രാജ്യത്തെ വീണ്ടെടുക്കാനുള്ള ചരിത്രനിയോഗം
Sunday, April 21, 2019 2:05 AM IST
ഇതൊരു ചരിത്ര ദൗത്യമാണ്. അഞ്ചു വര്‍ഷത്തെ ഭരണംകൊണ്ടു നമ്മുടെ രാഷ്‌ട്രത്തിന്‍റെ അടിത്തറ ഇളക്കിയ ബി.ജെ.പി ഭരണത്തില്‍നിന്നു രാജ്യത്തെ വീണ്ടെടുക്കാനുള്ള ചരിത്ര നിയോഗമാണ് ഈ തെരഞ്ഞെടുപ്പ് നമുക്കു നല്‍കുന്നത്. അനേക ലക്ഷം ദേശസ്നേഹികളുടെ ത്യാഗോജ്വലമായ പോരാട്ടത്തിലൂടെയും സഹന സമരത്തിലൂടെയും ജീവത്യാഗത്തിലൂടെയും നേടിയെടുത്ത നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും മതസാഹോദര്യവും ബഹുസ്വരതയും ഇതേ പോലെ നിലനില്‍ക്കണോ എന്ന കാതലായ ചോദ്യമുയരുമ്പോള്‍ അവ കാത്തു സൂക്ഷിക്കാനായി നമ്മുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്ന കടമയാണ് രാജ്യസ്നേഹിയായ ഏതൊരു ഇന്ത്യന്‍ പൗരനുമുള്ളത്.

കെടുകാര്യസ്ഥതയും മുഷ്കും ചോരക്കൊതിയും അവിവേകവും മാത്രം കൈമുതലാക്കി കേരളത്തെ തകര്‍ക്കുന്ന സംസ്ഥാനത്തെ പിണറായി സര്‍ക്കാരിനു താക്കീതു നല്‍കാനും കിട്ടുന്ന സുവര്‍ണാവസരമാണ് ഏപ്രില്‍ 23ന് നടക്കുന്ന വോട്ടെടുപ്പ്.

നരേന്ദ്ര മോദിയുടെ അഞ്ചു വര്‍ഷത്തെ ഭരണം നമ്മുടെ രാജ്യത്തിനുണ്ടാക്കിയ ആപത്ത് വിവരണാതീതമാണ്. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരാവുകയും രാജ്യം ദാരിദ്ര്യത്തില്‍ മുങ്ങിത്താഴുകയും കടംകയറി കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ നടത്തുകയും ചെയ്തപ്പോള്‍ മോദിയുടെ സുഹൃത്തുക്കളായ ഏതാനും കോര്‍പറേറ്റ് മുതലാളിമാര്‍ രാജ്യത്തിന്‍റെ സമ്പത്തു മുഴുവന്‍ കൈയടക്കി തടിച്ചുകൊഴുത്തു.

രാജ്യത്തിന്‍റെ കാവല്‍ക്കാരനാണെന്നു വീമ്പളക്കിയ നരേന്ദ്ര മോദിയുടെ യഥാര്‍ഥ നിറം പുറത്തു കൊണ്ടു വന്നതാണു റഫാൽ യുദ്ധവിമാന ഇടപാട്. പ്രതിരോധ മന്ത്രിയെപ്പോലും നോക്കു കുത്തിയാക്കി മോദി തന്‍റെ സുഹൃത്തായ അനില്‍ അംബാനിയുടെ റിലയന്‍സിനു നാടിന്‍റെ പണം കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണു ചെയ്തത്. യുപിഎ കാലത്ത് 570 കോടി രൂപയ്ക്കു വാങ്ങാന്‍ നിശ്ചയിച്ചിരുന്ന റഫാല്‍ യുദ്ധവിമാനങ്ങള്‍ അതിന്‍റെ മൂന്നിരട്ടി തുകയായ 1760 കോടി വച്ചു വാങ്ങാനാണു മോദി കരാറുണ്ടാക്കിയത്. ഇത് വഴി 30,000 കോടി രൂപ റിലയന്‍സിന്‍റെ പോക്കറ്റിലെത്തി.

ബാങ്കുകളെ കബളിപ്പിച്ചു ശതകോടികളുമായി വിദേശത്തേക്കു കടന്ന വിജയമല്യ, നീരവ് മോദി, ലളിത് മോദി തുടങ്ങിയവര്‍ നരേന്ദ്ര മോദിയുടെ അടുപ്പക്കാരാണ്. കൃഷിയിറക്കാനെടുത്ത പണം തിരിച്ചടയ്ക്കാനാവാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴാണ് ഇവര്‍ ലക്ഷക്കണക്കിനു കോടികളുമായി സുരക്ഷിതമായി രാജ്യം വിട്ടത്. അവര്‍ക്കു രാജ്യം വിടാനുള്ള ഒത്താശ ചെയ്തതു മോദി സര്‍ക്കാരാണ്. 15 ശത കോടീശ്വരന്മാര്‍ക്ക് മൂന്നര ലക്ഷം കോടിയുടെ ഇളവുകളാണ് അഞ്ചു വര്‍ഷംകൊണ്ടു മോദി സര്‍ക്കാര്‍ നല്‍കിയത്.ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയുമാണ് ബിജെപി ഭരണത്തിനു കീഴില്‍ സംഘപരിവാര്‍ ശക്തികള്‍ ചെയ്തത്. പശുവിന്‍റെ പേരില്‍ പട്ടാപ്പകല്‍ തെരുവില്‍ ആളുകളെ അടിച്ചു കൊല്ലാന്‍ സംഘപരിവാറിന്‍റെ ഗോരക്ഷാ സംഘങ്ങള്‍ എന്ന ഗുണ്ടാസംഘങ്ങള്‍ക്കു യാതൊരു മടിയുമുണ്ടായില്ല. പശുവിന്‍റെ പേരില്‍ മാത്രം 28 മനുഷ്യർ കൊല്ലപ്പെട്ടു.

വിദേശത്തുനിന്നു കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഒരോ ഇന്ത്യക്കാരന്‍റെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നതു പോലുള്ള കള്ള വാഗ്ദാനങ്ങള്‍ നല്‍കി. അധികാരം കിട്ടിയാല്‍ ആധാര്‍ നുള്ളിക്കീറി കുട്ടയിലിടും എന്നു പ്രസംഗിച്ച മോദി തൊട്ടതിനും പിടിച്ചതിനുമെല്ലാം ആധാര്‍ നിര്‍ബന്ധമാക്കി. ജിഎസ്ടി ഇന്ത്യയെ പിന്നോട്ടടിക്കുമെന്നു പ്രസംഗിച്ചു നടന്ന മോദി അധികാരത്തിലേറിയപ്പോള്‍ ഏറ്റവും വികൃതമായ രീതിയില്‍ അതു നടപ്പാക്കി രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചു. ജിഎസ്ടി വരുന്നതോടെ വില കുറയുമെന്നാണു പറഞ്ഞിരുന്നതെങ്കിലും വന്‍വിലക്കയറ്റമാണ് അതു സൃഷ്ടിച്ചത്. പെട്രോള്‍ വിലവര്‍ധനയ്ക്കെതിരേ പ്രതിപക്ഷത്തായിരിക്കെ കാളവണ്ടി യാത്ര നടത്തി പ്രതിഷേധിച്ച മോദി അധികാരത്തിലേറിയപ്പോള്‍ പെട്രോളിന്‍റെ പേരില്‍ ഏറ്റവും വലിയ കൊള്ള നടത്തി.

2016 നവംബര്‍ എട്ടിന് അര്‍ധരാത്രി 500ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ പിന്‍വലിച്ച മോദി സര്‍ക്കാരിന്‍റെ ഭ്രാന്തന്‍ നടപടി രാജ്യത്തിനു സൃഷ്ടിച്ച ആഘാതം വളരെ വലുതാണ്. ഒരു നേരത്തെ ആഹാരത്തിനുള്ള പണത്തിനായി ജനം നെട്ടോട്ടമോടി. നോട്ടു നിരോധനം കാരണം രാഷ്‌ട്രത്തിനുണ്ടായ നഷ്ടം 1.28 ലക്ഷം കോടിയാണ്. കാര്‍ഷികരംഗം താറുമാറായി. ചെറുകിട വ്യവസായികളും വ്യാപാരികളും കുത്തുപാളയെടുത്തു.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്‍റെ മറ്റൊരു പതിപ്പാണു കേരളത്തിലെ പിണറായി സര്‍ക്കാര്‍. അസഹിഷ്ണുതയും ചോരക്കൊതിയും തന്നെയാണു സിപിഎമ്മിന്‍റെയും മുഖമുദ്ര. പിണറായി അധികാരമേറ്റ അന്നു തുടങ്ങിയ രാഷ്‌ട്രീയ കൊലപാതക പരമ്പരയ്ക്ക് അറുതിയില്ല. ഇതിനകം കൊല്ലപ്പെട്ടത് 29 പേരാണ്.

ഏറ്റവും ഒടുവില്‍ പെരിയയില്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും രക്തത്തില്‍ ചവിട്ടിനിന്നാണു സിപിഎം വോട്ടു ചോദിക്കുന്നത്. ബിജെപിയും സിപിഎമ്മും രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ മത്സരിക്കുകയാണ്.

ക്രമസമാധാന നില പരിപാലിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണമായാണ് പരാജയപ്പെട്ടത്. നടുറോഡിലും ക്ലാസ് മുറികളിലും മാത്രമല്ല, വീടുകളില്‍ കയറി പോലും പെണ്‍കുട്ടികളെ പെട്രോളൊഴിച്ചു കത്തിച്ചു കൊല്ലുന്നതു നിത്യസംഭവങ്ങളായി. യുവാക്കളെ തട്ടിക്കൊണ്ടു പോയി കൊല്ലുകയും മര്‍ദിച്ചവശരാക്കുകയും ചെയ്യുന്നു. നാടു നീളെ ഗുണ്ടാ വിളയാട്ടവും മയക്കു മരുന്നു കച്ചവടവും പൊടിപൊടിക്കുന്നു.

സ്ത്രീസുരക്ഷയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങളുടെ മലവെള്ളപ്പാച്ചിലുണ്ടായി. പിഞ്ചുകുട്ടികള്‍ മുതല്‍ വയോധികർ വരെ പീഡിപ്പിക്കപ്പെട്ടു. സിപിഎം ഓഫീസിനുള്ളില്‍നിന്നുള്ള പീഡന കഥകള്‍ പോലും പുറത്തു വന്നു. പറക്കമുറ്റാത്ത പിഞ്ചുകുഞ്ഞുങ്ങള്‍പോലും ക്രൂരമായ മര്‍ദനത്തിനിരയായി കൊല്ലപ്പെടുന്നു.

നിയമാനുസൃതമായ മുന്‍കരുതലുകളെടുക്കാതെ ഡാമുകളെല്ലാം ഒന്നിച്ചു തുറന്നു വിട്ട സര്‍ക്കാരിന്‍റെ വിവേക ശൂന്യമായ നടപടിയാണു മഹാപ്രളയത്തിനു കാരണമായത്. ഈ ദുരന്തം മനുഷ്യനിര്‍മിതമാണെന്ന പ്രതിപക്ഷ ആരോപണം പൂര്‍ണമായി ശരിവയ്ക്കുന്നതാണു ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. പെരുമഴയില്‍ ഡാമുകള്‍ കൈകാര്യം ചെയ്തതില്‍ ഗുരുതരമായ വീഴ്ചയുണ്ടായി എന്നാണ് അമിക്കസ് ക്യൂറി കണ്ടെത്തിയത്.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചു സുപ്രീം കോടതി വിധി ഉണ്ടായപ്പോള്‍ വിവേകപൂര്‍വം എല്ലാവരെയും വിശ്വാസത്തിലെടുത്തു പ്രശ്നം പരിഹരിക്കുന്നതിനു പകരം രാഷ്‌ട്രീയ ലക്ഷ്യത്തോടെ അത് ആളിക്കത്തിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. അതോടെ ശബരിമല സംഘര്‍ഷ ഭൂമിയായി. ഇതു സുവര്‍ണാവസരമായിക്കണ്ട് ബിജെപി അതില്‍നിന്നു മുതലെടുപ്പ് നടത്തി. വോട്ടെടുപ്പിന്‍റെ ഈ വേളയിലും ശബരിമല വിഷയം ആളിക്കത്തിക്കാന്‍ പ്രധാനമന്ത്രി പോലും ശ്രമിക്കുന്നു. ഈ പശ്ചാത്തലത്തിലാണു ദേശീയ തെരഞ്ഞെടുപ്പ് . കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്‍റെ ശക്തമായ മടങ്ങിവരവ് രാജ്യത്തു പ്രകമ്പനം കൊള്ളിക്കുകയാണ്.

എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി കൂടി എത്തിയതോടെ കോണ്‍ഗ്രസ് തരംഗം രാജ്യത്ത് ആഞ്ഞുവീശുന്നു. ദാരിദ്ര്യം തുടച്ചുമാറ്റുന്നതിന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി രാഷ്‌ട്രത്തിനു പുതിയ ആശ നല്‍കിയിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്കു തൊഴില്‍ ഉറപ്പാക്കി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം 72,000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. അഞ്ചു കോടി നിര്‍ധന കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. പ്രഗല്ഭ സാമ്പത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ചു തയാറാക്കിയ പദ്ധതി രാജ്യത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണായക നാഴികക്കല്ലായിരിക്കും.

രാഷ്‌ട്രത്തിന്‍റെ നിലനില്‍പ്പിനെ അപകടത്തിലാക്കിയ ബിജെപി സംഘപരിവാര്‍ ശക്തികളില്‍നിന്നു നാടിനെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ യുഡിഎഫിനോടൊപ്പം ചേരാന്‍ എല്ലാ രാജ്യസ്നേഹികളെയും ക്ഷണിക്കുന്നു.

രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.