x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാസ്‌റ്റിക് കവറിൽ വെള്ളംനിറച്ചു തൂക്കിയിട്ടാൽ ഈച്ച പോകുമോ; സത്യമെന്താണ്?

ഹെൽത്ത് ഡെസ്‌ക്
Published: September 14, 2026 03:55 PM IST | Updated: September 14, 2026 03:55 PM IST

പ്രതീകാത്മക ചിത്രം.

ത്രയൊക്കെ ശുചിത്വം പാലിച്ചാലും പലപ്പോഴും ഈച്ച ഒഴിവാകാറില്ല. കൊച്ചുകുട്ടികളുള്ള വീടാണെങ്കിൽ ഈച്ചയെ ഒഴിവാക്കാൻ കെമിക്കൽ പ്രയോഗങ്ങൾ നടത്തുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പ്രധാനമായും അടുക്കള, ഡൈനിംഗ് ‌‌ഹാൾ എന്നിവിടങ്ങളിലാണ് ഈച്ചകളെക്കൊണ്ടു പൊറുതിമുട്ടുക. പ്രിയപ്പെട്ട അതിഥി വീട്ടിലെത്തുന്പോൾ വീടിന്നകത്ത് ഈച്ചയെ കണ്ടാൽ വീട്ടുകാരുടെ അവസ്ഥയെന്താകും. അതിഥിക്കുമുന്പിൽ അവർക്കു തലകുനിക്കേണ്ടിവരും. ഈച്ചകളെ തടയാൻ പല മാർഗങ്ങളും തേടാറുണ്ടെങ്കിലും കെമിക്കൽ പ്രയോഗങ്ങളില്ലാതെ ഈച്ചകളെ തുരത്താൻ കഴിയുമെന്നു ചിലർ അവകാശപ്പെടുന്നു.

വീടിന്നുള്ളിൽ പ്ലാസ്‌റ്റിക് ബാഗിൽ വെള്ളം നിറച്ച് അതിൽ നാണയങ്ങളിട്ടു തൂക്കിയിട്ടാൽ ഈച്ച വരില്ലെന്ന് അനുഭവസ്ഥർ പറയുന്നു. വീടുകളിൽ മാത്രമല്ല, കടകളിലും ചെറിയ ഭക്ഷണശാലകളിലും ഈ മാർഗം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതു യഥാർഥത്തിൽ പ്രവർത്തിക്കുന്നുണ്ടോ എന്നു പലർക്കും സംശയമാണ്. എന്നാൽ, ഈച്ചശല്യം അകലുമെന്നതു വാസ്തവമാണ്. പ്ലാസ്റ്റിക് ബാഗിൽ വെള്ളംനിറച്ചു നാണയമിട്ടു വീടിനുള്ളിൽ കെട്ടിത്തൂക്കുന്ന ജനപ്രിയമാർഗം നമ്മൾ മാത്രമല്ല, വിദേശരാജ്യങ്ങളിലുള്ളവരും ഉപയോഗിക്കാറുണ്ട്.

വെള്ളംനിറച്ച് നാണയമിട്ട പ്ലാസ്റ്റിക് ബാഗ് ഈച്ചയുടെ കാഴ്ചയെ കുഴപ്പത്തിലാക്കുന്നു. ബാഗിനുള്ളിലേക്കു പ്രവേശിക്കുന്ന പ്രകാശം നാണയത്തിൽത്തട്ടി പ്രതിഫലിക്കുന്പോൾ ഇച്ചകളെ ആശയക്കുഴപ്പത്തിലാക്കുകയും മറ്റേതെങ്കിലും ഭാഗത്തേക്കു പോകാൻ പ്രേരിപ്പിക്കുകയും ചെയ്യും. പ്രകാശം പ്രതിഫലിക്കുന്ന പ്ലാസ്റ്റിക് ബാഗ് മറ്റൊരു പ്രാണിയുടെ കണ്ണാണെന്നു തെറ്റദ്ധരിച്ചാണ് ഈച്ച ദിശമാറിപ്പോകുന്നതെന്നും ചിലർ പറയുന്നു.

അതേസമയം, ഇത്തരം മാർഗങ്ങൾ യഥാർഥത്തിൽ ആശ്രയിക്കാവുന്നതല്ലെന്ന് മേഖലയിലെ വിദഗ്ധർ വെളിപ്പെടുത്തുന്നു. ശുചിത്വമാണ് ഈച്ചശല്യത്തിനു ശാശ്വതപരിഹാരം. ഈച്ചകൾ ചത്തതോ ചീഞ്ഞളിഞ്ഞതോ ആയ ജൈവവസ്തുക്കളാണ് ആഹാരമാക്കുന്നത്. ഇത്തരം വസ്തുക്കളുള്ളിടത്താണ് ഈച്ചകൾ പ്രത്യക്ഷപ്പെടുന്നത്. അവിടങ്ങളിൽ മുട്ടയിടുകയും കൂടുതൽ ഈച്ചകൾ വിരിയുകയും ചെയ്യുന്നു. ഇതിനെല്ലാം ഫലപ്രദമായ മാർഗം ശുചിത്വം തന്നെ!

Tags : HealthNews Wellness FamilyHealth Flies

Recent News

Corehub Up