തിരുവനന്തപുരം: പാർട്ടി സെക്രട്ടറി എന്ന നിലയിൽ തന്റെ ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വീട്ടിൽ നിന്നു പോലും വിമർശനം ഉണ്ടായി. കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് തന്നോട് മകൻ ചോദിച്ചെന്നും ഗോവിന്ദന് പറഞ്ഞു.
സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തിലാണ് ഗോവിന്ദന്റെ തുറന്നുപറച്ചിൽ. പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടു നോക്കണമെന്ന് മകൻ പറഞ്ഞെു.വാർത്താസമ്മേളനങ്ങളിലെ തന്റെ ശരീരഭാഷ ശരിയായില്ല. മാധ്യമപ്രവർത്തകരോട് തിരിച്ച് ചോദ്യം ചോദിക്കുന്നത് നിർത്തി. ഇനിമുതൽ കൂടുതൽ പക്വതയോടെ പെരുമാറുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനെ ഗോവിന്ദന് ന്യായീകരിച്ചു. ആണധികാരം പ്രയോഗിക്കാതിരിക്കാനാണ് ശ്യാമളയെ സ്ഥാനാർഥിയാക്കിയത്. സ്ഥാനാർത്ഥിത്വത്തെ വിമർശിക്കുന്നവർ ആണധികാരത്തിന്റെ വക്താക്കളാണെന്നും ഗോവിന്ദൻ പറഞ്ഞു.
Tags : mv govindan CPM