Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സൂപ്പർഹിറ്റുകളുടെ സ്വർഗചിത്ര അപ്പച്ചൻ
മലയോരത്തെ കർഷക കുടുംബത്തിൽ നിന്നെത്തി മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളുടെ മണിച്ചിത്രത്താഴ് തുറന്ന നിർമാതാവാണ് സ്വർഗചിത്ര അപ്പച്ചൻ . സിനിമാ പോസ്റ്ററിൽ സ്വർഗചിത്ര എന്ന പേര് കണ്ടാൽ പടം സൂപ്പർ ഹിറ്റാകുമെന്ന പ്രേക്ഷക വിധിയെഴുത്തിന് അപ്പച്ചൻ അന്നും ഇന്നും മങ്ങലേൽപ്പിച്ചിട്ടില്ല.
മണിച്ചിത്രത്താഴിലൂടെ രാഷ്ട്രപതിയിൽ നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയതും 405 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച ’ഗോഡ്ഫാദർ ’ രചിച്ച റിക്കാർഡുമെല്ലാം മലയാള സിനിമാ ചരിത്രത്തിൽ സുവർണ ലിപികളിൽ ഇപ്പോഴും തിളങ്ങുന്നുണ്ട്. മൂന്നരപതിറ്റാണ്ട് മുമ്പ് വെള്ളിവെളിച്ചത്തിൽ തെളിഞ്ഞു വന്ന അപ്പച്ചന്റെ പേര് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സ്ക്രീനിലെത്തുകയാണ്. മറ്റൊരു ചരിത്രം രചിക്കാൻ ...
കേരളം കണ്ട ഏറ്റവും വലിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ സിബിഐ ഡയറിറിപ്പിലെ സേതുരാമയ്യരുടെ കൈപിടിച്ചാണ് സിനിമയിലേക്കുള്ള അപ്പച്ചന്റെ രണ്ടാംവരവ്. സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗവുമായി... സ്വർഗചിത്രയിലൂടെ മറ്റൊരു സൂപ്പർഹിറ്റിനായി മലയാളി കാത്തിരിക്കുമ്പോൾ ലോക്ക്ഡൗൺ വിരസതകളൊന്നുമില്ലാതെ കോഴിക്കോട്ടെ സ്വന്തം വീട്ടിലിരുന്നു അപ്പച്ചൻ മനസ് തുറക്കുന്നു...
തിരക്കഥയിലില്ലാത്ത ഫ്ളാഷ്ബാക്ക്
കോഴിക്കോട്ടെ മലയോരഗ്രാമമായ പുതുപ്പാടിയിലെ ജയ തിയറ്ററിൽ നിന്നാണ് പിണക്കാട് പി.ഡി. ഏബ്രഹാമെന്ന ഇന്നത്തെ സ്വർഗചിത്ര അപ്പച്ചന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പതിവായി സിനിമകൾ കാണാറുണ്ടായിരുന്നു. കാർഷിക മേഖലയിലെ ജോലിയെല്ലാം കഴിഞ്ഞാണ് സിനിമ കാണാൻ പോവാറുള്ളത്. അതിനാൽ വീട്ടുകാർക്കും എതിർപ്പുണ്ടായിരുന്നില്ല.
സിനിമയോടുള്ള പ്രണയം ഓരോ വർഷം കഴിയും തോറും കൂടി വന്നു. 22 വയസായപ്പോഴേക്കും സിനിമ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. വിവാഹിതനായതിന് ശേഷം പുതുപ്പാടിയിൽ നിന്ന് ഞായറാഴ്ചകളിൽ പതിവായി കോഴിക്കോടെത്തിയായിരുന്നു പുതിയ സിനിമകൾ കണ്ടിരുന്നത്. ഒരു ദിവസം മൂന്ന് സിനിമകൾ വരെ കണ്ടശേഷമായിരുന്നു തിരിച്ചുപോക്ക്.
അക്കാലത്താണ് ഒരു സിനിമ നിർമിക്കണമെന്ന മോഹമുണ്ടായത്. നിർമാതാവാകാൻ വേണ്ടി മാത്രം അക്കാലത്ത് പണം സമ്പാദിച്ചു തുടങ്ങി. പണമുണ്ടാക്കുമ്പോഴും മനസിൽ നിറഞ്ഞു നിന്നത് ഫാസിൽ എന്ന സംവിധായകന്റെ മുഖം മാത്രമായിരുന്നു. കർഷക കുടുംബമായതിനാൽ മകൻ സിനിമാക്കാരനാവുന്നതിൽ വീട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം ഉത്കണ്ഠയും എതിർപ്പുമുണ്ടായിരുന്നു. ഒടുവിൽ നിർമാതാവാകാനുള്ള ആദ്യ യാത്ര ആരംഭിച്ചു. കോഴിക്കോട് നിന്നും ആലപ്പുഴയിലേക്ക് ...
ഫാസിൽ എന്ന "സ്കൂൾ’
നിർമാതാവാകൻ പണം സമ്പാദിച്ചെങ്കിലും എങ്ങനെ സിനിമ നിർമിക്കാമെന്നത് പോലും അക്കാലത്ത് അറിയില്ലായിരുന്നു. അന്ന് മനസിലുണ്ടായിരുന്നത് ഫാസിലെന്ന സംവിധായകൻ മാത്രമായിരുന്നു. വായിച്ച ചില ഫിലിം മാഗസിനിൽ നിന്ന് ഫാസിലിന്റെ വീട് ആലപ്പുഴയിലാണെന്ന് മനസിലാക്കി. ഒടുവിൽ കോഴിക്കോട് നിന്ന് ആലപ്പുഴയിലേക്കുള്ള കെഎസ്ആർടിസി ബസ് കയറി.
ആദ്യമായാണ് സിനിമാലോകത്തെ ഒരാളെ നേരിൽ കാണാൻ പോവുന്നത്. ആശങ്കയില്ലാതെ ആത്മവിശ്വാസത്തിന്റെ പുറത്ത് ഫാസിലിന്റെ വീട്ടിൽ എത്തി. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമ കഴിഞ്ഞിരിക്കുകയായിരുന്നു ഫാസിൽ. ആവശ്യം അറിഞ്ഞയുടൻ അദ്ദേഹം നടക്കില്ലെന്നും രണ്ടുവർഷം കഴിഞ്ഞ് നോക്കാമെന്നും പറഞ്ഞു.
ആഴ്ചകൾ കഴിഞ്ഞ് വീണ്ടും കാണാൻ പോയി. ആദ്യകൂടിക്കാഴ്ചയുടെ പരിചയമുള്ളതിനാൽ അപരിചിതത്വം മാറി. അന്ന് ഒരു ചായയെല്ലാം കിട്ടി. രണ്ട് മൂന്ന് സിനിമകൾ കൂടി കഴിഞ്ഞ് നമുക്ക് നോക്കാമെന്നായി ഫാസിൽ. മാസങ്ങൾക്ക് ശേഷം വീണ്ടും ഫാസിലിനെ സമീപിച്ചു. എന്നാൽ ഫലമുണ്ടായില്ല. ആ സന്ദർശനത്തിൽ ഫാസിലിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു.
സിനിമയോടുള്ള പ്രിയം നേരിട്ട് മനസിലാക്കിയ ഫാസിൽ കഥയെ കുറിച്ചും നായകനെ കുറിച്ചുമെല്ലാം ചോദിച്ചു. കഥയൊന്നും തന്റെ കൈവശമില്ലെന്നും അതെല്ലാം സാർ തീരുമാനിച്ചാൽ മതിയെന്നും പറഞ്ഞു. നായകനെക്കുറിച്ച് അന്ന് മനസിലൊരു സങ്കൽപ്പമുണ്ടായിരുന്നു. അതിനാൽ മമ്മൂട്ടി മതിയെന്ന് പറഞ്ഞു.
ഇതെല്ലാം കേട്ടെങ്കിലും ഫാസിൽ ഉറപ്പു പറഞ്ഞിരുന്നില്ല. ഓരോ സന്ദർശനവും ഫാസിലിന്റെ പിതാവ് കാണുന്നുണ്ടായിരുന്നു. "മലബാറിൽ നിന്ന് എത്ര തവണയായി അപ്പച്ചൻ വരുന്നു... നിനക്ക് ഒരു സിനിമ ചെയ്ത് കൊടുത്തൂടേ’ എന്ന ഫാസിലിന്റെ പിതാവിന്റെ ചോദ്യത്തിന് മുന്നിൽ മലയാളത്തിന് പുതിയൊരു നിർമാതാവിനെയാണ് ലഭിച്ചത്.
സ്വർഗചിത്രയുടെ ഉദയം
ഫാസിൽ സിനിമ സംവിധാനം ചെയ്തു തരാമെന്ന് പറഞ്ഞതോടെ ഒരു ബാനറിനെ കുറിച്ചായി ചിന്ത. ഞാനൊരു അടിയുറച്ച ഈശ്വരവിശ്വാസിയാണ്. അതിനാൽ മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. ദിനവും ഞാൻ ചൊല്ലുന്ന ’സ്വർഗസ്ഥനായ പിതാവെന്ന’ പ്രാർഥനയുടെ ആദ്യത്തെ അക്ഷരൾ "സ്വർഗ’യും ചലച്ചിത്രമെന്നതിന്റെ അവസാന അക്ഷരങ്ങൾ "ചിത്ര’യും ചേർത്ത് സ്വർഗചിത്ര എന്ന ബാനർ പേര് നൽകുകയായിരുന്നു. പൂവിന് പുതിയ പൂന്തെന്നലായിരുന്നു ആദ്യ സിനിമ.
1986 ൽ സിനിമ പുറത്തിറങ്ങിയെങ്കിലും പടം സാമ്പത്തികമായി പരാജയമായിരുന്നു. ഓണത്തിനായിരുന്നു റിലീസ്. 16 ലക്ഷം രൂപയായിരുന്നു ചെലവ്. അന്ന് മമ്മൂട്ടിയുടെ അഞ്ച് സിനികളായിരുന്നു ഇതിനൊപ്പം റിലീസ് ചെയ്തത്. ആവനാഴി മാത്രം സൂപ്പർഹിറ്റായി. ആദ്യ സിനിമ തന്നെ നഷ്ടം സംഭവിച്ചതിനാൽ അടുത്ത സിനിമ അപ്പച്ചൻ തന്നെ നിർമിക്കട്ടെയെന്ന് മമ്മൂട്ടി, ഫാസിലിനോട് പറഞ്ഞു.
1987 ൽ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമ കൂടി അപ്പച്ചന്റെ നിർമാണത്തിൽ പിറന്നു. പടം ഹിറ്റായി മാറുകയും ചെയ്തു. ആദ്യ സിനിമയുണ്ടാക്കിയ നഷ്ടം രണ്ടാമത്തെ സിനിമയിലൂടെ അപ്പച്ചന് നികത്താനായി. ഫാസിലിനൊപ്പം സിനിമ ചെയ്തതോടെ വലിയൊരനുഭവമാണ് നേടാനായത്.
സിദ്ദീഖും ലാലുമെല്ലാം അക്കാലത്ത് ഫാസിലിന്റെ അസിസ്റ്റന്റുകളായിരുന്നു. ഞങ്ങളെല്ലാവരും ഒരുമിച്ചാണ് ഫാസിലെന്ന സ്കൂളിൽ നിന്ന് സിനിമയെ കുറിച്ച് പഠിച്ചു തുടങ്ങിയത്. രണ്ട് സിനിമകൾ കഴിഞ്ഞതോടെ മൂന്നാമത്തെ സിനിമ തന്റെ ശിഷ്യരായ സിദ്ദീഖിനും ലാലിനുമൊപ്പം ചെയ്യാൻ ഫാസിൽ ആവശ്യപ്പെട്ടു. അപ്രകാരമായിരുന്നു റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ ചെയ്തത്.
സിനിമ ഹിറ്റാണെങ്കിലും വിതരണ കമ്പനി സ്വന്തമായി ഇല്ലാത്തതിനാൽ കൂടുതൽ ലാഭം ലഭിച്ചില്ല. അങ്ങനെയാണ് പുതിയ വിതരണ കമ്പനി കൂടി ആരംഭിക്കാൻ തീരുമാനിച്ചത്. കഥ കേട്ടും വേണ്ട മാറ്റങ്ങൾ നിർദേശിച്ചും കഥാപാത്രങ്ങളെ കണ്ടെത്തിയുമെല്ലാം അപ്പച്ചൻ ഒടുവിൽ മലയാളത്തിലെ ഹിറ്റ്മേക്കർ പദവിയിലെത്തി.
പിന്നീട് എന്റെ സൂര്യപുത്രിക്ക് (1991), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി(1992), മണിച്ചിത്രത്താഴ് (1993), അനിയത്തിപ്രാവ്(1997), ഫ്രണ്ട്സ് (തമിഴ്2001), മാ ബാപ്പു ബൊമ്മാക്കു പെല്ലിന്റെ (തെലുങ്ക് 2003), വേഷം(2004), അഴകിയ തമിഴ്മകൻ (തമിഴ്2007) എന്നീ ചിത്രങ്ങൾ നിർമിച്ചു. ഇതിനു പുറമേ 26 ചിത്രങ്ങൾ സ്വർഗചിത്ര വിതരണം ചെയ്യുകയും ചെയ്തു.
വർഷം പതിനാറ്, ഇൻ ഹരിഹർ നഗർ, പപ്പയുടെ സ്വന്തം അപ്പൂസ്, കാബൂളിവാല, മാനത്തെ വെള്ളിത്തേര്, നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, ആറാം തമ്പുരാൻ , ചന്ദ്രലേഖ, ഉസ്താദ്, രാവണ പ്രഭു, സേതുരാമയ്യർ സിബിഐ, വെട്ടം, രാപ്പകൽ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങൾ സ്വർഗചിത്രയിലൂടെയാണ് വിതരണം ചെയ്തത്.
തമിഴകത്തിന്റെ പ്രിയ നിർമാതാവ്
1997ലാണ് അനിയത്തിപ്രാവ് റിലീസ് ചെയ്യുന്നത്. സിനിമ വൻ വിജയമായതോടെ തമിഴിലേക്ക് റീമേക്ക് ചെയ്യാൻ തീരുമാനമായി. മലയാളത്തിൽ നിർമിച്ചത് താനാണെങ്കിലും തമിഴിൽ സംഗിലി മുരുകനായിരുന്നു നിർമാതാവ്. സംവിധാനം ഫാസിൽ തന്നെ. കാതലുക്ക് മര്യാദയെന്നായിരുന്നു ചിത്രത്തിന്റെ പേര്.
എറണാകുളത്ത് ഷൂട്ട് നടക്കുന്ന സമയത്ത് ഞാൻ ലൊക്കേഷനിലെ സ്ഥിരം സന്ദർശകനായി. ഇളയദളപതി വിജയ്യുമായി അവിടെ വച്ചാണ് പരിചയപ്പെടുന്നത്. ഞാൻ എന്റെ തമിഴ്സിനിമാ സ്വപ്നം വിജയ്യോട് പറഞ്ഞു. നമുക്കൊരു സിനിമ ചെയ്യാമെന്നും മലയാളത്തിൽ ഹിറ്റായ ഒരു സിനിമ കൊണ്ടുവന്നാൽ അത് നമുക്ക് തമിഴിൽ റീമേക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം ഫ്രണ്ട്സിന്റെ കഥയുമായാണ് ഞാൻ വിജയ്യുടെ അടുത്തെത്തുന്നത്. ചെന്നുകണ്ട് കഥപറഞ്ഞതും വിജയ്ക്ക് ഇഷ്ടമായി. സിദ്ധിഖ് തന്നെയായിരുന്നു സംവിധാനം. ജയറാമിന്റെ വേഷത്തിൽ വിജയ്യെ കാസ്റ്റ് ചെയ്തു. അന്ന് വിജയ് ഒരു സിനിമയ്ക്ക് വാങ്ങുന്നത് മൂന്നു കോടിയാണ്. എന്നാൽ എന്നോടുള്ള ബഹുമാനവും അനിയത്തിപ്രാവിന്റെ തമിഴ്നാട്ടിലെ വൻവിജയവും തുടർന്ന് താരമൂല്യം നേടാനായതുമെല്ലാം പരിഗണിച്ച് പ്രതിഫലം രണ്ടുകോടി മതിയെന്നും വിജയ് പറഞ്ഞു.
ശ്രീനിവാസൻ ചെയ്ത റോളിലേയ്ക്ക് രമേശ് ഖന്നയുമെത്തി. എന്നാൽ മുകേഷ് ചെയ്ത ചന്തുവിന്റെ വേഷം ചെയ്യാൻ ആളായില്ല. അപ്പോഴാണ് സീനിയർ എഡിറ്ററായ ശേഖർ, സൂര്യയെ കുറിച്ച് പറയുന്നത്. തമിഴിലെ പ്രശസ്ത അഭിനേതാവായ ശിവകുമാറിന്റെ മകനായ സൂര്യ അന്ന് ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. അത് വൻ പരാജയമായിരുന്നു. അതിനാൽ ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് സൂര്യയെ കാണാനായി പോകുന്നത്.
ഞങ്ങൾ ആവശ്യം പറഞ്ഞപ്പോൾ സൂര്യയുടെ പിതാവ് നിരസിക്കുകയായിരുന്നു. എന്നാൽ പിറ്റേന്ന് വൈകുന്നേരം നാലുമണിയായപ്പോൾ എന്റെ ഫ്ളാറ്റിലേക്ക് അഭിനയമോഹവുമായി സൂര്യ കയറിവന്നു. അപ്പോഴവിടെ ഞാനും ശേഖറും സിദ്ദിഖുമുണ്ടായിരുന്നു. താൻ സിനിമയിൽ അഭിനയിക്കാൻ തയാറാണെന്നായിരുന്നു സൂര്യയുടെ മറുപടി.
അന്ന് സൂര്യയ്ക്ക് ആ സിനിമയിൽ അഭിനയിക്കാൻ കൊടുത്ത പ്രതിഫലം വെറും അഞ്ചുലക്ഷം രൂപയാണ്. ഇന്ന് തമിഴ് സിനിമ നിയന്ത്രിക്കുന്ന രണ്ട് സൂപ്പർതാരങ്ങളാണ് വിജയും സൂര്യയും. തമിഴ്നാട്ടിലെ വമ്പൻ നിർമാതാക്കൾ എത്ര ശ്രമിച്ചിട്ടും അതിന് ശേഷം വിജയ്യേയും സൂര്യയേയും ഒരുമിച്ച് വെള്ളിത്തിരയിലെത്തിക്കാൻ സാധിച്ചിട്ടില്ല.
പിന്നീട് എ.ആർ. റഹ്മാന്റെ സംഗീത സംവിധാനത്തിലുള്ള ഒരു സിനിമ ചെയ്യാമെന്ന് വിജയ് എന്നോട് ആഗ്രഹം പ്രകടിപ്പിച്ചു. അതനുസരിച്ച് നിർമിച്ച സിനിമയാണ് അഴകിയ തമിഴ് മകൻ. അതിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റാണ്. ഓസ്കാർ വേദിയിൽ വരെ എ.ആർ. റഹ്മാൻ പാടിയ പാട്ട് എന്റെ സിനിമയിലെ "എല്ലാ പുകഴും ഒരുവൻ ഒരുവന്ക്ക്’ ആണ്. നാളിതുവരെയും വിജയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടും ഇതുതന്നെയാണ്.
റിക്കാർഡുകളുടെ വിജയ ശിൽപി
405 ദിവസം ഒരേ തിയറ്ററിൽ തുടർച്ചയായി പ്രദർശനം നടത്തിയെന്ന ചരിത്രമാണ് അപ്പച്ചന്റെ "ഗോഡ്ഫാദർ’നുള്ളത്. അതിന് കേരള സർക്കാറിന്റെ ജനപ്രീതിക്കും കലാമേന്മയ്ക്കുമുള്ള അവാർഡ് ലഭിച്ചു. 366 ദിവസം ഒരേ തിയറ്ററിൽ തുടർച്ചയായ പ്രദർശനങ്ങളുമായി മണിച്ചിത്രത്താഴും ചരിത്രത്തിന്റെ ഭാഗമായി.
ആ സിനിമയ്ക്ക് ജനപ്രീതിക്കും കലാമേന്മയ്ക്കുമുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. അതേ ഇനത്തിൽ ദേശീയ പുരസ്കാരവും നേടാനായി. ശോഭനയ്ക്ക് ഉർവശി അവാർഡും ഫാസിലിനും എനിക്കും ദേശീയ പുരസ്കാരവും ഈ സിനിമയിലൂടെ ലഭിച്ചു.
സിബിഐയിലൂടെയുള്ള രണ്ടാംവരവ്
മമ്മൂട്ടി നായകനായി ടി.എ. റസാഖിന്റെ രചനയിൽ വി.എം. വിനു സംവിധാനം ചെയ്ത വേഷം എന്ന സിനിമയായിരുന്നു മലയാളത്തിൽ അവസാനമായി നിർമിച്ചത്. ചിത്രീകരണം കഴിഞ്ഞ് മമ്മൂട്ടി പോകുമ്പോൾ അടുത്ത സിനിമയ്ക്കുള്ള അഡ്വാൻസ് നൽകിയിരുന്നു. രണ്ടു വർഷത്തിന് ശേഷം റസാഖും വിനുവും ബസ് കണ്ടക്ടർ സിനിമയുടെ കഥയുമായെത്തിയെങ്കിലും തിരക്കുകൾ കാരണം സിനിമ ചെയ്യാൻ സാധിച്ചില്ല. ഈ സിനിമ വൈശാഖ് രാജൻ നിർമിക്കട്ടെയെന്നും അപ്പച്ചന് പിന്നീട് ഞാൻ ഡേറ്റ് തരാമെന്നും മമ്മൂട്ടി പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം ഭാസ്കർ ദി റാസ്കൽ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് വീണ്ടും മമ്മൂട്ടി വിളിക്കുന്നത്. എസ്.എൻ. സ്വാമിയും കെ.മധുവും ഒപ്പമുണ്ടെന്നും സിബിഐയുടെ അഞ്ചാംഭാഗം ചെയ്യാൻ താത്പര്യമുണ്ടെന്നും അത് അപ്പച്ചൻ നിർമിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. അത് വഴി പഴയ അഡ്വാൻസിന്റെ കടം തീർക്കാമെന്നും മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. പറഞ്ഞത് മമ്മൂട്ടിയായതിനാൽ നിരസിക്കാനായില്ല. സിനിമ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.
സിബിഐ എത്തും; ഞെട്ടിക്കുന്ന കഥയുമായി
സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യർ ഇത്തവണ എത്തുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട കുറ്റാന്വേഷണവുമായാണ്. തിയറ്റർ വിട്ടിറങ്ങിയാലും സിനിമ ഉപേക്ഷിച്ചു പോരാൻ പ്രേക്ഷകർക്കാവില്ല. ദിവസങ്ങൾ ... ആഴ്ചകൾ ... മാസങ്ങൾ വരെ ഈ കഥയും കഥാപാത്രങ്ങളും മനസിൽ നിറഞ്ഞു നിൽക്കുന്നതായിരിക്കും.
ലോക്ക്ഡൗൺ പ്രതിസന്ധികൾക്കിടയിലും കഥയിലെ വ്യത്യസ്തതകൾ തന്നെയാണ് അപ്പച്ചനെ നിർമാതാവിന്റെ വേഷമിടാൻ പ്രേരിപ്പിച്ചത്. എസ്.എൻ. സ്വാമി തന്നെയാണ് കഥ എഴുതിയത്. കെ.മധുവാണ് സംവിധാനം. സിബിഐ അഞ്ചാംഭാഗം ഒരിക്കലും ഒടിടിയായി റിലീസ് ചെയ്യില്ല. അത് തിയറ്ററിലൂടെ മാത്രമേ പ്രേക്ഷകർക്ക് മുന്നിലെത്തുകയുള്ളൂ. ഫഹദ് ഫാസിലിനെ നായകനാക്കിയുള്ള മറ്റൊരു ചിത്രവും ചെയ്യാനുദ്ദേശിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിജയവഴിയിൽ വയനാട്ടുകാരൻ വ്യവസായി
ഉറപ്പുള്ള മനസാണ് കൈമുതൽ
യുവത്വത്തിന്റെ എല്ലാ പ്രസരിപ്പോടുംകൂടി വ
ജേക്കബ് മിറ്റത്താനിക്കൽ: പൈനാപ്പിളിന്റെ നാട്ടിൽ നിന്നൊരു നന്മമരം
എല്ലാക്കാലത്തും ഓർക്കാൻ പര്യാപ്തമായ നന്മകൾ സമ്മാനിക്കുന്നവർ വിരളമാണ്. ചില ജ
പെർഫെക്ട് ബിൽഡേഴ്സ്... എല്ലാം ഇവിടെ പെർഫെക്ടാണ്...
കെട്ടിടനിർമാണ രംഗത്തെ വേറിട്ട മുഖമായി തൃപ്പുണിത്തുറ പുതിയകാവ് കേന്ദ്രമായി പ്
ക്രാന്തദർശിയായ ഫാ. ജോസഫ് മേലോട്ടുകൊച്ചിയിൽ
ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാനാവില്ല ഫാ. ജോസഫ് മേലേട്ടുകൊച്ചിയിൽ എന്ന നാമധേ
ഉണ്ണിയേട്ടൻ: വിജയതീരമണിഞ്ഞ നാവികൻ
പെരിന്തൽമണ്ണയിലെ വ്യാപാരമേഖലയിൽ കഠിനാധ്വാനം കൊണ്ടും കർമോത്സുകത കൊണ്ടും വ്യ
നിർമാണമേഖലയിൽ തനതുവ്യക്തിമുദ്ര പതിപ്പിച്ച ബെന്നി കുറ്റിക്കണ്ടം
നിർമാണ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ചങ്ങനാശേരി കുറ്റിക
Man With The Midas Touch
Joy Alukkas started his first jewellery showroom in UAE in the year 1987, he has not looked back sin
മനുഷ്യസ്നേഹിയായ വികസന നായകൻ, അഡ്വ. തോമസ് ഉണ്ണിയാടൻ
പ്രവൃത്തികൾകൊണ്ട് പേര് അന്വർഥമാക്കിയ വ്യക്തിത്വം. കേരളത്തിന്റെ തനത് കലാരൂപ
എൻടിസി: സേവനത്തിനു നാട് നൽകിയ സൽപ്പേര്
ആറു പതിറ്റാണ്ടിനു മുമ്പ് തൃശൂരിനു സമാനമായ വ്യാപാര വാണിജ്യകേന്ദ്രമായിരുന്നു അ
വിദ്യാഭ്യാസരംഗത്തെ താരോദയം
ഉന്നത വിദ്യാഭ്യാസരംഗത്ത് തൃശൂർ ജില്ലയിലെന്നല്ല, മധ്യകേരളത്തിലെ തന്നെ താരോദയ
ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പര്യായമായി ലാവിഷ് ഇലക്ട്രിക്കൽസ്
തൃശൂരിന്റെ ബിസിനസ് പാരമ്പര്യത്തിന് തിലകക്കുറിയാണ് ലിങ്ക്ലൈൻസ് ഇലക്ട്രിക്ക
ലാറ്റക്സിലെ 'റോയൽ’ ടച്ച്...!
റോയൽ ലാറ്റക്സ്... റബർ മേഖലയിൽ രണ്ടു പതിറ്റാണ്ടു പിന്നിട്ട വിശ്വസ്തതയുടെ പേരാണ
അംഗീകാരത്തിന്റെ കൈയൊപ്പ് ചാർത്തി ലൂണാർ ഐസക്ക്
നാടോടുമ്പോൾ നടുവേ ഓടണമെന്ന ചൊല്ല് അന്വർത്ഥമാക്കിയ ക്രാന്തദർശിയായ സംരംഭകൻ.
പാരമ്പര്യമൂല്യങ്ങളും സത്യസന്ധതയും: കൊശമറ്റം ഫിനാൻസിന്റെ വിജയ സൂത്രവാക്യം
ജനങ്ങളിൽ ആഴത്തിൽ പതിഞ്ഞ വിശ്വാസം കൈമുതലും മൂലധനവുമാക്കി 171 വർഷത്തെ പാരമ്പ
മലയാളിയുടെ അരിവിചാരങ്ങളിലുണ്ട് മദേഴ്സ് റൈസും വർക്കി പീറ്ററും
അന്നവിചാരം മലയാളിക്കു മുന്നവിചാരം തന്നെയാണ്. ഭക്ഷണക്രമത്തിൽ അരിയും അരിയുത്
ഡോ. കെ. ജോസഫ് മനോജ്: കാരുണ്യവഴികളിലെ നക്ഷത്രം
"നമ്മെ നമ്മളാക്കുന്നതു സമൂഹമാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ആദ്യപ്രതിബദ്ധത സ
ടഫി: ഇന്റർലോക്കിട്ടു നേടിയ വിജയം
ബിസിനസിൽ നൂതന ആശയങ്ങൾക്കും അതിന്റെ വിജയകരമായ സാക്ഷാത്കാരത്തിനും മൂല്യമേറ
ഗ്രേസി തോമസ്: സ്ത്രീ സംരംഭകർക്ക് ആത്മവിശ്വാസത്തിന്റെ പാഠപുസ്തകം
കയ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്നു സംസ്ഥാനത്തെ മുൻനിര ഗാർമെന്റ്
ആത്മവിശ്വാസത്തോടെ ജോളി; വിജയപാതയിൽ ബ്ലാസ്റ്റ്ലൈൻ ഇന്ത്യ പ്രൈവറ്റ്ലിമിറ്റഡ്
വിവിധ രാജ്യങ്ങളിലുംഇന്ത്യയ്ക്കകത്തു വിവിധ സംസ്ഥാനങ്ങളിലുമായി പടർന്നു പന്തലി
പൊതുപ്രവർത്തനത്തിലെ പെൺപെരുമ
ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചശേഷം നാടിനും നാട്ടുകാർക്കും വേണ്ടി സേവനം
ജി.കെ അഥവാ ബിസിനസ് വിജയത്തിന്റെ പര്യായം
"ബിസിനസിൽ പ്രധാനം തിയറി മാത്രമല്ല; പ്രായോഗികമായ അറിവുകൂടി ആർജിച്ചശേഷമാണു
ജനങ്ങളുടെ സ്വീകാര്യത ഏറ്റുവാങ്ങി വിജയവഴിയിൽ ഐസിഎൽ ഫിൻകോർപ്പ്
കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ജനങ്ങളുടെ സ്വീകാര്യത ഏറ്റുവാങ്ങി വിജയവഴിയിൽ ഐസിഎ
വിജയത്തിന്റെ പടവുകൾ കയറി സ്പിന്നർ
1992ൽ തൃശൂർ അത്താണിയിൽ പി.ജെ. ജോർജുകുട്ടി, പീജെ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം തുടങ്
പ്രജ്യോതി നികേതൻ കോളേജിന്റെ രജത ജൂബിലി 2020 മുതൽ ആഘോഷങ്ങൾ
""പ്രജ്യോതി നികേതൻ’’ (പ്ര = മുഖ്യം, ജ്യോതി = പ്രകാശം, നികേതൻ = ആസ്ഥാനം) മുഖ്യ പ്ര
കളിക്കളത്തിലെ ത്രില്ലുമായി പുളിമൂട്ടിൽ സിൽക്ക്സ് സാരഥി ഔസേപ്പ് ജോൺ
നിറപുഞ്ചിരിയുമായി ആരെയും സമീപിക്കുന്ന പ്രകൃതം. മധുരഭാഷണവും ഹൃദ്യമായ പെരുമാ
യുഎഇയിൽ നട്ടുവളർന്ന് ഇന്ന് വിവിധ രാഷ്ട്രങ്ങളിലൂടെ ജെആൻഡ്ജെ ഗ്രൂപ്പ്
ഷാർജയിലെ വ്യവസായമേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരുപിടി കന്പനികളുടെ ഉടമ
സ്നേഹം കൊണ്ടു കൊട്ടാരം നിർമിച്ച നോൾട്ട
സ്നേഹം കൊണ്ടു ഒരു കൊട്ടാരമുണ്ടാക്കിയ അഞ്ചു സഹോദരങ്ങൾ. തോമസ്, സിബി, ആന്റണി, മാത്യ
അധ്യാപനത്തിൽ നിന്ന് അറിവിന്റെ സംരംഭത്തിലേക്ക്
പുത്തൻ ജോലിസാധ്യതകളും അറിവിന്റെ പുതിയ മാനങ്ങളും കുരുന്നുകൾ ആർജിക്കുന്പോൾ
ലക്ഷ്വറിക്ക് പുതിയ നിർവചനവുമായി ബിൽടെക്
നിർമാണ മേഖലയിൽ ലക്ഷ്വറി എന്ന വാക്കിനു പുതിയ നിർവചനം നൽകുകയാണ് എറണാകുളം ആ
ആതുരശുശ്രൂഷയിൽ അറുപതിന്റെ നിറവ്; അനുപമ നേട്ടവുമായി കാരിത്താസ് ഹോസ്പിറ്റൽ
1962 ൽ കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിൽ, "നി
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള് ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള് ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top