രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കള്ളാടി മണ്ണിടിച്ചിലിൽ ദുരന്തത്തോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ സമീപനം സർക്കാരിന്റെ പരാജയത്തെയാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ഭരണാധികാരികളിൽ നിന്ന് അർഹിക്കുന്നത് സഹാനുഭൂതിയും ഉത്തരവാദിത്തബോധവും മികച്ച നേതൃത്വവുമാണ്. അല്ലാതെ അഹങ്കാരമല്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. വി.ഡി. സതീശന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖർ വിമർശനം ഉന്നയിച്ചത്.
വയനാട്ടിൽ നടന്ന ദുരന്തത്തിന് കാരണം മണ്ണ് കൂട്ടിയിട്ടത് മാറ്റത്തിനിലാണെന്നും, അലർട്ട് നൽകാത്തതല്ല പ്രശ്നവുമെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തോടെയുള്ള വീഡിയോ ആണ് ബിജെപി അധ്യക്ഷൻ പങ്കുവച്ചത്.
സർക്കാർ തീരുമാനങ്ങൾ അനുസരിക്കാത്ത ഒരു കരാറുകാരന് മുന്നിൽ തങ്ങൾ നിസഹായരായിരുന്നു എന്ന് നടിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന് തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. വെറുമൊരു മുന്നറിയിപ്പ് നൽകലല്ല സർക്കാരിന്റെ ചുമതലയെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Tags : BreakingNews NewsUpdate Headlines Deepika