ചന്പാരൻ സത്യഗ്രഹം-1917
Tuesday, September 21, 2021 1:35 AM IST
ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യഗ്രഹ പരീക്ഷണമായിരുന്നു ചന്പാരിനിലേത്. ബിഹാർ സംസ്ഥാനത്തിന്‍റെ ഭാഗമാണ് ചന്പാരൻ. ചന്പാരനിലെ നീലം കർഷകരെ യൂറോപ്യൻ തോട്ടമുടമകൾ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.

തങ്ങളുടെ ഭൂമിയിൽ മറ്റു വിളകളുടെ സ്ഥാനത്ത് നീലം കൃഷി ചെയ്യാൻ കർഷകർക്കു മേൽ ബ്രിട്ടീഷ് സർക്കാർ സമ്മർദം ചെലുത്തി. തോട്ടമുടമകൾ നിശ്ചയിക്കുന്ന വിലയ്ക്ക് നീലം കൊടുക്കാനും അവർ നിർബന്ധിക്കപ്പെട്ടു. കർഷകരുടെ ഈ അവസ്ഥ അറിഞ്ഞ ഗാന്ധിജി 1917-ൽ ചന്പാരനിൽ എത്തി.

കർഷകരുടെ അവസ്ഥ എന്താണ് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. ഗാന്ധിജിയോട് ജില്ല വിട്ടുപോകാൻ ബ്രിട്ടീഷ് അധികാരികൾ ആജ്ഞാപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കർഷകർക്ക് കൈവശാവകാശസുരക്ഷയും ഇഷ്ടമുള്ള വിളകൾ കൃഷിചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നതിനുവേണ്ടി പരിശ്രമിച്ചു. ഗാന്ധിജിയെ അറസ്റ്റ് ചെയ്തു വിചാരണയ്ക്കു വിധേയനാക്കി. ഒടുവിൽ ഗവണ്‍മെന്‍റ് ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു.

കർഷകരുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും കമ്മീഷൻ അംഗീകരിച്ചു. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹ സമരമുറയിലൂടെ ഗാന്ധിജിക്ക് ആവശ്യം നേടിയെടുക്കാൻ കഴിഞ്ഞു. ലോർഡ് ചെംസ്ഫോർഡായിരുന്നു അന്നത്തെ വൈസ്രോയി. രാജ്കുമാർ ശുക്ളയായിരുന്നു സമരത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാവ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.