x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം; ഹൈക്കോടതിയെ സമീപിച്ച് എസ്ഐടി


Published: June 16, 2026 11:06 PM IST | Updated: June 16, 2026 11:07 PM IST

കൊച്ചി: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ജില്ലാ സെഷൻസ് കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാ സേനയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരായ എസ്. സന്ദീപ്, ആർ. അരുണ്‍, വി.വി. വിപിൻ, വി.കെ. ഷൈജു എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഇവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യം.

2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായല്ല മറിച്ച് പ്രതികൾ നിയമം കൈയ്യിലെടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.

Tags : gunman beating youth congress alappuzha

Recent News

Corehub Up