ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ എട്ട് വയസുകാരിയെ അയൽവാസി പീഡിപ്പിച്ചു. സംഭവത്തിൽ സെഹോർ സ്വദേശി ധർമേന്ദ്ര (41) യെ പോലീസ് അറസ്റ്റ് ചെയ്തു. ശുചീകരണ തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ സോപ്പ് പൊടി വാങ്ങാൻ പോകാമെന്ന് പറഞ്ഞ് ധർമേന്ദ്ര സമീപിച്ചു. പണം എടുക്കാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വീടിന്റെ വാതിൽ പൂട്ടിയ ശേഷം ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി നാട്ടുകാരെ വിവരമറിയിച്ചു.
നാട്ടുകാർ ചേർന്ന് ധർമേന്ദ്രയുടെ വീട് തകർത്ത് അകത്തുകയറി പെൺകുട്ടിയെ രക്ഷിക്കുകയും ഇയാളെ മർദിക്കുകയും ചെയ്തു. തുടർന്ന് ധർമേന്ദ്രയെ പോലീസിൽ ഏൽപ്പിച്ചു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.