പ്രതീകാത്മക ചിത്രം
പേരൂര്‍ക്കട: വ്യാജ ഒപ്പിട്ട് നല്കി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കുറവന്‍കോണത്തെ ഒരു സ്വകാര്യ ബാങ്കില്‍ വ്യാജ ഒപ്പിട്ട് എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയതായാണ് പരാതിയുള്ളത്. ചടയമംഗലം സ്വദേശിനി ഷീലയാണ് പരാതിക്കാരി.
സ്വകാര്യ ബാങ്കിലെ മാനേജരും ജീവനക്കാരും ചേര്‍ന്ന് ആറ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. 2016ല്‍ എന്‍ആര്‍ഐ അക്കൗണ്ടിലുണ്ടായിരുന്ന നാലുലക്ഷം രൂപ വ്യാജ ഒപ്പിട്ട് ഫിക്സഡ് ഡപ്പോസിറ്റിലേക്കു മാറ്റി. ആ രേഖ ഉപയോഗിച്ച് ലോണ്‍ എടുക്കുകയും ചെയ്തു.
തുടർന്ന് തുക ഷീലയുടെ അക്കൗണ്ടിലേക്ക് മാറ്റിയശേഷം മാനേജറുടെ നേതൃത്വത്തില്‍ പിന്‍വലിക്കുകയായിരുന്നു. 2025ലും ഷീല വിദേശത്തായിരുന്നപ്പോള്‍ അവരുടെ അക്കൗണ്ടില്‍ നിന്ന് വ്യാജ ഒപ്പിട്ട് രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തിൽ പേരൂർക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : kerala police crime news peroorkada trivandrum