വേണം ഇവർക്കു കൈത്താങ്ങ്
Monday, March 4, 2019 1:10 AM IST
കാർഷിക ഭൂമികയിലെ കണ്ണൂർച്ചോലകൾ - 4 / റെജി ജോസഫ്

പ്രളയം പിൻവാങ്ങിയ വഴിയെ കാട്ടുപന്നി കയറി വാഴയും കപ്പയും നശിപ്പിച്ചതാണു ചെറുതോണി നെല്ലിപ്പുഴയിൽ ജോണി മത്തായി(56)യുടെ ജീവിതം തകർത്തത്. ഒരുവശത്ത് ജപ്തി ഭീഷണി. മറുവശത്തു കടബാധ്യത. കടം വാങ്ങി വീണ്ടും കൃഷിയിറക്കിയപ്പോൾ നാശംവിതച്ചു കാട്ടുപന്നി.

ഭാര്യയും നാലു മക്കളുമുള്ള കുടുംബത്തിന്‍റെ അത്താണിയായ ജോണി അഞ്ചേക്കർ പാട്ടത്തിനെടുത്താണു കൃഷി ചെയ്തിരുന്നത്. പ്രളയം കൃഷിയെ കോരിയെടുത്താണു പിൻവാങ്ങിയത്. ജീവിക്കാനുള്ള ആവേശത്തിൽ വീണ്ടും നട്ട കപ്പയും വാഴയും ചേനയും ചേന്പും കാട്ടുപന്നി കൂട്ടമായെത്തി പിഴുതെറിഞ്ഞു. നഷ്ടങ്ങളുടെ മനോവ്യഥയിൽ ഫെബ്രുവരി ഏഴിനാണ് ഈ സാധു കർഷകൻ കടുംകൈ ചെയ്തുപോയത്.

മണ്ണു കിട്ടിയാൽ അവിടെല്ലാം കൃഷി ചെയ്തു ജീവിതം കരുപ്പിടുപ്പിക്കാനുള്ള വ്യഗ്രതയാണു കുടിയേറ്റ കർഷകർക്ക്. വീടുവയ്ക്കണം, കുടുംബം പോറ്റണം, മക്കളെ പഠിപ്പിക്കണം, വിവാഹം നടത്തണം തുടങ്ങി ഏറെ സ്വപ്നങ്ങൾ.

"ഓരോ വിയർപ്പിലും പ്രതീക്ഷവച്ച കർഷകരാണ് ഇടുക്കിയിൽ തകർന്നുപോയിരിക്കുന്നത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ബോധ്യം നൽകാനും കർഷകർക്ക് അടിയന്തര ആശ്വാസം നൽകാനും സർക്കാർ സംവിധാനം ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. ദുർമരണം സംഭവിക്കാതിരിക്കാൻ കർഷകർക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള കർമപദ്ധതിയാണ് അടിയന്തരമായി നടപ്പാക്കേണ്ടത്. പ്രധാൻമന്ത്രി കിസാൻ സമ്മാൻ പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം, വിള ഇൻഷ്വറൻസ് തുടങ്ങിയവ അടിയന്തരമായി നടപ്പാക്കണം. വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാകണം. ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കു സാന്ത്വനം പകരാൻ ആരും കടന്നുവരുന്നില്ല. നൊന്തുനീറി വീടുകൾക്കുള്ളിൽ കഴിയുന്ന കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും കൗണ്‍സലിംഗ് ഉൾപ്പെടെ നൽകേണ്ടിയിരിക്കുന്നു’: ചേലച്ചുവട്ടിലെ കർഷകനായ വർഗീസ് പറഞ്ഞ അഭിപ്രായം സർക്കാരിന്‍റെ കണ്ണുതുറപ്പിക്കണം.

"ഇനിയെങ്കിലും ജപ്തിനീക്കം പാടില്ല. മോറട്ടോറിയം ചുരുങ്ങിയതു മൂന്നു വർഷമായി ദീർഘിപ്പിക്കണം. മരണം വരിച്ച കർഷകരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരവും സാന്പത്തിക സഹായവും വൈകരുത്’: കട്ടപ്പനയിലെ കർഷകനായ ജയദേവൻ നിർദേശിച്ചു.

വാത്തിക്കുടി പഞ്ചായത്തിലെ ചെന്പകപ്പാറയിൽ കുന്നുംപുറത്ത് സഹദേവ(68)ന്‍റെ പേരിലുള്ള ഒന്നേമുക്കാൽ ഏക്കർ സ്ഥലം സഹകരണ ബാങ്കിൽ പണയപ്പെടുത്തി മകൻ 12 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. മകന്‍റെ വായ്പയ്ക്കു സഹദേവനായിരുന്നു ജാമ്യക്കാരൻ. പ്രളയത്തെ തുടർന്നു വായ്പാ തിരിച്ചടവ് മുടങ്ങി. ജപ്തി നോട്ടീസ് ലഭിച്ച മനോവിഷമത്തിൽ ജനുവരി 28ന് ഇദ്ദേഹം ജീവനൊടുക്കി.

കടബാധ്യതയുള്ളയാൾ മാത്രമല്ല ആ കുടുംബത്തിലെ എല്ലാ അംഗങ്ങളും കടഭാരത്തിലും മാനസിക തകർച്ചയിലും കഴിയുന്നവരാണ്. ജ്പ്തി നോട്ടീസുമായി എത്തുന്നവർ ബാധ്യതക്കാരുടെ മാത്രമല്ല അയൽവീടുകളിൽ കയറിയും ബാധ്യതയുടെ നിരക്കുകൾ പറഞ്ഞു മാനം കെടുത്തുന്നുവെന്ന പരാതിയാണു പല ഗ്രാമങ്ങളിലും കേൾക്കാനായത്. കൃഷിനാശമുണ്ടായ കർഷകരിൽ പകുതിപ്പേർക്കു പോലും വിള ഇൻഷ്വറൻസുണ്ടായിരുന്നില്ല. പ്രളയത്തിനുശേഷം 560 കർഷകർക്കു മാത്രമാണ് ഇൻഷ്വറൻസ് സഹായം ലഭിച്ചത്. ഇതിനു മാറ്റമുണ്ടാകണം. ലോണിനൊപ്പം കൃഷിയിടത്തിന് ഇൻഷ്വറൻസുണ്ടായാൽ കർഷകർക്കു രക്ഷയാകും. ഇത്തരം ആനുകൂല്യങ്ങളും നിയമങ്ങളും പരിരക്ഷകളും ഹൈറേഞ്ചിലെ കർഷകർക്ക് അറിവില്ല, അവരെ അറിയിക്കുന്നുമില്ല.

ആത്മഹത്യ പെരുകിയതോടെ കൃഷിവകുപ്പ് കഴിഞ്ഞ ദിവസം ജില്ലാ കളക്ടറോടും ജില്ലാ കൃഷി ഓഫീസറോടും അടിയന്തര റിപ്പോർട്ട് തേടിയിരുന്നു.

ആത്മഹത്യകൾക്കു കാരണമായി രണ്ടു സാഹചര്യങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രളയത്തിൽ കൃഷി തകർന്നതിനൊപ്പം ജപ്തി നോട്ടീസിന്‍റെ മാനസികസമ്മർദവുമാവാം ആത്മഹത്യക്കു പ്രേരിപ്പിച്ചത്. കർഷക, വിദ്യാഭ്യാസ വായ്പകൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതു ഗുണകരമാവുന്നില്ല.

ഭൂരിഭാഗം കർഷകരും കാർഷിക വായ്പയേക്കാൾ കൂടുതൽ മറ്റു വായ്പകളാണെടുത്തിരിക്കുന്നത്. പണം ചെലവഴിച്ചതാകട്ടെ കൃഷിക്കും.

(തുടരും)



സർഫാസി എന്ന കരിനിയമം


ബാങ്കുകൾക്കു നേരിട്ട് ജപ്തി അധികാരം നൽകുന്ന സർഫാസി നിയമത്തിന്‍റെ കുരുക്കാണു കൊലക്കയറായി മാറിയിരിക്കുന്നത്. ബാങ്ക് കടമുള്ള 1,24,600 കർഷകരാണ് ഇടുക്കി ജില്ലയിൽ ജീവിതം വഴിമുട്ടിനിൽക്കുന്നത്. 600 പേർ ജപ്തിക്ക് ഇരയാവുകയും ചെയ്തു. പ്രളയവും കൃഷിനാശവും വിലത്തകർച്ചയും തകർത്ത ജനതയുടെ സ്വൈരജീവിതം തകർക്കുകയാണ് ജപ്തി ഭീഷണിയും ബാങ്ക് നോട്ടീസുകളും.

ബാങ്കുകളെ കബളിപ്പിച്ചു മുങ്ങുന്ന വൻകിടക്കാരെ നേരിടാൻ കൊണ്ടുവന്ന നിയമമാണ് സർഫാസി. തിരിച്ചടവ് മൂന്ന് തവണ മുടങ്ങിയാൽ വായ്പ കാലാവധി പോലും പരിഗണിക്കാതെ ഈട് വസ്തുവകകൾ തിരിച്ചുപിടിക്കാനും വിൽക്കാനും ബാങ്കുകൾക്ക് അനുമതി നൽകുന്ന നിയമമാണിത്. കോടതികൾക്കോ റവന്യൂ വകുപ്പിനോ ഇടപെടാൻ അധികാരമില്ലാത്ത ഈ നിയമത്തിൽ തീർപ്പുകൽപ്പിക്കാനുള്ള ചുമതല ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനാണ്.

കൃഷിയോ കൃഷി ഉപകരണങ്ങളോ ജപ്തിചെയ്യരുതെന്നു സർഫാസി നിയമത്തിൽ പറയുന്നുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ജപ്തിക്കുമുന്നോടിയായി നൽകുന്ന രേഖകൾ ഇംഗ്ളീഷിലായതിനാൽ കർഷകർ മിക്കവർക്കും വായിച്ചു മനസിലാക്കാനാവുന്നില്ല. സർഫാസി നിയമം ഉപയോഗിച്ചു ജപ്തി ചെയ്ത കൃഷിഭൂമികൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിലെ കർഷകർ കളക്ടറേറ്റ് മാർച്ച് നടത്തിയിട്ടും നേട്ടമുണ്ടായില്ല.

ഒക്‌ടോബർ വരെ ഒരു ബാങ്കും തിരിച്ചടവിനായി നോട്ടീസ് അയയ്ക്കരുതെന്നു ബാങ്കുകളുടെ യോഗം കഴിഞ്ഞയാഴ്ച തീരുമാനമെടുത്തിരുന്നു. സർഫാസി നിയമം അനുസരിച്ചും നടപടി പാടില്ല. ജില്ലാ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക്, കാർഷിക വികസന ബാങ്ക്, അർബൻ ബാങ്ക് തുടങ്ങിയവയ്ക്കും കുടുംബശ്രീ വായ്പകൾക്കും തീരുമാനം ബാധകമാണ്. സ്വകാര്യ ബാങ്കുകളും കെഎസ്എഫ്ഇ, കെഎഫ്സി തുടങ്ങിയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഈ പരിധിയിൽ വരും. എന്നിരിക്കിലും കർഷകർക്കു നോട്ടീസും മൊബൈലിൽ നാലു നേരം മെസേജും എത്തിക്കൊണ്ടിരിക്കുന്ന

ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കു സബ്സിഡിയോടു കൂടി 10 ലക്ഷം രൂപ വരെ സഹായം നൽകാൻ ആവിഷ്കരിച്ച ഉജ്ജയിനി വായ്പാ സഹായ പദ്ധതി ഫയലിൽ ഉറങ്ങുകയാണ്. കുരുക്കു മുറുകുന്ന കർഷകരെ പിഴിയാൻ തമിഴ്നാട്ടിൽ നിന്നുള്ള കൊള്ളപ്പലിശ സംഘങ്ങൾ ഗ്രാമങ്ങളിൽ വട്ടമിടുന്നുണ്ട്. 5000 രൂപയ്ക്കു മാസം 1250 രൂപയാണ് പലിശ. കുബേര കേസുകൾ വ്യാപകമായതോടെ പിന്തിരിഞ്ഞ വട്ടിപ്പലിശക്കാരാണു ഇടുക്കിയിൽ വീണ്ടും സജീവമായിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.