഹോദരന്മാർ ഒപ്പമുണ്ടായിരുന്നു. അക്കാലത്ത് മൂത്ത സഹോദരൻ തോമസ് ഫെഡറൽ ബാങ്കിലും സിബി സൗദി അറേബ്യയിലും ജോലി ചെയ്യുകയായിരുന്നു.
പിന്നീട് അവരും കമ്പനിയുടെ ഭാഗമായി മാറി. കൂടാതെ, തങ്ങളുടെ അടുത്ത തലമുറയും കമ്പനിയിലേക്ക് എത്തിയെന്ന് അഭിമാനത്തോടെ അവർ പറയുന്നു. കുടുംബത്തിന്റെ കാർഷിക പാരമ്പര്യവും ഇതോടൊപ്പം പിന്തുടരുന്നുണ്ട്. മുണ്ടക്കയത്തും കോതമംഗലത്തും വയനാടും പ്ലാന്റേഷനുണ്ട്.
വളർച്ചയുടെ പടവുകൾ
പല കമ്പനികളുടെയും ഉൽപന്നങ്ങൾ വിതരണം ചെയ്തുകൊണ്ടായിരുന്നു കൊട്ടാരം വീട്ടിലെ സഹോദരന്മാരുടെ തുടക്കം. ഇന്ത്യയിലെ മികച്ച ബ്രാൻഡുകളാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ എന്നും ഇങ്ങനെ മറ്റു കമ്പനികളുടെ സാധനം ചുമന്നാൽ മതിയോ എന്ന ചിന്തയിൽ നിന്നുമാണ് സ്വന്തം ബ്രാൻഡ് ഉയരുന്നത്. പിന്നീട് അതിനുള്ള പരിശ്രമത്തിന്റെ നാളുകളായിരുന്നു. കുക്കിംഗ് ആവശ്യകതകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തിലേക്ക് അവരുടെ ചിന്തകൾ കടന്നു പോയി.
നോൾട്ടയുടെ തുടക്കകാലത്ത് ഇറക്കുമതി ഉൽപന്നങ്ങളുടെ കളക്ഷനായിരുന്നു പ്രധാനം. മാറ്റങ്ങൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് മേക് ഇൻ ഇന്ത്യയുടെ ആശയംകൂടി ഉൾക്കൊണ്ട് നോൾട്ടയുടെ 70 ശതമാനം പ്രോഡക്ടുകളും ഇപ്പോൾ ഇന്ത്യയിൽ നിർമിക്കുന്നതാണ്. പ്രഷർകുക്കർ, ഗ്യാസ് സ്റ്റൗ പോലുള്ളവ ബംഗളൂരു ഫാക്ടറിയിലാണ് നിർമിക്കുന്നത്. ക്രോക്കറി, ഗ്ലാസ് ഉൽപന്നങ്ങൾ ജയ്പുർ യൂണിറ്റിലും. കുറച്ച് പ്രോഡക്ടുകൾ യുഎഇയിൽനിന്ന് എത്തിക്കുന്നുണ്ട്. ചൈനീസ് പ്രോഡക്ടുകളെ ആശ്രയിക്കുന്നത് വളരെയധികം കുറച്ചു.
നോ അതർ ഓൾട്ടർനേറ്റിവ്
"നോൾട്ട’ എന്ന പേരിന് പിന്നിലുമുണ്ട് ഒരു കഥ. നോ അതർ ഓൾട്ടർനേറ്റിവ് എന്ന വാചകത്തിൽ നിന്നുമാണ് നോൾട്ട വിരിഞ്ഞത്. പരസ്യ ഏജൻസികൾ വഴി പല പേരുകളും തേടിയെങ്കിലും ഒന്നും ശരിയായില്ല. അവസാനം ഒരു പ്രസംഗത്തിൽ നിന്നുമാണ് നോ അതർ ഓൾട്ടർനേറ്റീവ് കിട്ടുന്നത്. ഇതിൽനിന്നും ഒരുക്കിയെടുത്ത പേരാണ് നോൾട്ട. അതിന് വലിയ സ്വീകാര്യത ലഭിച്ചു.
നോൾട്ട എന്ന പേര് കേൾക്കുമ്പോൾ ഏതു മലയാളിക്കും ഒപ്പം ഒരുപിടി വാചകങ്ങൾ കൂടെ മനസ്സിലെത്തും. ’നോൾട്ട വന്നതോടെ അടുക്കള ഒരു കൊട്ടാരമായി’ എന്നതിൽ തുടങ്ങി ’വീടു വീടാകാൻ നോൾട്ട വീടു വീടാന്തരം നോൾട്ട’ വരെ എത്തിനിൽക്കുന്ന സുപരിചിതമായ വാക്യങ്ങൾ. ഇത് വിജയത്തിന് വേഗം വർധിപ്പിച്ചു. അതോടൊപ്പം പ്രോഡക്ടിന്റെ എണ്ണവും വർധിച്ചു.
ഉൽപന്നങ്ങളുടെ നിര വിപുലീകരിച്ചപ്പോൾ അടുക്കള ഒരു കൊട്ടാരമായി എന്ന വാക്യം അടുക്കളയിൽ മാത്രം ഒതുങ്ങുന്നു എന്ന തോന്നൽ ജനിപ്പിച്ചു. ഇതോടെയാണ് ’വെക്കാനും നോൾട്ട വിളമ്പാനും നോൾട്ട’ എന്ന ടാഗ്ലൈൻ സ്വീകരിച്ചത്. അങ്ങനെ അടുക്കള മുതൽ ഊണുമേശവരെയെത്താൻ കഴിഞ്ഞു.
ബ്രാൻഡിന്റെ സ്പേസ് വളർന്നതോടെ അത് കൂടുതൽ വിശാലമാക്കേണ്ടിവന്നു. അങ്ങനെയാണ് "വീടു വീടാകാൻ നോൾട്ട വീടു വീടാന്തരം നോൾട്ട’ എന്നതിലേക്ക് എത്തിയത്. ഇന്ന് തങ്ങൾ പ്രതിനിധാനം ചെയ്യുന്ന വിപണിയുടെ 25 മുതൽ 30 ശതമാനം വരെ പിടിച്ചെടുക്കാൻ ഇവർക്ക് കഴിഞ്ഞു.
വിശ്വാസ്യത
ബിസിനസ് വളരണമെങ്കിൽ വിശാസ്യതയും ഗുണമേന്മയും ആത്മാർഥതയും അത്യാവശ്യമാണ്. ഇന്നു കൊട്ടാരത്തിലെ സഹോദരങ്ങൾക്കും അവരുടെ ബിസിനസിനും ഇതു നൽകാൻ സാധിക്കുന്നു. 1500ഓളം ഡീലർമാരിൽ ഭൂരിഭാഗം പേരെയും പേരുചൊല്ലി വിളിക്കാവുന്നത്ര ബന്ധം തങ്ങൾ ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്ന് ആന്റണി കൊട്ടാരം പറയുന്നു.
കോവിഡ് കാലത്തിനുമുമ്പ് വരെ ഇവരിൽ നല്ലൊരു പങ്ക് ആളുകളുടെയടുത്തും വർഷത്തിൽ ഒരിക്കലെങ്കിലും നേരിട്ട് താൻതന്നെ സന്ദർശനം നടത്താറുണ്ടായിരുന്നു. സ്ഥാപനം തുടങ്ങുന്നതിനുമുമ്പ് മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്തിരുന്നതിന്റെ അനുഭവങ്ങൾ ഇവിടെ പ്രയോജനപ്പെടുത്താനായെന്ന് ആന്റണി പറഞ്ഞു.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ഓരോ സ്ട്രീറ്റിലെയും ഡീലർമാരുടെ പേര് മനഃപാഠമായിരുന്നു തനിക്ക്. അങ്ങനെ ബന്ധം നിലനിർത്താൻ കഴിഞ്ഞതുകൊണ്ടാണ് ഇപ്പോഴും അവർ ഒപ്പം നിൽക്കുന്നത്. അത് വ്യക്തിബന്ധങ്ങൾകൊണ്ട് രൂപപ്പെടുത്തിയതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഒരു ഓർഡർ സ്വീകരിച്ചാൽ 24 മണിക്കൂറിനുള്ളിൽ അത് വ്യാപാരികളുടെ കൈയിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞു. മുന്നിൽ മത്സരിച്ചിരുന്ന വമ്പൻ ബ്രാൻഡുകളെ പിന്തള്ളിയത് തങ്ങളുടെ ലഭ്യത വർധിപ്പിച്ചതിലൂടെയാണ്. അത് ഡീലർമാരുമായുള്ള ബന്ധംകൊണ്ട് ഉണ്ടാക്കിയതാണ്. അതിനാൽ സൗത്ത് ഇന്ത്യയിൽ എല്ലായിടത്തും എത്താൻ കഴിഞ്ഞു. ഗൾഫ് രാജ്യങ്ങളിലും സ്വന്തമായ സ്ഥാനമുറപ്പിച്ചു. കേരളത്തിൽ ശക്തമായ സാന്നിധ്യമായി മാറി.
ഏതു മേഖലയിലേക്ക് ഇറങ്ങുമ്പോഴും ഉൽപന്നത്തിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് മനസിലാക്കുകയാണ് പ്രധാനം.
കോവിഡ് കാലം
കോവിഡ് കാലം വീടുകളിലെ അടുക്കളകളെ കൂടുതൽ സജീവമാക്കി എന്നത് ഗുണകരമായ മാറ്റമാണ്. എല്ലാവരും സ്വന്തമായി പാചകം ചെയ്യുന്നതിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഹോട്ടൽ ഭക്ഷണം വീട്ടിലെത്തിച്ച് കഴിച്ചിരുന്ന രീതിക്ക് മാറ്റം വന്നതോടെ ഡൈനിംഗ് ടേബിൾ സജീവമായി. സാമൂഹികപരമായി ഇത് നല്ല ലക്ഷണമാണ്.
വ്യവസായപരമായി തങ്ങൾക്കും ഇത് അനുകൂലമാണ്. പാചകത്തിന് പ്രാധാന്യമേറുമ്പോൾ പാത്രങ്ങൾക്കും മറ്റ് ഉപകരണങ്ങൾക്കും ജനം പ്രാധാന്യം നൽകും. അങ്ങനെ നോൾട്ട വീടുവീടാന്തരം നോൾട്ടയായി മാറുകയാണ്.