തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി സിഎംപി നേതാവ് സി.പി.ജോൺ. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും കോൺഗ്രസ് കേന്ദ്രനേതൃത്വം അന്തിമ തീരുമാനമെടുക്കുക. ആ തീരുമാനം താൻ അംഗീകരിക്കും.
പ്രവർത്തകരുടെ താൽപ്പര്യവും വികാരവും മാനിച്ചുകൊണ്ടുള്ള ഒരു പ്രഖ്യാപനമാണ് ഹൈക്കമാൻഡിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഹൈക്കമാൻഡ് കൈക്കൊള്ളുന്ന ഏത് തീരുമാനത്തെയും തങ്ങൾ പൂർണമായി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്നിക്കിന്റേയും അജയ് മാക്കാന്റേയും സാന്നിധ്യത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്താങ്ങി.
തന്നെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് സതീശന് വ്യക്തമാക്കി. ഇക്കാര്യം രാവിലെ താജ് ഹോട്ടലിൽ എത്തി അദ്ദേഹം കേന്ദ്ര നിരീക്ഷകരെ അറിയിച്ചു.
Tags : c.p.john udf congress high command