വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ സമർപ്പിച്ച നിർദേശങ്ങളിൽ താൻ തൃപ്തനല്ലെന്നും കരാറിലെത്തുമെന്ന് തോന്നുന്നില്ലെന്നും ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമങ്ങളോടു പറഞ്ഞു.
നേരത്തെ പാക്കിസ്ഥാന്റെ ഇടപെടലിനെ തുടർന്നാണ് ഇറാൻ പുതുക്കിയ നിർദേശങ്ങൾ യുഎസിന് കൈമാറിയത്. ഇറാന്റെ കാര്യത്തിൽ ഒന്നുകിൽ അവരെ നശിപ്പിക്കുക അല്ലെങ്കിൽ കരാറിലെത്തുക എന്നീ രണ്ട് ഓപ്ഷനുകളാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാനിലെ സൈനിക നടപടിയെ യുദ്ധമെന്നു വിളിക്കില്ല. അവരുടെ നാവികസേനയെയും വ്യോമസേനയെയും യുഎസ് തകർത്തുവെന്നും കരാറുണ്ടാക്കാൻ അവർ അത്യധികം ആഗ്രഹിക്കുകയാണ്. ഇറാന്റെ ആണവശേഷിയെ പൂർണമായി ഇല്ലാതാക്കി.
ഡ്രോൺ ഫാക്ടറികൾ ഏകദേശം 82 ശതമാനത്തോളം തകർത്തതായും ട്രംപ് അവകാശപ്പെട്ടു. അവരുടെ സമ്പദ്വ്യവസ്ഥ തകർന്നുവെന്നും എത്രത്തോളം അവർ പിടിച്ചുനിൽക്കുമെന്നു നോക്കാമെന്നും ട്രംപ് പറഞ്ഞു.
Tags : conflict iran us donald trump