പാലക്കാട്: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം.വി.ഗോവിന്ദനും രൂക്ഷവിമർശനം. കടക്ക് പുറത്ത്, ഡാഷ് മോനെ പരാമർശങ്ങൾ തിരിച്ചടിച്ചെന്നും അംഗങ്ങൾ വ്യക്തമാക്കി.
പിണറായിയുടെ പരുഷമായ ഭാഷയും സംസ്ഥാന സെക്രട്ടറിയുടെ ശരീരഭാഷയും വലിയ തോൽവിക്ക് കാരണമായി. മുൻപ് നടത്തിയ ചില വിവാദ പരാമർശങ്ങളും തെരഞ്ഞെടുപ്പിൽ പാർട്ടിക്കു വലിയ തിരിച്ചടിയുണ്ടാക്കി. കൂടാതെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനകളെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയാറായില്ല.
ഇത് ന്യൂനപക്ഷ ഏകീകരണത്തിന് വഴിവെച്ചുവെന്നും തോൽവിയുടെ ആഘാതം വർധിപ്പിച്ചുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. എം.വി.ഗോവിന്ദൻ പറയുന്ന കാര്യങ്ങളിൽ യാതൊരു വ്യക്തതയുമില്ല. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് അടിയന്തരമായി പരിഹരിക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
Tags : Pinarayi Vijayan M.V. Govindan cpm ldf