കൊച്ചി: കോതമംഗലം എസ്എച്ച്ഓയ്ക്കെതിരായ ഭീഷണിയെ ഭീഷണിയെ ന്യായീകരിച്ച് അർജുൻ ആയങ്കി. നിരപരാധിത്വം വ്യക്തമായിരുന്നിട്ടും ഒരു കൂട്ടം കുടുംബങ്ങളെ കണ്ണീർ കുടിപ്പിച്ചു. അധികാര ദുർവിനിയോഗം നടത്തിയത് ആ പോലീസുകാരനാണെന്ന് അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു.
പത്ത് പേരെ പാതിരാത്രിക്ക് പിടിച്ചുകൊണ്ടുപോയി. അവരുടെ ഭൂതകാലത്ത് ചെയ്ത കുറ്റകൃത്യങ്ങളുടെ ലിസ്റ്റെടുത്ത് അതിൽ ആറു പേർക്കെതിരെ കള്ളക്കുറ്റം ചുമത്തുകയായിരുന്നു. ജാമ്യം കിട്ടാതിരിക്കാൻ പാതിരാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്യിക്കുകയായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
സ്വന്തം പാർട്ടി അധികാരത്തിലിരിക്കുമ്പോൾ കിട്ടാത്ത നീതി, താൻ രാഷ്ട്രീയമായി എതിർത്തിരുന്ന യുഡിഎഫ് സർക്കാരിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും അർജുൻ ആയങ്കി വ്യക്തമാക്കി. എങ്കിലും നിലവിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകുമെന്നും ആയങ്കി പറഞ്ഞു.
Tags : Arjun Ayanki threat kothamangalam sho