കൊച്ചി: കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി നശിച്ചു. ആലുവ പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ സീറ്റാണ് കത്തി നശിച്ചത്. അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീപടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നുണ്ടായ സംഭവത്തിൽ പുത്തന്‍കുരിശ് സ്വദേശിയായ വിനോദിന്റെ ബൈക്കാണ് കത്തിയത്. സീറ്റ് പൂര്‍ണമായും കത്തി നശിച്ചു. അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. നിരവധിപേര്‍ക്ക് സൂര്യാതപമേറ്റു.
ഇന്നലെ സൂര്യാതപമേറ്റ് കണ്ണൂര്‍ സ്വദേശി മരിച്ചിരുന്നു. മലപ്പുറത്ത് നാലു വയസുകാരിക്കും കൂത്താട്ടുകുളത്ത് ഇതരസംസ്ഥാന തൊഴിലാളിക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.