പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അഡ്വാന്‍സ്ഡ് ഇന്റർവെന്‍ഷണല്‍ പെയിന്‍ ആന്‍ഡ് സ്പൈന്‍ കെയര്‍ സെന്റർ പ്രവര്‍ത്തനം ആരംഭിച്ചു.
അത്യാധുനിക സ്ട്രൈക്കര്‍ മള്‍ട്ടിജെന്‍ ടു റേഡിയോ ഫ്രീക്വന്‍സി ജനറേറ്റര്‍ സംവിധാനമാണ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിര്‍വഹിച്ചു. നാഡി, സന്ധി സംബന്ധമായ വേദനകള്‍ക്ക് ഉള്‍പ്പെടെ ദീര്‍ഘകാലമായി തുടരുന്ന വേദനകള്‍ക്കുള്ള ചികിത്സ സെന്ററിലൂടെ ലഭ്യമാകും.
വിട്ടുമാറാത്ത വേദനയ്ക്ക് കാരണമായ നാഡികളില്‍ താപമോ പള്‍സ് എനര്‍ജിയോ നല്കി ഏറ്റവും വേഗത്തില്‍ വേദനയ്ക്ക് പരിഹാരം കാണാവുന്ന ചികിത്സയാണ് ലഭ്യമാകുക. നട്ടെല്ല്, നാഡി തകരാറുകള്‍ മൂലമുള്ള വേദന, സന്ധി, പേശി വേദന, തലവേദന, കാന്‍സര്‍ സംബന്ധമായ വേദനകള്‍, മറ്റ് വിവിധ രോഗങ്ങള്‍ മൂലമുള്ള വേദനകള്‍ക്കും പെയിന്‍ സെന്ററിലൂടെ പരിഹാരം കാണാന്‍ സാധിക്കും.
ടാര്‍ജറ്റഡ് സ്പൈന്‍ ഇന്‍ര്‍വെന്‍ഷന്‍സ്, ജോയിന്റ് പ്രിസര്‍വേഷന്‍ തെറാപ്പികള്‍, അഡ്വാന്‍സ്ഡ് പെയിന്‍ മോഡുലേഷന്,മൈഗ്രേയ്നുള്ള ബോട്ടാക്സ്, ഇന്‍ട്രാതെക്കല്‍ ഡഗ്ഡെലിവറി സിസ്റ്റംസ്, ഡ്രൈ നീഡിംഗ് ആന്‍ഡ് ട്രിഗര്‍ പോയിന്റ് തെറാപ്പി തുടങ്ങിയവയും സെന്ററിലൂടെ ലഭ്യമാകുന്ന ചികിത്സകളാണ്.
ചടങ്ങില്‍ ഹോസ്പിറ്റല്‍ സിഇഒ റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍,ഡയറക്ടര്‍മാരായ ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ഇമ്മാനുവല്‍ പറേക്കാട്ട്, ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കൊമഡോര്‍ ഡോ. പോളിന് ബാബു, മെഡിക്കല്‍ സൂപ്രണ്ട് ഡോ. നിതീഷ് പി.എന്‍, ഡോ. അല്‍ക്ക എലിസബത്ത് ജേക്കബ്, വിവിധ വിഭാഗങ്ങളിലെ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.