x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗളൂരുവിലെ അപകടം: മൃതദേഹങ്ങള്‍ ഉച്ചയോടെ നാട്ടിലെത്തിക്കും, രാമമംഗലം പഞ്ചായത്തിന് മുന്നില്‍ പൊതുദര്‍ശനം

കൊച്ചി ബ്യൂറോ
Published: April 30, 2026 11:01 AM IST | Updated: April 30, 2026 11:01 AM IST

കൊച്ചി: ബംഗളൂരുവില്‍ മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ മൃതദേഹം ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും. പുലര്‍ച്ചെ ബംഗളൂരുവില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് ഉച്ചയ്ക്ക് 12.30 ഓടെ കൊച്ചിയിലെത്തും. ആദ്യം രാമമംഗലം പഞ്ചായത്തിന്‍റെ മുറ്റത്ത് പൊതുദര്‍ശനം നടത്തും. അതിനു ശേഷമാണ് സംസ്‌കാരം നടത്തുക.

രാമമംഗലം സ്വദേശികളായ ലത (47), സ്മിത (48) എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴയിലെ കുടുംബശ്രീയുടെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ട മലയാളികള്‍. മൂവാറ്റുപുഴയിലെ കോട്ടപ്പുറത്ത് അമൃതം പൊടി നിര്‍മിക്കുന്ന യൂണിറ്റിലെ അംഗങ്ങളാണ് ഇവര്‍. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രീതി, സിജി, മായ എന്നിവരുടെ ആരോഗ്യനിലയില്‍ നിലവില്‍ പുരോഗതിയുണ്ട്.

ശിവാജി നഗറില്‍ ഷോപ്പിംഗിന് പോയ ഇവര്‍ മഴ നനയാതിരിക്കാനാണ് ആശുപത്രി കൊമ്പൗണ്ടിലെ ടാര്‍പോളിന്‍ ഷീറ്റിന് താഴെ നിന്നത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ നല്‍കും. ചികിത്സയിലുള്ളവര്‍ക്കും ധനസഹായം പ്രഖ്യാപിക്കുകയും അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Tags : Bengaluru accident Kudumbasree Women

Recent News

Corehub Up