x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള കോണ്‍ഗ്രസിന് മിന്നുന്ന വിജയം


Published: May 5, 2026 12:57 AM IST | Updated: May 5, 2026 12:57 AM IST

കോട്ടയം: രണ്ട് സീറ്റിൽനിന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഏഴു സീറ്റിലേക്ക് കുതിച്ചു. എട്ടു സീറ്റുകളിൽ മത്സരിച്ച പാർട്ടി കാഞ്ഞാങ്ങാട് സീറ്റിൽ മാത്രമാണ് പരാജയപ്പെട്ടത്.

2021 ൽ 10 സീറ്റിൽ മത്സരിച്ച് രണ്ട് സീറ്റിൽ ഒതുങ്ങിപ്പോയ കേരള കോണ്‍ഗ്രസ് അതിശക്തമായ തിരിച്ചു വരവു നടത്തി. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിൽ പാർട്ടി വിജയം നേടി.

ഇരിങ്ങാലക്കുടയിൽ മന്ത്രി ആർ. ബിന്ദുവിനെ പരാജയപ്പെടുത്തിയാണ് തോമസ് ഉണ്ണിയാടൻ വിജയിച്ചത്. 10,212 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉണ്ണിയാടൻ മണ്ഡലം പിടിച്ചെടുത്തത്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സിറ്റിങ് സീറ്റായ ചങ്ങനാശേരിയിൽ വിനു ജോബ് ജയിച്ചത്. 8368 വോട്ടുകൾക്കായിരുന്നു വിജയം.

തൊടുപുഴയിൽ കേരള കോണ്‍ഗ്രസ് -എം സ്ഥാനാർഥി സിറിയക് ചാഴിക്കാടനെ പരാജയപ്പെടുത്തിയാണ് പി.ജെ. ജോസഫിന്‍റെ പിൻഗാമിയായി എത്തിയ മകൻ അപു ജോണ്‍ ജോസഫ് 44,291 വോട്ടുകൾക്ക് പപാജയപ്പെടുത്തി.

കടുത്തുരുത്തിയിൽ മോൻസ് ജോസഫ് കേരള കോണ്‍ഗ്രസ് എമ്മിലെ നിർമല ജിമ്മിയെ തോൽപിച്ചത് 31,300 വോട്ടുകൾക്കാണ്. കോതമംഗലത്ത് ഷിബു തെക്കുംപുറവും തിരുവല്ലയിൽ വർഗീസ് മാമനും കുട്ടനാട്ടിൽ റെജി ചെറിയാനും വിജയം നേടി.

ജോസ് കെ.മാണിക്ക് തിരികെ വരാം: പി.ജെ.ജോസഫ്

 തൊടുപുഴ: ജോസ് കെ. മാണിയടക്കമുള്ളവര്‍ക്ക് തെറ്റ് ഏറ്റുപറഞ്ഞ് മടങ്ങി വരാമെന്നും വന്നാല്‍ സ്വീകരിക്കുമെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇനി ഒരുകേരള കോണ്‍ഗ്രസ് മാത്രമാണുള്ളത്. കേരള കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരെല്ലാം തറവാട്ടിലേക്കു തിരികെ വരണം. തറവാട് ഏതെന്ന് തെരഞ്ഞെടുപ്പിലൂടെ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags : Kerala Congress victory Kerala Assembly Election Kerala Niyamasabha Election P.J. Joseph

Recent News

Corehub Up